tag:blogger.com,1999:blog-13625994266261791782024-03-08T20:37:00.030+05:30sethulekshmi...സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.comBlogger26125tag:blogger.com,1999:blog-1362599426626179178.post-23369392777615476622012-12-21T15:54:00.001+05:302012-12-21T15:54:27.669+05:30വഴി<div dir="ltr" style="text-align: left;" trbidi="on">
ബാഗിലെവസ്ത്രങ്ങള്ക്ക് മീതെ പുസ്തകങ്ങള്‍ വാരി നിറയ്ക്കവേ അതിരഥ് വീണ്ടും പറഞ്ഞു.'ഫ്ലാറ്റിന്റെ ഡൌണ്‍ പേയ്മെന്റ്റ് ഞാനായിരുന്നല്ലോ ചെയ്തത്.. അത് ഞാന്‍ കാര്യമാക്കുന്നില്ല.ഇന്‍സ്റ്റാള്‍മെന്റ്റ് അടയ്ക്കാന്‍ നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ല..'<br />
<br />
ജനാലപ്പടിയിലിരുന്നു അപര്‍ണ്ണ അവനെ നോക്കി. കഴിഞ്ഞ അര മണിക്കൂറിനുള്ളില്‍ പലതവണ അതിരഥ് ഇതേ വാചകം ആവര്‍ത്തിച്ചു എന്ന് അവളോര്‍ത്തു. ഒരു പക്ഷെ,അവനു വേണ്ടിതന്നെയാവാം. ഉള്ളിലെവിടെയോ തലയുയര്‍ത്തുന്ന കുറ്റബോധത്തിന്റെ നാമ്പുകള്‍ നുള്ളാന്‍ വേണ്ടി.<br />
<br />
-അഥീ, നിന്റെ തീരുമാനത്തിന് മാറ്റമില്ലേ...?<br />
അവന് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.<br />
<br />
.. എനിക്കറിയാം...നിന്റെയാ പുതിയ ഗേള്‍ ഫ്രണ്ട്.. ദാറ്റ് ഗോവന്‍ ബിച്ച്... അവളോടൊത്ത് ജീവിക്കാനല്ലേ, നീയീ തീരുമാനമെടുത്തത്...?<br />
<br />
..ഇറ്റ് ഈസ് നണ് ഓഫ് യുവര്‍ കണ്‍സേണ്‍.. നിന്റെ യീ മലയാളി സ്വഭാവം.. ഞാന്‍ എന്ത് ചെയ്യുന്നു,എങ്ങോട്ട് തിരിയുന്നു എന്ന് നോക്കല്‍... നിയന്ത്രിക്കല്‍.. അതാണെനിക്ക് സഹിക്കാന്‍ കഴിയാത്തത്... മടുത്തു. സത്യത്തില്‍ ഞാന്‍ ഇതില്‍ നിന്നാണ് ഓടിപ്പോകുന്നത്... നിന്റെയീ അധികാരം കാണിക്കല്‍...<br />
അപര്‍ണ്ണ മകളുടെ നേരെ നോക്കി. ബില്‍ഡിംഗ് ബ്ലോക്കുകള്‍ കൊണ്ട് വീടുണ്ടാക്കുകയായിരുന്നു ആരഭി. അതിരഥിനും തനിക്കുമിടയില്‍ ഒച്ച ഉയരുംപോഴൊക്കെ അവള് കളിപ്പാട്ടങ്ങള്‍ കയ്യിലെടുക്കുന്നു.<br />
<br />
തന്റെ ജീവിതം പോലെ തന്നെയാണ് അവളുടെ വീടും എന്ന് അപര്ണയ്ക്ക് തോന്നി. എല്ലാം ശരിയായി എന്ന് തോന്നുപോഴെയ്ക്കും അടിയില്‍ നിന്ന് തന്നെ തകര്‍ന്നു വീഴുന്നു.... <br />
<br />
...'ഐ വില്‍ സ്യൂ യൂ...വാക്കുകളില്‍ അല്പവും ആത്മവിശ്വാസം ഇല്ലാതെ അപര്‍ണ്ണ മന്ത്രിച്ചു.<br />
<br />
' യൂ കാണ്ട്,അപു. അതിരഥ് ചിരിച്ചു. നമുക്കിടയില്‍ നിയമത്തിനെന്ത് കാര്യം.. വീ വേര് ലിവിംഗ് ടുഗേതെര്‍..<br />
വെറും സഹജീവിതം. ഒരു വര്‍ഷത്തെ പ്രണയവും ആറു വര്‍ഷത്തെ ദാമ്പത്യവും പൂവ് പോലെ ഒരു പെണ്‍കുഞ്ഞും.. എന്നിട്ടും... വിട്ടു പോകണമെന്ന് തോന്നിയപ്പോഴുള്ള ന്യായീകരണം. ലിവിംഗ് ടുഗേതെര്‍...<br />
ഞാന്‍ ,,, വേണമെങ്കില്‍..ദാറ്റ് ഇഫ് യു ഡിമാന്‍ഡ്, ക്യാന്‍ പെ ഫോര്‍ ദി ബേബി.. ജസ്റ്റ് സം പീനട്സ്.. നതിംഗ് മോര്...'<br />
<br />
അയാള്‍ പെട്ടിയെടുത്ത്, തറയിലിരിക്കുന്ന കുട്ടിയെ ഗൌനിക്കാതെ,യാത്രാമൊഴി പറയാതെ ഇറങ്ങിപ്പോയി.<br />
<br />
ഒരു നിമിഷം ഉള്ളിലെ ശൂന്യത മുറിയിലാകെ നിറയുംപോലെ അപര്‍ണ്ണയ്ക്ക് തോന്നി. ഒന്നുമില്ലായ്മയുടെ ഇരുട്ടില്‍ താനും കുട്ടിയും...<br />
എന്തുകൊണ്ടാണ് പുരുഷന്മാര് പിരിയുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാത്തത്..? സ്ത്രീകളാകട്ടെ, മറ്റെന്തും കയ്യിലെടുക്കും മുന്‍പ് കുഞ്ഞുങ്ങളെയാണ് മാറോട് ചേര്‍ക്കുന്നത്..<br />
<br />
താഴെയിപ്പോള്‍ അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടാവും. പൊടുന്നനെ കുട്ടിയെയുമെടുത്ത് ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടണമെന്ന വല്ലത്തൊരാവേശം അവള്‍ക്കു തോന്നി. അയാളുടെ നിസ്സാന്‍ ഗേറ്റിറങ്ങി വരുമ്പോഴേയ്ക്കും താഴെയൊരു ചോരപ്പൂക്കളമായി ഒടുങ്ങുക. അയാള്‍ തൊട്ടശുദ്ധമാക്കിയ ജീവിതം അങ്ങിനെ തീരട്ടെ.<br />
<br />
കുട്ടി എഴുനേറ്റു വന്ന് അവളുടെ കയ്യില്‍ പിടിച്ചു.<br />
അമ്മാ.. എനിക്ക് വിശക്കുന്നു. ഐ വാണ്ട് പിസാ..<br />
അപ്പാ പോയി,അഭീ.. അപര്‍ണ്ണ വിങ്ങിപ്പൊട്ടി. നമുക്കിനി ആരുമില്ല. നമ്മള് തനിച്ചായി...തനിച്ച്<br />
...<br />
കുട്ടി നിശ്ശബ്ദയായി. അല്പനേരത്തെ ആശയക്കുഴപ്പത്തിന് ശേഷം പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.<br />
അപ്പൊ ഇനി നമുക്ക് പൈസയില്ലേ..?<br />
<br />
അമ്മാ... അമ്മാ ഇനി വര്‍ക്ക് ചെയ്യില്ലേ..?<br />
അപര്‍ണ്ണ ഉവ്വ് എന്ന് തലകുലുക്കി.<br />
<br />
പിന്നെന്താ...? ആരഭി ആഹ്ലാദ ഭരിതയായി. അപ്പൊ നമുക്ക് പൈസ കിട്ടുമല്ലോ. സുധാകരന്കിളിന്റെ ഓട്ടോയില്‍ കയറി നമുക്ക് പിസ്സാ ഹട്ടില്‍ പോകാല്ലോ,പിന്നെന്താ..?<br />
അതെ. അതത്രയ്ക്കും സിമ്പിളാണ്.<br />
സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..<br />
മുറിയിലെ ഇരുളിലേക്ക് പ്രകാശത്തിന്റെ ഒരു കടല്‍ ഇരച്ചെത്തി.<br />
<br />
* * * * * *<br />
<br />
ഇപ്പോള്‍ അപര്‍ണ്ണയും ആരഭിയും പിസ്സാഹട്ടിലെ ചെറിയൊരു ക്യൂവിലാണ്. അവര്‍ക്കു തിരക്കുണ്ട്. ഇത് കഴിഞ്ഞു വേണംഅ വര്‍ക്ക് ഒബെറോണിലെ മള്‍ടിപ്ലെക്സില്‍ അനിമേഷന്‍ ഫിലിമിന്റെ പ്രിമിയര്‍ ഷോ കാണാന്‍ ...<br />
<br />
..<br />
<br />
<br />
<br />
<br /></div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com62tag:blogger.com,1999:blog-1362599426626179178.post-59434807972826820662012-10-14T15:11:00.006+05:302012-10-14T15:12:43.908+05:30പാട്ടു നിര്‍ത്തുന്നു...<div dir="ltr" style="text-align: left;" trbidi="on">
ഇനി ഞാനാരെപ്പറ്റി പാടുവാന്‍,കിനാച്ചില്ല<br />
കരിഞ്ഞൂ,ഒടുവിലെ കിളിയും കൂടും വിട്ടു പറന്നൂ,<br />
നിദാഘനമിരുളാകവേ മൂടിപ്പരന്നൂ,<br />
മുറിവേറ്റ കരളിന് കവാടങ്ങളടഞ്ഞൂ...<br />
<br />
ഇനി ഞാനാരെപ്പറ്റി പാടുവാന്‍..<br />
<br />
ഇനിയെന്തിനെപ്പറ്റി പാടുവാന്‍, വര്‍ണോത്സവം<br />
കഴിഞ്ഞൂ,അരങ്ങിലെ ദീപനാളങ്ങള്‍,സ്വപ്ന-<br />
മണ്ചെരാതുകള്ക്കുള്ളിലൊളിക്കും സ്മരണ തന്<br />
കുഞ്ഞു വെട്ടങ്ങള്‍,മിഴിയടച്ചൂ,തിരശ്ശീല-<br />
യൂര്‍ന്നു വീഴുവാന്‍ വെമ്പിയുലഞ്ഞൂ...<br />
<br />
ഇനിയെന്തിനെപ്പറ്റിപ്പാടുവാന്‍....!!<br />
<br />
മനസ്സില്‍ മറന്നിട്ട വരികള്‍, എന്നോ കഴിഞ്ഞ=<br />
കൌമാരത്തിന്കളിമ്പങ്ങള്, അന്നത്തെ ചിരികള്‍,<br />
എങ്ങോ പൂത്തുകൊഴിഞ്ഞ പ്രേമത്തിന്റെ പൊന്‍ കുറിഞ്ഞികള്‍,<br />
ഉള്ളിലുറയും മാത്രുത്വത്തിന് കുറുകും മാടപ്രാക്കള്‍..<br />
<br />
ഇവയെക്കുറിച്ചിനിയെന്തു പാടുവാന്‍, എന്റെ-<br />
ഒഴിഞ്ഞ ഭണ്ഡാരത്തിന് വളപ്പൊട്ടുകള്‍,<br />
നിറമിളകികോലംകെട്ട മുത്തുകള്‍,പാടിപ്പാടി-<br />
പ്പഴകിപ്പിഞ്ഞിപ്പോയ വാക്കുകള്‍..<br />
<br />
ഇവയെക്കുറിച്ചിനിയെന്തു പാടുവാന്‍...<br />
<br />
സമയ തീരങ്ങള്‍ക്കുമപ്പുറത്തെങ്ങോ നിന്നുമൊരു പിന്‍വിളി,<br />
ദിക്കാലാതിവര്‍ത്തിയായ്,വിരാട് രൂപമായ്-<br />
പ്രപഞ്ചത്തിന്നണുവിന്നണുവിലും നിറയും<br />
കാല പുരുഷ സ്വനം,...മതി,നിര്‍ത്തുക നീ നിന് ഗാനം..<br />
<br />
' വരിക,സമയമായ്...'<br />
<br />
വരിക,സമയമായ്..അതു കേള്‍ക്കട്ടെ,<br />
എന്റെ പഴകി ചിലമ്പിച്ച പാട്ടു നിര്‍ത്തിടട്ടെ,ഞാന്‍...<br />
<br /></div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com32tag:blogger.com,1999:blog-1362599426626179178.post-52592118268701904992012-10-05T17:02:00.000+05:302012-10-05T17:03:47.978+05:30ചിങ്ങംചിറയില്‍ നിന്നൊരു ഹൊറര്‍ സ്റ്റോറി. <div dir="ltr" style="text-align: left;" trbidi="on">
<br />
നിങ്ങള്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടോ..?<br />
മരണാനന്തര ജീവിതത്തില്‍, ആത്മാവില്‍, ഈവ്ല്‍ സ്പിരിറ്റ് എന്ന സങ്കല്‍പ്പത്തില്‍, നെഗടീവ് എനെര്‍ജിയില്‍...??<br />
<br />
എനിക്കിതിലൊന്നും വിശ്വാസമില്ല എന്നോ ഉണ്ട് എന്നോ പറയാനാവുന്നില്ല. പക്ഷെ, എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണിത്. ഇതേക്കുറിച്ച് വളരെ താല്പര്യത്തോടെ വായിക്കുകയും കഥകള്‍ കുറച്ചു മസാലയൊക്കെ ചേര്‍ത്തു കുട്ടികളെ(മുതിര്‍ന്നവരെയും ) പറഞ്ഞു പേടിപ്പിക്കാറുമുണ്ട്.<br />
<br />
പക്ഷെ, ഞാനിപ്പോള്‍ പറയുന്നത് തികച്ചും സത്യം. ഒരു നുള്ള് പോലും അസത്യം കലരാത്ത സംഭവം.<br />
<br />
ശ്രീ. V.R. കൃഷ്ണയ്യരും അന്തരിച്ച ഫോറെന്‍സിക് വിദഗ്ധന്‍ ശ്രീ ബാലമുരളീകൃഷ്ണയും ഒക്കെ ഈ വിഷയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നമ്മുടെ മോഹന്‍ ലാല്‍ ,അദ്ദേഹത്തിനു പ്രേതാനുഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്ന് എഴുതിയത് ഓര്‍ത്തുപോകുന്നു. ലാല്‍ പറയുന്നത്, അന്തരീക്ഷത്തില്‍ പലതരം ഫ്റീ ക്വെന്‍സികള്‍ ഉള്ളതില്‍ ചിലരുടെ ശരീരത്തിന്റെ ഫ്രീക്വെന്‍സി ആത്മാവുകളുടെതുമായി ഒത്തു പോകുമ്പോളാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്.<br />
<br />
ഒരുതരത്തിലും അവിശ്വസിക്കേണ്ട കാര്യമില്ലാത്ത ചിലരുടെ അനുഭവങ്ങളും കേള്‍ക്കാനിടയായിട്ടുണ്ട്.<br />
<br />
എനിക്കിത്തരം പ്രത്യക്ഷ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷെ, ചില സ്ഥലങ്ങള്‍, വീടുകള്‍, പുരയിടങ്ങള്‍ തുടങ്ങിയവ വല്ലാത്തൊരു നെഗടീവ് ഫീലിംഗ് ഉണ്ടാക്കാറുണ്ട്. ഒരു നിമിഷം പോലും ഇവിടെ നില്ക്കാന് വയ്യ എന്നപോലെ, എത്രയും വേഗം രക്ഷപ്പെടണം എന്ന് തോന്നും.<br />
<br />
ഇനിയാണ് സംഭവം.<br />
<br />
പാലക്കാടന്‍ ഗ്രാമങ്ങളോട് വല്ലാത്തൊരു ആകര്‍ഷണം ഉണ്ട്,എനിക്ക്. അതുകൊണ്ട് നെന്മാറ താമസിക്കുന്ന അനുജന്റെ വീട്ടില്‍ പോകുമ്പോഴൊക്കെ ഏതെങ്കിലും ഒരു സ്ഥലം,അമ്പലം ഒക്കെ സന്ദര്‍ശിക്കാറുണ്ട്. അങ്ങിനെ ഒരുതവണ ചിങ്ങംചിറ കാണാന്‍ പോകാം എന്ന് തീരുമാനിച്ചു. ഈസ്ഥലത്തിന്റെ മനോഹാരിത പല സിനിമകളിലും (കണ്ണകി, അണ്ണന് തമ്പി തുടങ്ങി) കണ്ടപ്പോള്‍ മുതല്ക്കു തോന്നിയ ആഗ്രഹമായിരുന്നു അവിടം സന്ദര്‍ശിക്കണമെന്നത്. നെന്മാറ മുതല്‍ കൊല്ലന്കോട് വരെയുള്ള ഭൂവിഭാഗത്തിന്റെ മാസ്മരിക സൌന്ദര്യം ആനന്ദിപ്പിക്കുന്നതായിരുന്നു. ചെറു റോഡുകളും ഇടവഴികളും കടന്നും വണ്ടി പോകാത്തിടങ്ങളിലൂടെ നടന്നും ഞങ്ങള്‍ ചിങ്ങം ചിറയ്ക്കടുത്തെത്തി. മനോഹരം. ഒരു വശത്തു മാവിന് തോട്ടങ്ങളും മറുവശത്തു വിശാലമായൊരു ചിറയും.<br />
നിലം തൊട്ടു പടര്‍ന്നു,പരസ്പരം കേട്ടിപ്പുണരുന്നപോലെ ആലിന് ശിഖരങ്ങള്‍.. ഒരു കൂറ്റന്‍ ആലിനു കീഴെ ചുവന്ന നിറത്തില്‍ ഏതോ ആരാധനയുടെ ബാക്കിപത്രങ്ങള്‍. തമിഴ് നാട്ടില്‍ നിന്ന് ആളുകള്‍ വന്നു അവിടെയിരുന്നു മാംസാഹാരം പാകം ചെയ്തു പൂജിച്ചു, കഴിച്ചിട്ടു പോകുമത്രേ. വല്ലാതെ വിജനം. അന്തരീക്ഷത്തിനാകെ ഒരു രാക്ഷസഭാവം. താമസ മൂര്‍ത്തികളുടെ ഇരിപ്പിടമായത് കൊണ്ടാവാം. ആര്‍ക്കും ആ അന്തരീക്ഷം ഇഷ്ടമായില്ല. അത് കൊണ്ട് ഉടനെതന്നെ ഞങ്ങള്‍ തിരിച്ചു പോന്നു.<br />
<br />
തിരിച്ചു വരുന്ന വഴി അനുജന് തോട്ടങ്ങള്‍ കാണിച്ചു തരാമെന്നു പറഞ്ഞു കുറച്ചു ഉള്ളിലെ സ്ഥലത്തേക്ക് പോയി. വളരെ അകലെയകലെയായി ചെറിയ കുടിലുകള്‍ കാണാമെന്നല്ലാതെ മനുഷ്യരാരുമില്ല. ഉച്ച തിരിഞ്ഞ സമയം ആയതുകൊണ്ടാവാം.ഒരിടത്ത് മുരിങ്ങയും പേരയും ഒക്കെ നിറയെ കായ്ച്ചു കിടക്കുന്ന തോട്ടം. അവയൊക്കെ കണ്ടു തിരിച്ചു പോരും വഴി ഒരു മാവിന് തോട്ടം. ഒരു സൈഡില്‍ വിജനമായ പുരയിടം ഇല്ലിമുള്‍ വേലിക്കകത്ത് നിലം മൂടി പടര്‍ന്നു പന്തലിച്ച മാവുകള്‍ നോക്കെത്താത്തിടത്തോളം. മാങ്ങ. താഴെ പഴുത്തു പൊഴിഞ്ഞവ ആരും പെറുക്കിയെടുത്തിട്ടില്ല. . അനുജന് പറഞ്ഞു,ഒരു വിളവെടുപ്പ് കഴിഞ്ഞു പിന്നെ കുറെ ദിവസത്തിനു ശേഷമേ അവര്‍ വരികയുള്ളു,എന്ന്.<br />
<br />
വെറുതെ തോന്നിയ ഒരു കൌതുകത്തിനു ഞാന്‍ മുള്‍വേലി കടന്നു മാവിന് തോപ്പിലേക്ക് കയറി. പന്തലിച്ചു പടര്‍ന്ന ഒരു മാവിന്റെ കീഴിലേക്ക് നൂണു കയറി. ഇലമൂടിയ ഇരുട്ടും തണുപ്പും.<br />
<br />
<br />
പിന്നീട് സംഭവിച്ചത്,ഇപ്പോഴും ഒരു കിടിലത്തോടെയെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ. എന്റെ തല കറങ്ങുന്നപോലെ. ശ്വാസം കിട്ടാതെ വെള്ളത്തിലേക്ക് ആഴ്ന്നു പോകും പോലെ. ആരോ ശക്തമായ ഒരു ചുഴിയിലേക്ക് വലിച്ചു താഴ്ത്തുന്നപോലെ. ആദ്യം തോന്നിയത്, മാവിന് ചുവട്ടില്‍ വായു ഇല്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷെ,ഇലചാര്‍ത്തിലൂടെ വായു കടന്നു വരുന്നുണ്ട്. പിന്നെ അല്പം കഴിഞ്ഞപ്പോള്‍ പുറം ലോകവുമായി ബന്ധമില്ലാത്ത പോലൊരു തോന്നല്‍. തല ചുറ്റുന്നു. ആരോ കഴുത്തില്‍ മുറുക്കിപ്പിടിച്ചാലെന്ന പോലെ ശ്വാസം മുട്ടുന്നു.<br />
<br />
മകള്‍ പുറത്തു വന്നു നിന്നു വിളിക്കുന്നതെനിക്ക് കേള്‍ക്കാം. മറുപടി പറയാന്‍ പറ്റുന്നില്ല. എന്റെയുള്ളില്‍ ശക്തമായ ഒരു ചിന്തമാത്രം. അല്പം അകലെ കാണുന്ന വിജനമായ വീട്ടിലേക്കു പോകണം. ആരോ എന്നെ നിര്‍ബന്ധിച്ച് ആ വീട്ടിലേക്കു പറഞ്ഞയക്കും പോലെ. പോകാന്‍ പക്ഷെ കാലുകള്‍ അനങ്ങുന്നില്ല താനും.<br />
<br />
മോള് ഓടിപ്പോയി അച്ഛനെ വിളിച്ചു കൊണ്ടുവന്നു. ഞാന്‍ മാങ്ങ പറിക്കാനായി താമസിക്കുന്നതാണെന്നു വിചാരിച്ചു ശബ്ദമുയര്‍ത്തി,'സേതു.. ഇങ്ങോട്ടിറങ്ങി വരാനല്ലേ പറഞ്ഞത്..'എന്ന് ശകാരിച്ചു.<br />
<br />
പെട്ടെന്ന് എനിക്ക് ബോധം തിരിച്ചു കിട്ടി. ഞാന്‍ മാവിന്റെ കീഴില്‍ നിന്ന് പുറത്തേക്കിറങ്ങി. എന്റെ മുഖഭാവം കണ്ട് എല്ലാവരും എന്താ എന്താ എന്ന് ചോദിച്ചു കൊണ്ടിരുന്നു.എനിക്ക് ശരിക്ക് ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.<br />
കാറില്‍ വച്ച് മകള്‍ എന്നോട് പറഞ്ഞു.<br />
' അമ്മയ്ക്ക് എന്തോ കുഴപ്പം പറ്റുന്നു എന്ന് എനിക്ക് തോന്നി. അതാണ് ഞാന്‍ ഓടി വന്നത്. പക്ഷെ, എന്ത് കൊണ്ടോ എനിക്ക് മാവിന്ചുവട്ടിലേക്ക് കയറാന്‍ കഴിഞ്ഞില്ല. വല്ലാത്തൊരു ഭയം പോലെ...."</div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com33tag:blogger.com,1999:blog-1362599426626179178.post-83229237373245961112012-09-27T23:53:00.000+05:302012-09-29T10:50:36.750+05:30കുമാരസംഭവം<div dir="ltr" style="text-align: left;" trbidi="on">
<br />
കുമാരേട്ടനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.<br />
<br />
കോടാനുകോടി മനുഷ്യ ജന്മങ്ങള് ഉദകപ്പോള പോലെ കൊഴിഞ്ഞു പോകുന്ന ഈ പ്രപഞ്ച സാഗരത്തില്‍ കുമാരേട്ടനെപ്പോലുള്ള ഒരു അതി സാധാരണക്കാരന്റെ കഥയ്ക്ക് എന്ത് പ്രസക്തി എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.എങ്കിലും എനിക്കിത് പറയാതെ വയ്യ.<br />
<br />
കുമാരേട്ടനെ ഞാന്‍ ആദ്യമായി കണ്ടതെന്നാണെന്നു കൃത്യമായി ഓര്‍മ്മയില്ല. അക്കാലത്തെ പതിവ് പോലെ 'ടൈപ്പും ഷോട്ടാന്റും' ലോവറും ഹയറും പാസായി അന്നത്തെ ഗള്‍ഫായിരുന്ന ബോംബെയിലേക്ക് ഒരു 'വിസ'യും കാത്തിരുന്ന യൌവനാരംഭത്തിലെന്നോ.,വഴിയില്‍ ടയറുരുട്ടുന്ന ചെറുക്കന് മുതല്‍ വീട്ടു മുറ്റത്തെ കാവതിക്കാക്ക വരെ ചോദിക്കുന്ന,'ജോല്യോന്നുവായില്ലേ...' എന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കവലയിലെ വാസൂട്ടിയുടെ തയ്യല്‍ കടയുടെ മുന്നിലെ വായില്‍ നോട്ടത്തിനിടയ്ക്കു കണ്ടതാണ് ഓര്‍മയില്‍ ഉള്ളത്.<br />
<br />
കവല എന്ന് പറയാന്‍ മാത്രം ഒന്നുമില്ലാത്ത, ഏതൊരു കുഗ്രാമത്തിലുമുള്ള മൂന്നുമുറി പീടിക. ഒന്നാമത്തെ മുറിയില്‍ സൈതാലിക്കയുടെ ചായക്കട. ഒരു കാലിന്റെ നീളക്കുറവ് കാരണം ഞൊണ്ടുന്ന, അതറിയാതിരിക്കാന്‍ മുണ്ടിന്റെ തുമ്പു നീട്ടിയിട്ട് കൂടുതല്‍ മുടന്തുന്ന സൈതാലിക്കയുടെ ചില്ലലമാരിയില്‍ പുട്ട് മാത്രമേ കാണുകയുള്ളൂ. എങ്കിലും തളിര് വാഴയില നിരത്തിയിട്ടു അതിലേക്കു ആവി പറക്കുന്ന നാടന്‍ കുത്തരിപ്പുട്ടു നിരത്തുമ്പോള്‍ വെന്ത തേങ്ങയുടെയും വാടുന്ന വാഴയിലയുടെയും സമ്മിശ്ര ഗന്ധം മൂക്കിലേക്കിടിച്ചുകയറും. വീട്ടിലെ നിയന്ത്രിത സാഹചര്യങ്ങളും കയ്യിലെ നയാപൈസയില്ലായ്മയും ചായക്കടയില്‍ കയറാനുള്ള അവസരം കിട്ടാക്കനിയാക്കും.സൈതാലിക്കയുടെ അടുത്ത മുറിയിലാണ് ശേഖരന് നായരുടെ ബീഡി മുറുക്കാന്‍ കട. എപ്പോഴും അതൃപ്ത മുഖ ഭാവത്തോടെയിരിക്കുന്ന ശേഖരന് നായരുടെ കടയ്ക്കുമിപ്പുറമാണ് വാസൂട്ടിയുടെ ഇടുങ്ങിയ ചായ്പു പോലുള്ള തയ്യല്‍ക്കട.വാസൂട്ടി വരത്തനാണ്. വടക്കെവിടെയോ നിന്ന് വിവാഹം കഴിച്ചു കൊണ്ടുവരപ്പെട്ട സഹോദരിയോടൊപ്പം വന്നവന്. വാസൂട്ടിയാണ്, കരപ്പുറം കാര്‍ക്ക് തികച്ചും അപരിചിതമായ ഭാഷയില്‍ 'കുമാരേട്ടാ..' എന്ന് ആദ്യം വിളിച്ചത്.വാസൂട്ടിയുടെ കൊച്ചു തയ്യല്‍ മുറിക്കു മുന്നിലെ ആടുന്ന ബന്ചായിരുന്നു എന്റെ താവളം. വാസൂട്ടിയുടെ കടയില്‍ വരുന്ന ചെറുപ്പക്കാരികളെ ഒളിഞ്ഞു നോക്കിയും ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഓടുന്ന ചേര്‍ത്തല-പൂച്ചാക്കല്‍-അരൂക്കുറ്റി ബസിനുള്ളിലേക്ക് പാളിനോക്കിയും ഞാനെന്റെ വിരസമായ പകലുകള്‍ ചെലവഴിച്ചു. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സുന്ദരികളായ പെണ്കുട്ടികളെപ്പറ്റി വാസൂട്ടി പറയുന്ന പുളിച്ച തമാശകള്‍ക്ക് പുഞ്ചിരിക്കുകയും എന്റെ ജോലിയായിരുന്നു. അതിനു പ്രതിഫലമായി,വാസൂട്ടി കടയില്‍ വരുത്തിയിരുന്ന മനോരമയും ജനയുഗവും യഥേഷ്ടം വായിക്കാനും ചുവരിലെ തട്ടിലിരുന്നു പാടുന്ന ട്രാന്സിസ്ടറില്‍ സ്റേഷന് മാറ്റി മാറ്റി പാട്ട് കേള്‍ക്കാനും എന്നെ അനുവദിച്ചു. വൈകുന്നേരങ്ങളില്‍, കൈകൊണ്ടു പിരിച്ച കയര്‍ ചേര്‍ത്തല അങ്ങാടിയില്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്ന സ്ത്രീകള്‍ യാദൃഛികമെന്നോണം കടയില്‍ കയറിവന്ന്,'സുരേഷേ..ആ ചാക്കോച്ചന് ദീനാമ്മേ കെട്ടിയായിരുന്നോ...' എന്ന് ചോദിച്ചു എന്നെ ബഹുമാനിച്ചു. കഴിഞ്ഞ ലക്കത്തില്‍ ,വില്ലേജ് ഓഫീസിലെ പ്യൂണായ ജെയിംസിനോടുള്ള പ്രണയം തുറന്നു പറയാന്‍ കഴിയാതെ കഥാനായികയായ ദീനാമ്മ അപ്പച്ചന് തീരുമാനിച്ച വിവാഹത്തിനു സമ്മതിച്ച ദയനീയാവസ്ഥയായിരുന്നു, ഒരാഴ്ചത്തെ മനസുപിടച്ചിലിനു ശേഷം ഓടിവന്ന ആ ദീനാനുകംബക്കാരിയെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്. കൌമാരം കടന്നിട്ടില്ലാത്ത മകള്‍ അവരുടെ പുറകില്‍ നിന്ന് എന്റെ നേര്‍ക്ക് കടക്കണ്ണെറിഞ്ഞു ചിരിച്ചപ്പോള്‍ കാനം ഇ.ജെ യുടെ കരളുരുകും കഥ എന്റേതായ പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ചു ഞാന്‍ ചരിതാര്‍ത്ഥനായി. പക്ഷെ പിറ്റേ ആഴ്ച മുതല്‍ വാസൂട്ടി മനോരമ ആഴ്ചപ്പതിപ്പ് നിര്‍ത്തുകയും 'അങ്ങനെ എന്റെ കാശുകൊടുത്തു നീ പെണ്ണുങ്ങളുടെ മുമ്പില്‍ ആളാകണ്ട..' എന്ന് കുത്തുവാക്ക് പറയുകയും ചെയ്തു. മനസുകൊണ്ട് വസൂട്ടിയോടു നീരസപ്പെട്ടുകൊണ്ടാണെങ്കിലും പുറം ബഞ്ചിലെ ജീവിതം തുടരാന്‍ ഞാന്‍ നിര്‍ബന്ധിതനായി.<br />
<br />
ആ ദിവസങ്ങളിലൊന്നി ലാണ് കുമാരേട്ടന് കടന്നു വന്നത്.പിത്തവും നീരും ബാധിച്ച മഞ്ഞമുഖത്തെ ഇടുങ്ങിയ കണ്ണുകള്‍ ചിമ്മി അയാള്‍ എല്ലാവരെയും നോക്കി പരിചയ ഭാവത്തില്‍ ചിരിച്ചു. നരച്ച കുറ്റിമുടിയുള്ള തലയില്‍ വിരലോടിച്ചു. അവിചാരിതമായി പ്രത്യക്ഷപ്പെട്ട അന്യഗ്രഹ ജീവിയെയെന്നപോലെ ഞാനും വാസൂട്ടിയും ആ കുറിയ രൂപത്തെ നോക്കിയിരുന്നു.പൊടുന്നനെ മുട്ടോളമെത്തുന്ന മുണ്ടിന്റെ മടിയില്‍ ഭദ്രമായി വച്ചിരുന്ന കടലാസ് പൊതി തുറന്ന അമ്പതു രൂപയുടെ പുതിയൊരു നോട്ടെടുത്ത് ശേഖരന് നായരുടെ മിട്ടായി പാട്ടയുടെ മുകളില്‍ വച്ച് അയാള്‍ സ്ത്രൈണത കലര്‍ന്ന സ്വരത്തില്‍ പ്രഖ്യാപിച്ചു.<br />
'രണ്ടു വില്സും ബാക്കീം...'<br />
എന്റെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു,അത്. ജീവിതത്തില്‍ ആന്നേ വരെ പത്തു രൂപയുടെ ഒരു നോട്ടു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത,ബര്‍ക്കിലിയും സിസ്സേഴ്സും,അതും വല്ലപ്പോഴും മാത്രം, വലിച്ചു ശീലിച്ച എനിക്ക് മുന്പില് വൃത്തിഹീനനായ ആ മനുഷ്യന്റെ അമ്പതു രൂപയും രണ്ടു വില്സും ഒരു മഹാ സമസ്യയായി നില കൊണ്ടു.<br />
സിഗരറ്റു വാങ്ങി,ബാക്കി പൈസ കൃത്യമായി കടലാസ് പൊതിയിലാക്കി മടിയില്‍ പൂട്ടി വച്ച്,ഞങ്ങള്‍ക്ക് വീണ്ടും ഒരു മഞ്ഞച്ചിരി സമ്മാനിച്ചു അയാള്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ വാസൂട്ടി,അയാള്‍ക്ക് മാത്രം സ്വായത്തമായ പ്രായോഗിക ബുദ്ധിയോടെ പുറത്തു ചാടി വന്ന് വയസ്സനെ 'ഇരിക്കൂ,ഇരിക്കൂട്ടോ...'എന്ന വായ്ത്താരിയോടെ എന്റെ അരികില്‍, ഇളകുന്ന ബഞ്ചില്‍ പ്രതിഷ്ഠിച്ച്,എന്റെ ചെവിയില്‍ മന്ത്രിച്ചു,'ഡാ സുരേഷേ,കെളവന്റെ കയ്യില്‍ പൂത്ത പൈസ കാണൂഡാ...യ്യിത്തിരി അട്ജസ്റ്റ് ചെയ്യ്,തല്ക്കാലം..'<br />
<br />
അങ്ങിനെ യാണ് ആ മനുഷ്യന് ഞങ്ങളോടൊപ്പം കൂടിയത്. ക്രമേണ അയാളുടെ കഥകള്‍ വെളിപ്പെട്ടു. നന്നേ ചെറുപ്പത്തില്‍ നാട് വിട്ടു പോയി ഏതോ സായ്പിന്റെ ഓഡര്‍ലിയായിട്ടു കൂടിയതാണയാള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു തിരികെപ്പോകെ സായ്പ്പിന്റെ ഔദാര്യത്തില്‍ അയാള്‍ പട്ടാളക്കാരനായി രേഖകളില്‍ വാഴിക്കപ്പെടുകയും മാസം തോറമുള്ള പെന്ഷന് അര്‍ഹനാവുകയും ചെയ്തു. ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് കൂടപ്പിറപ്പുകളെയൊക്കെ രക്ഷപ്പെടുത്തി ഇപ്പോള്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നാട്ടിലെ ഓഹരി കിട്ടിയ പഴയ വീട്ടില്‍ ജീവിക്കുന്നു. രോഗിയും ഏകാകിയുമായി.<br />
<br />
എന്റെ അനിഷ്ടവും വാസൂട്ടിയുടെ സൌഹൃദവും അയാള്‍ ഒരേ മട്ടില്‍ സ്വീകരിച്ചു. വില്‍സ് വാങ്ങി വലിക്കാതെ മടിയില്‍ വച്ചിട്ട് ഞങ്ങള്‍ക്ക് സിസ്സേര്‍സ് വാങ്ങിത്തന്നു. എല്ലാ ദിവസവും സൈതാലിക്കയുടെ കടയില്‍ നിന്ന് പുട്ടും ചായയും വാങ്ങി സത്കരിച്ചു ഞങ്ങളോട് സ്നേഹം പ്രകടിപ്പിച്ചു. മിട്ടായി വാങ്ങാന്‍ വരുന്ന കുട്ടികളെയും ബ്ലൌസും പാവാടയും തയ്പ്പിക്കാന്‍ വരുന്ന സ്ത്രീകളെയും നോക്കി മഞ്ഞപ്പല്ല് കാട്ടി ചിരിച്ചു.<br />
<br />
അങ്ങിനെയിരിക്കെ ഒരു ദിവസം വാസൂട്ടി ചോദിച്ചു.<br />
<br />
കുമാരേട്ടാ.. മ്മക്കൊരു കല്യാണോക്കെ കഴിക്കണ്ടേ...?<br />
<br />
അയാള്‍ ഞെട്ടി. മുഖമുയര്‍ത്തി വാസൂട്ടിയെ നോക്കി. പിന്നെ മഞ്ഞമുഖത്തു ചിരി പടര്‍ത്തി ചോദിച്ചു.<br />
'അയിന്റെ കാലവോക്കെ കഴിഞ്ഞില്ലേ..?ഇനിയിപ്പോ ഏതു പെണ്ണാ വരിക...!'<br />
'കുമാരേട്ടാ.. ഇങ്ങളെപ്പോലൊരു കുബേരന് പെണ്ണ് കിട്ടാന്‍ പ്രയാസാന്നു പറഞ്ഞാപ്പിന്നെ ഞങ്ങളോക്കെന്തിനാവടെ ജീവിക്കണേ. നിങ്ങള്‍ സമ്മതിച്ചാ മതി. ബാക്കീക്കെ ഞങ്ങള്‍ നോക്കാ...'<br />
വാസൂട്ടിയുടെ പലകഭിത്തിയില്‍ ആണിയടിച്ചു തൂക്കിയ അസംഖ്യം സിനിമാ നടികളുടെ കലണ്ടറുകളില്‍ നോക്കി കുമാരേട്ടന് അനങ്ങാതിരുന്നു.<br />
'അല്ല, ഇങ്ങക്കിതിലാരേലും മത്യോ..? ഒരു വാക്ക് പറഞ്ഞാ മതി. പിന്നെങ്ങള് കല്യാണത്തിന് ഒരുങ്ങി എറങ്ങണതെപ്പഴാന്നു നോക്യാമതി.'<br />
'അയിനിപ്പോ...' കുമാരേട്ടന് സംശയിച്ചു. 'ഇവരൊക്കെ സാദാരണക്കാരെ കല്യാണം കഴിക്കുവോ..?'<br />
'അയിനു നിങ്ങളൊരു സാദാരണക്കാരനാണോ കുമാരേട്ടാ.. ഇങ്ങളൊരു പണക്കാരനാനെന്ന കാര്യം മറക്കണ്ട..'<br />
കലണ്ടറില്‍,വര്ണപ്പകിട്ടാര്ന്ന സാരിയില്‍ വിടര്‍ന്നു വിലസിയ ഷീലയെ നോക്കി വാസൂട്ടി ചോദിച്ചു.<br />
ഇദു മതിയോ..? ഇതാവുമ്പോ നിങ്ങക്ക് പറ്റിയ പ്രായൂം ബന്ഗീം.ന്താ.., ഒന്നാലോയിക്കട്ടെ...?<br />
കുമാരേട്ടനൊന്നും മിണ്ടിയില്ല. ചിരിയടക്കാനാവാഞ്ഞതിനാല്‍ ഞാന്‍ കുനിഞ്ഞിരുന്നു.<br />
ആദ്യം ഒരു കത്തയയ്കാ. എന്താ...? അയിനു സിനിമാ മാസികെന്റെ ആപ്പീസീന്നു അഡ്റസു വേടിക്കാ. കത്തില്‍ ഇങ്ങടെ വിവരൊക്കെ എഴുതി, വാരികേല് ഇന്റര്‍വ്യൂ നടത്തണോരടെ ശിപാര്‍ശീല് മദ്രാസിലിക്ക് വിടാം. മറുപടി കിട്ട്യലൊടനെതന്നെ മ്മക്ക് കാര്യത്തിനൊരു നീക്കുപോക്കുണ്ടാക്കണം,ന്തേ...?<br />
<br />
പക്ഷേല് ഇപ്പോത്തിരി കാശെറക്കണം കുമാരേട്ടാ.. അതിനിങ്ങള് തയ്യാറായാ വാക്കി കാര്യോക്കെ ഞാന്നടത്തും.<br />
<br />
ആലോചനയ്ക്ക് ശേഷം കുമാരേട്ടന് കടലാസ് പൊതി തുറന്നു വളരെ ശ്രദ്ധിച്ചു ഒരു പത്തു രൂപാനോട്ടെടുത്തു വാസൂട്ടിയുടെ കയ്യില്‍ കൊടുത്തു. പിന്നെ പതിവ് പോലെ എല്ലാവരെയും നോക്കി വിഡ്ഢിച്ചിരി ചിരിച്ചു.<br />
<br />
പിറ്റേന്ന് വാസൂട്ടി വീനസ് ടൈലറിംഗ് ഷാപ്പ് തുറന്നില്ല. .പകരം ഞാനും വാസൂട്ടിയും ടൌണിലെ ന്യൂ ലുക്ക് ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്ക് ബീഫുലര്‍ത്തിയതും ചോറും കഴിച്ചു. നാലുമണിക്ക് പൊറോട്ടയും മട്ടന്‍ ചാപ്സും കഴിച്ചു. വില്‍സ് വാങ്ങി പുക വളയങ്ങള്‍ സൃഷ്ടിച്ചു രസിച്ചു. ഊണിന്റെയും പൊറോട്ടയുടെയും ഇടവേളകളില്‍ ഭവാനി ടാക്കീസിലും പാരഡേയ്സിലും പോയി മാറ്റിനിയും ഫസ്റ്റ് ഷോയും കണ്ടു. രാത്രി, നിലാവ് വീണ വഴിയിലൂടെ തിരിച്ചു നടക്കവേ 'കെഴവന്റെ ഒരു കെട്ടുപൂതി..' എന്ന് ചിരിച്ചു രസിച്ചു.<br />
<br />
രണ്ടു മൂന്നു ദിവസത്തെ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിന് ശേഷം കുമാരേട്ടന് വാസൂട്ടിയോടു ചോദിക്കുക തന്നെ ചെയ്തു. കത്തയച്ചു,മറുപടി വന്നില്ല എന്ന സ്ഥിരം പല്ലവിക്ക് ശേഷം ഒരു ദിവസം,'ന്നാ ന്റെ മടീന്നെടുത്തു തരാം ങ്ങക്ക് സിനിമാനട്യോളെ..' എന്ന് വാസൂട്ടി കലമ്പിയതോടെ ആ അദ്ധ്യായം അവസാനിച്ചു. കുമാരേട്ടനാവട്ടെ പരാതിയൊന്നും കൂടാതെ നീര്മുറ്റിയ കണ്ണുകള്‍ ചിമ്മി, മഞ്ഞപ്പല്ലുകള് ഇളിച്ചു കാണിച്ചു ലോകത്തോട് മുഴുവന്‍ സൌഹാര്‍ദം പ്രകടിപ്പിച്ചു ബഞ്ചില്‍ ഇരിപ്പുതുടര്‍ന്നു<br />
<br />
തയ്യല്‍ക്കടയുടെ മുന്നിലെ സ്റ്റോപ്പില്‍ കൊളേജിലെക്കുള്ള ബസ് കാത്തു നില്ക്കുന്ന സൌദാമിനിയെ നോക്കി ഒരു ദിവസം വാസൂട്ടി മൊഴിഞ്ഞു, 'ന്നാലും ന്റെ കുമാരേട്ടാ..നിങ്ങളെ സമ്മതിക്കണം. ഞങ്ങള്‍ രണ്ടു ചെറുപ്പക്കാരിവിടിങ്ങനെ ഇരുന്നിട്ടും സൌദാമിനീടെ നോട്ടം നിങ്ങള്ടെ നേര്‍ക്കാണല്ലോ...<br />
<br />
ആ തീക്കൊള്ളിയില്‍ കയറിപ്പിടിക്കാന്‍ എനിക്കശേഷം താല്പര്യമുണ്ടായിരുന്നില്ല ഒന്നാമത് നാട്ടിലെല്ലാവരും ബഹുമാനിക്കുന്ന ഗംഗാധരന് സാറിന്റെ മകള്‍. പോരാഞ്ഞു പട്ടാളക്കാരനായ സുകുമാരന്റെ അരുമസഹോദരിയും.ഇടയ്ക്ക് ഞങ്ങള്‍ക്ക് പരമ പുച്ഛം നിറഞ്ഞ നോട്ടങ്ങള്‍ സമ്മാനിക്കുമെന്നല്ലാതെ ഇതേവരെ ഒരു ചീത്തപ്പേരും കേള്പ്പിച്ചിട്ടില്ലാത്ത ആ സുന്ദരിയെക്കുറിച്ചു വാസൂട്ടി ഇനി എന്തെല്ലാം പറഞ്ഞുണ്ടാക്കും എന്നൊരു ഭയം എന്റെ ഉള്ളിലുണ്ടായി. വാസൂട്ടി ദിവസവും ഓരോ കഥകള്‍ സൃഷ്ട്ടിച്ചു സൌദാമിനിക്ക് കുമാരേട്ടനോടുള്ള പ്രണയത്തെ ഉറപ്പിച്ചുകൊണ്ടിരുന്നു. കുമാരേട്ടന് അതൊക്കെ വിഡ്ഢിച്ചിരിയോടെ സ്വീകരിച്ചു.<br />
<br />
അങ്ങനെ ഒരു ദിവസം പൊടുന്നനെ സുകുമാരന്‍ കവലയില്‍ ബസ്സിറങ്ങി. അയാള്‍ പോയിട്ട് അധികനാളായിരുന്നില്ല. അതിനു ശേഷം സൌദാമിനി കോളേജിലും പോയില്ല. രണ്ടു ദിവസത്തിന് ശേഷം ഒരു അംസിഡര്‍ കാര്‍ നിറയെ ആളുകള്‍ ഗംഗാധരന് സാറിന്റെ പടിക്കല്‍ വന്നിറങ്ങിയതോടെ സൌദാമിനി വിവാഹിതയാവുകയാനെന്നുറപ്പായി.<br />
'ഇതിങ്ങനെ വിട്ടൂടാ കുമാരേട്ടാ. ചോയിക്കണം. ചോയിക്കാതെ പറ്റൂല. നിങ്ങളെ വിഡ്യാക്കി ഓള് കല്യാണം കഴിച്ചു പോവാന്‍ സമ്മതിക്കാമ്പറ്റില്ല. ഒന്നില്ലേലും നിങ്ങള്‍ ചങ്കില് പൂടേള്ള ഒരാണ്‍കുട്ട്യല്ലേ..' വാസൂട്ടി ചോദിച്ചു.<br />
<br />
'അത് വേണ്ട വാസൂട്ടി. ശരിയാവൂല്ല. ഇതിനു ഞാന്‍ കൂട്ടുമില്ല. സുകുമാരന്‍ നമ്മളെ ശരിപ്പെടുത്തും. ഞാന്‍ പ്രതിഷേധിച്ചു. വയസ്സന് രണ്ടുപേരെയും ദയനീയമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.<br />
<br />
വാസൂട്ടി പിന്മാറാന് തയാറില്ലായിരുന്നു. അവന്റെ നിര്‍ബന്ധത്തിനു രണ്ടുപേരും വഴങ്ങേണ്ടി വന്നു. ഒടുവില്‍,പിറ്റേന്ന് രാവിലെ മൂന്നുപേരുമടങ്ങുന്ന സംഘം ഗംഗാധരന് സാറിന്റെ വീട്ടിലേക്കു യാത്രയായി.<br />
<br />
വഴിയിലേക്ക് പടര്‍ന്നിറങ്ങിയ കനകാംബരത്തിനു മറഞ്ഞ് ഗംഗാധരന് സാറിനും സുകുമാരനും പ്രത്യക്ഷീഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു ഞാന്‍ നിന്നു. കുമാരേട്ടന്'ഒരു ചാവേറിന് മാത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ആത്മധൈര്യത്തോടെ ചവിട്ടു കല്ലുകള്‍ കയറിച്ചെന്നു മുറ്റത്തു നിന്നിരുന്ന സാറിനോട് ചോദിച്ചു.<br />
' ന്താ ഗങ്ങാരന്‍ സാറേ.. ആ കുട്ടീടെ സമ്മതം ചോയിച്ചിട്ടാണോ നിങ്ങള്‍ കല്യാണം തീരുമാനിച്ചത്..?'<br />
സാര്‍ ഒരു നിമിഷം അമ്പരന്നു. വീട്ടിനകത്തു നിന്ന് സുകുമാരന്‍ പുറത്തേക്ക് വന്നു.<br />
'പെണ്കുട്ടികളായാ ആരെങ്കിലുമായി ഇഷ്ട്ടായീന്നൊക്കെ വരും. അതിനു എടുപിടീന്ന് കെട്ടിച്ചു വിടുവാണോ വേണ്ടേ..?<br />
ന്താ ..എന്താ കുമാരന് നായരെ നിങ്ങളീ പറയുന്നേ.. എന്ന സാറിന്റെ പരിഭ്റമത്തിനും വീട്ടില്‍ കേറിവന്ന് അനാവശ്യം പറയുന്നോ എന്ന സുകുമാരന്റെ ആക്രോശത്തിനും മേലെയായി വീട്ടിനുള്ളില്‍ നിന്ന് സൌദാമിനിയുടെ പൊട്ടിക്കരച്ചിലുയര്‍ന്നു.<br />
കുമാരേട്ടന് വീണ്ടും എന്തോ പറഞ്ഞു. സുകുമാരന്‍ കാലുയര്‍ത്തി അയാളുടെ നെഞ്ചില്‍ ചവിട്ടി. കുമാരേട്ടന് പടവുകളിറങ്ങാതെ തന്നെ താഴെയ്ക്കെത്തുന്ന ദൃശ്യം കണ്ട ഉടനെ ഞാന്‍ ജീവനും കൊണ്ട് പാഞ്ഞു.<br />
* * * * * * * *<br />
<br />
'സുരേഷെന്തിയെ ചേച്ചീ..' എന്ന സുകുമാരന്റെ ചോദ്യം കേട്ടാണ് രാവിലെ ഞാനുണര്‍ന്നത്. അവന് രണ്ടൂസായി പനി പിടിച്ചു കെടപ്പാ സുകുമാരാ എന്നും,ഡാ സുരേഷേ, നിന്നെ സുകുമാരന്‍ വിളിക്കുന്നു എന്നും രണ്ടുപേരോടുമായി അമ്മ വിളിച്ചു പറഞ്ഞു, പൊടുന്നനെ എനിക്ക് കഠിനമായി പനിച്ചു.<br />
<br />
അകത്തു കടന്നു വന്ന് അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു,'സുരേഷേ.. നീ എന്റൊപ്പം ഒരിടം വരെ വരണം...<br />
കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലായതോടെ എന്തും ചെയ്യാന്‍ സന്നദ്ധനായി ഞാന്‍ എഴുനേറ്റു.<br />
<br />
' ഒന്നും പറയണ്ടെന്റെ സുരേഷേ.. ആ കുമാരന്നായര് വീട്ടില്‍ വന്ന് എന്തൊക്കെയോ അനാവശ്യം പറഞ്ഞു. അപ്പഴത്തെ ദേഷ്യത്തിന് ഞാനൊരു ചവിട്ടു കൊടുത്തു. ഇപ്പൊ അയാള്‍ കെടപ്പാന്നു കേട്ടു.അച്ചനാണേല് എന്നെ കുറ്റപ്പെടുത്തുകാ. നമ്മക്ക് അവടെവരെ ഒന്ന് പോകാം. നീ എഴുനേല്ക്ക്..'<br />
<br />
ഒരു വശം തകര്‍ന്നു വീണ ഒറ്റത്തായി വീടിന്റെയുള്ളില്‍ ഒരു കയറു കട്ടിലില്‍ നീരുകൊണ്ട് വീര്‍ത്ത് ഒരു മഞ്ഞക്കുന്നുപോലെ കിടക്കുകയാണ് കുമാരേട്ടന്.മൂത്രത്തിന്റെ രൂക്ഷഗന്ധം. ഒരു ഗ്ലാസ് തട്ടിമറിഞ്ഞു താഴെ കിടപ്പുണ്ട്. പൊളിഞ്ഞ മേശപ്പുറത്തു ദിവസങ്ങള്‍ പഴകിയ പാട കെട്ടിയ കഞ്ഞി.<br />
കുമാരേട്ടന് നന്നേ പ്രയാസപ്പെട്ടു ചിരിച്ചു.<br />
'എന്നാലുമെന്റെ കുമാരന്നായരെ.. നിങ്ങളെന്നെക്കൊണ്ടിത് ചെയ്യിച്ചല്ലോ..'' സുകുമാരന്‍ വിങ്ങലോടെ മുഖം തിരിച്ചു.<br />
' ഓ..അയിനിപ്പം എന്താ സുംമാരാ.. എതോരാങ്ങളയാ പെങ്ങളെപ്പറ്റി ഇല്ലാക്കഥ കേട്ടു മിണ്ടാതെ നിക്കണേ..'<br />
കുമാരേട്ടന് എഴുനേല്‍ക്കാന്‍ വിഫലമായി ശ്രമിച്ചു.'എനിക്ക് വല്ലാതെ വെഷമോണ്ട്,അങ്ങനെ പറഞ്ഞതില്‍..' കുമാരേട്ടന്റെ വാക്കുകള്‍ വിറച്ചു.'കലണ്ടറിലെ സിനിമാനടികള് സാദാരണക്കാരെ കല്യാണം കഴിക്കില്ലാന്ന് എനിക്കറിയാം. അയിനു വേണ്ടി മേടിച്ച പൈസ ഇവര്‍ ഹോട്ടലീക്കേറീം സിനിമ കണ്ടും ചെലവാക്കീന്നും എനിക്കറിയാം.പക്ഷെ അതിനു കൂട്ട് നിന്നത് കൊണ്ടാ അവരെന്നെ കൂട്ടത്തീ കൂട്ടിയെ. അതുകൊണ്ടാ അവരെന്നോട് വര്‍ത്താനോം തമാശേം പറഞ്ഞത്..'<br />
<br />
പൊടുന്നനെ മുളകീറും പോലെ അയാള്‍ പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു.<br />
;ഞാനുവൊരു മനുഷനല്ലേ സുംമാരാ.. എനിക്കും ഈ ലോകത്തില്‍ ആരേലും വേണ്ടേ...'<br />
<br />
അന്ന് രാത്രി കുമാരേട്ടന് മരിച്ചു.<br />
<br />
അതിനു ശേഷം കാലമെത്ര കഴിഞ്ഞു. വാസൂട്ടി പിന്നെ കടതുറക്കാതെ നാട്ടിലേക്ക് തിരിച്ചു പോയി. ഞാനും കവലയിലേക്കുള്ള പോക്ക് അവസാനിപ്പിച്ചു. സുകുമാരന്‍ സൌദാമിനിയുടെ വിവാഹം നടത്തിയിട്ട് തിരിച്ചു പോയി. ആരുടെയൊക്കെയോ കൈയും കാലും പിടിച്ചു ഞാന്‍ ബോംബെയ്ക്കും അവിടെ നിന്ന് ഗള്‍ഫിലേക്കും കടന്നു. ഇഷ്ടം പോലെ സമ്പാദിച്ചു. വിവാഹിതനായി,മക്കളെയൊക്കെ നല്ല നിലയിലാക്കി. ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.<br />
<br />
പക്ഷെ, കുമാരേട്ടനിന്നും എന്റെ നെഞ്ചിനുള്ളിലിരുന്നു മുള കീറുംപോലെ കരയുക തന്നെയാണ്..<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com29tag:blogger.com,1999:blog-1362599426626179178.post-58073404329454137962012-08-15T00:37:00.000+05:302012-08-15T00:37:08.614+05:30അത് ദൈവത്തിന്റെ വിരലുകളായിരുന്നു...<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
ദൈവം ഉണ്ട് എന്ന് അഗര്‍ബത്തി കമ്പനിക്കാരെപ്പോലെ പറയാന്‍ എനിക്കാവില്ല എങ്കിലും ദൈവം അല്ലെങ്കില്‍ പ്രകൃതി,അല്ലെങ്കില്‍ കാവല്‍ മാലാഖ തുടങ്ങിയ ഏതോ ഒരു ശക്തി. ശിക്ഷകനും രക്ഷകനുമായി പലതവണ നമുക്ക് ജീവിതത്തില്‍ അനുഭവപ്പെടുന്ന നിമിഷങ്ങള്‍ ഉണ്ടാവാറില്ലേ..? അത്തരമൊരു നിമിഷത്തെപ്പറ്റിയാണ് എനിക്ക് പറയാനുള്ളത്.<br />
<br />
രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍, എന്റെ അമ്മ അല്ഷിമേഷ് സ് ബാധിതയായിരുന്ന സമയം. മക്കളൊക്കെ അവരവരുടെ കുടുംബമായി , അച്ഛനമ്മമാരെ തനിച്ചാക്കി പോയ ഒരു സാധാരണ മലയാളി കുടുംബമായിരുന്നു ഞങ്ങളുടേതും. എന്തും സ്വന്തം നെഞ്ചിലേറ്റി നിശബ്ദനായി സഹിച്ചിരുന്നു അച്ഛന്. ഇടയ്ക്ക് സമയം ഉണ്ടാക്കി ഒത്തിരി അകലെ നിന്നും വീട്ടില്‍ വന്നു കുറച്ചു ദിവസം നിന്നിട്ട് പോകാനേ ഞങ്ങള്‍ പെണ്മക്കള്ക്കു സാധിക്കുമായിരുന്നുള്ളൂ.അങ്ങിനെ ഒരു ഇടവമാസ ദിവസം രണ്ടുമൂന്നു ദിവസത്തെ താമസത്തിന് ശേഷം ഞാന്‍ വീട്ടിലേക്കു തിരിച്ചു പോകുന്നു. രാവിലെ അഞ്ചു മണി കഴിഞ്ഞതെയുള്ളൂ. അഞ്ചു മുപ്പതിനുള്ള ഒരു KSRTC പിടിച്ചാല്‍ കുട്ടികള്‍ സ്കൂളില്‍ പോകും മുന്‍പ് വീട്ടിലെത്താം എന്ന കണക്കു കൂട്ടലില്‍ വീട്ടില്‍ നിന്നും ഇറങ്ങി.അമ്മയെ വിട്ടു വരാനുള്ള അച്ഛന്റെ ബുദ്ധിമുട്ട് കാരണം ഏറെ നിര്‍ബന്ധിച്ചെങ്കിലും തനിയെ പോയ്ക്കൊള്ളാം എന്ന് പറഞ്ഞു ഞാന്‍ നടന്നു. വര്‍ഷങ്ങളുടെ പ്രവാസമായി എങ്കിലും എന്റെ നാടല്ലെ,എന്ത് പേടിക്കാന്‍. എന്ന ചിന്തയോടെ.. ചന്നംപിന്നം പെയ്യുന്ന ഇടവപ്പാതി ,പ്രഭാതത്തിലെ ആദ്യ കിരണങ്ങളെ മൂടിക്കളഞ്ഞിരുന്നതിനാല്‍ ആളെ തിരിച്ചറിയാം,പക്ഷെ ആരാണെന്നറിയില്ല എന്ന അവസ്ഥ. വീട്ടില്‍ നിന്നും ഒരു ചെറിയ റോഡിലൂടെ പത്തു മിനിട്ട് നടന്നാലേ ബസ് വരുന്ന റോഡിലെത്തുകയുള്ളു. കയ്യില്‍ അല്പം കനമുള്ള ബാഗും ഉണ്ട്. അതിനിടെ കുട നിവര്‍ത്തിപ്പിടിക്കാനുള്ള ബുദ്ധിമുട്ട് കാരണം ചെറു മഴ നനഞ്ഞു ഞാന്‍ നില്‍ക്കുകയാണ്. ബസ് വരാന്‍ അഞ്ചു പത്തു മിനിട്ട് ഇനിയുമുണ്ട്. റോഡരികിലെ വീടുകളിലെല്ലാം ആളുകള്‍ സുഖ സുഷുപ്തിയില്‍. പൊതുവേ ഞങ്ങളുടെ നാട്ടിന്‍പു റത്ത് റോഡില്‍ നിന്നും ഉള്ളിലാണ് വീടുകളും.<br />
പെട്ടെന്ന് രണ്ടുപേര്‍, ഷര്‍ട്ടിടാതെ ലുങ്കിയുടുത്ത്, മഴ നനയാതിരിക്കാന്‍ നീണ്ട പ്ലാസ്റ്റിക് കവര്‍ തലയിലൂടെ ഇട്ടു സൈക്കിളില്‍ റോഡിലൂടെ വന്നു. എന്നെ അലസമായി നോക്കി മുന്നോട്ടു നീങ്ങി. ഞാനവരെയും അതേപോലെ നോക്കി. എന്റെ ബസ് സ്റ്റോപ്പിനുമുന്നില്‍ (സ്റ്റോപ്പ് എന്ന് പറയാന്‍ പടര്‍ന്നു പന്തലിച്ച മാവ് മാത്രമേയുള്ളൂ, 'T' ആകൃതിയിലുള്ള റോഡിനരികില്‍..) അല്പം ഉള്ളിലായി ഒരു ശാസ്താ ക്ഷേത്രവും.<br />
<br />
മുന്നോട്ടു പോയവര്‍ മൂന്നാല് മീറ്റര്‍ പോയിട്ട് സ്റ്റോപ്പ് ചെയ്തു. ഇടയ്ക്കെന്നെ നോക്കി പരസ്പരം എന്തോ സംസാരിച്ചു. പിന്നീട് അതിലൊരാള്‍ സൈക്കിള്‍ തിരിച്ച് എന്റെ നേരെ വന്നു..<br />
<br />
എന്ത് ചെയ്യണമെന്നു എനിക്കറിയില്ലായിരുന്നു. കയ്യിലെ ഭാരവുമായി ഓടാന്‍ നിവര്‍ത്തിയില്ല മൂന്നു വശത്തെയും റോഡ് വിജനമാണുതാനും.. അടുത്ത് ഓടിക്കയറാന്‍ വീടുകളുമില്ല. മഴയിലും ഇരുട്ടിലും ആരും ശബ്ദം കേള്‍ക്കുകയുമില്ല. ഒരു നിമിഷത്തിനുള്ളില്‍ അയാള്‍ അടുത്തെത്തിയേക്കും.<br />
<br />
കുഞ്ഞുനാളില്‍ മുതല്‍ പ്രാര്‍ത്ഥിക്കുന്ന അമ്പലം. എല്ലാവരും വിശ്വസിക്കുന്ന നാടിന്റെ കുലദൈവം.<br />
<br />
'എന്റെ ധര്‍മ്മ ശാസ്താവേ,രക്ഷിക്കണേ.." എന്ന് മനസുരുകി പ്രാര്‍ഥിച്ചു ഭയന്ന് വിറച്ചു ഞാന്‍ നിന്നു.<br />
<br />
അയാള്‍ എന്റെ തൊട്ടടുത്തെത്തി,പ്ലാസ്റ്റിക് മുഖത്തേക്ക് വലിച്ചിട്ടു സൈക്കിളില്‍ നിന്നിറങ്ങാന്‍ ഭാവിച്ചതും ,തൊട്ടടുത്ത വീട്ടിന്റെ ഗേറ്റ് ടക്...എന്ന് കുറ്റിയെടുത്തതും ഒറ്റ നിമിഷത്തില്‍.<br />
<br />
അമ്പരന്ന അയാള്‍സൈക്കിളില്‍ ചാടിക്കയറി,കൂട്ടുകാര്‍ രണ്ടുപേരും സ്പീഡില്‍ ഓടിച്ചു കടന്നു.<br />
<br />
ഗേറ്റ് തുറന്നു ഒരാള്‍ പുറത്തേക്കു വന്നു. കൂടെ ഭാര്യയും. ആപെണ്‍കുട്ടിയ്ക്ക് എന്നെ അറിയാമായിരുന്നു.<br />
<br />
'ചേട്ടനുഅത്യാവശ്യമായി തിരുവനന്തപുരത്തു പോണം. അഞ്ചരയുടെ ബസ്സില്‍ പോകാനാ,<br />
.<br />
ഞാനവരോടു കാര്യം പറഞ്ഞു.ആ നിമിഷത്തില്‍ തന്നെ അവര്‍ വന്നതിനു നന്ദിയും.ഇവിടെ കള്ളന്മാരുടെ ശല്യം ഒരുപാടുണ്ട് എന്നവര്‍ മറുപടിയും പറഞ്ഞു.<br />
<br />
എങ്ങിനെയാണ് ആ നിമിഷത്തില്‍ കുറ്റിയുടെ ശബ്ദം കേട്ടതും ഞാന്‍ രക്ഷപെട്ടതും...എനിക്ക് ഇന്നും അവിശ്വസനീയം.അതുകൊണ്ട്തന്നെ അത് ദൈവത്തിന്റെ വിരലുകളായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.<br />
<br />
<br />
<br />
<br />
<br />
<br /></div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com30tag:blogger.com,1999:blog-1362599426626179178.post-56903814430148284942012-08-09T20:40:00.001+05:302012-08-09T20:42:13.147+05:30ശ്രാവണം വരവായി..<div dir="ltr" style="text-align: left;" trbidi="on">
<br />
ശ്രാവണം വീണ്ടും വരവായി,കുന്നലനാട്ടിന്‍<br />
പ്രാണനില്‍ ഹര്ഷോല്സവം പൂവിളി നിറയ്ക്കയായ്..<br />
മാരിയില്‍ കുളിച്ചീറന്‍ മാറി,വെണ്മുകില്ക്കോടി-<br />
പ്പാവു മുണ്ടുടുത്തംബരാംഗനയെഴുന്നെള്ളി..<br />
<br />
ആടിമാസത്തിന്‍ കറുപ്പകറ്റീ,കാറുംകോളു-<br />
മാകവേ നീക്കി പുതു ചാരുത നിറയ്ക്കുവാ-<br />
നാവണിപ്പുലരി വന്നെത്തി,യെന്‍ മലനാടി-<br />
നാകെയുല്സവമായ്,സമാഗതമായ് പൊന്നോണം..<br />
<br />
ഒഴുകും മന്ദാനിലന്‍ തഴുകും കാവില്‍,ലതാ-<br />
നികുന്ജങ്ങളില്‍,ചെറുതെളിനീര് തടങ്ങളില്‍<br />
പൂക്കളാണെങ്ങും,പലനിറത്തില്‍,സുഗന്ധത്തിന്-<br />
ഘോഷയാത്രയാണെങ്ങും- വന്നെത്തിയോ വസന്തര്‍ത്തു...?<br />
<br />
പാഴ്ച്ചെടിത്തുമ്പില് പോലും സുമ മന്ദഹാസം<br />
നിലാരാത്രികള്‍,തണുപ്പെഴും നിഴലും വെളിച്ചവു-<br />
മിടചേര്ന്നെത്തും ചിങ്ങരാത്രികള്,പുണ്യം പോലെ<br />
പുലര്‍വേളകള്‍,പുന്നെല്ലിന്റെ<br />
മണവു മിളം ചൂടുംനിറയും പകലുകള്‍...<br />
<br />
തിരയില്‍ വഞ്ചിപ്പാട്ടിന് കാഹളം,നീലാചല-<br />
ശാഖിയില്‍ മലരണിക്കാടിന്റെയൂഞാലാട്ടം,<br />
തൊടിയില്‍ ചിങ്ങക്കാറ്റിന്‍ തിരുവാതിര,മേലേ-<br />
മുകിലും താരങ്ങളും തുമ്പിതുള്ളലും പാട്ടും...<br />
<br />
എത്ര ധന്യമെന്‍ ജന്മ,മെന്‍പ്രിയ നാടേ നിന്നില്‍<br />
പെറ്റുവീഴുവാനീ മണ്ണില്‍ വളരാന്‍ സാധിക്കയാല്‍..<br />
ജന്മമേ വേണ്ടാ മറ്റെങ്ങുമേ,മമനാടിന്‍<br />
മണ്ണിലല്ലാതേ മറ്റെങ്ങുപോയെന്നാല്‍ പുണ്യം..!!<br />
<br />
<br />
<br />
<br />
<br /></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com30tag:blogger.com,1999:blog-1362599426626179178.post-38962494695073498452012-07-18T23:34:00.000+05:302012-07-18T23:34:43.404+05:30സ്വരോദകം<div dir="ltr" style="text-align: left;" trbidi="on">
ഇതു നിനക്കെന്റെ സ്വരോദകം,<br />
ഉള്ളിലെരിഞ്ഞടങ്ങാത്ത പഴയൊരോര്മ്മയ്ക്കായ്..<br />
നനവു പെയ്യുന്ന ധനു മാസരാവി-<br />
ലൊഴുകിയെത്തുന്നോരറിയാപ്പൂവിന്റെ<br />
സുഗന്ധം പോലെ, നാമൊരിക്കല്‍ കാത്തൊരാ<br />
പ്രണയ പര്‍വത്തിന് ചിരസ്മരണയ്ക്കായ്...<br />
<br />
സഖി,വന്നു ഞാന്‍ വീണ്ടു,മിരുപതിറ്റാണ്ടിന്റെ<br />
ഇടവേളകള്ക്കൊടുവി,ലന്നു നാമാടിയ<br />
പ്രണയ രംഗത്തിന്നിടവഴിയിലൂടൊരു<br />
പഥികനായ് വീണ്ടുമലയുവാന് മാത്രം...<br />
<br />
ഈ വഴി,നിന് കൈപിടിച്ചെത്രയോ നാള്-<br />
നടന്നോരീ വഴിക്കരികിലേകനായ് നില്ക്കവേ,<br />
കാലം പുറകോട്ടു പോകുന്നുവോ,വീണ്ടു-<br />
മാ നാള് പുനര്ജനിച്ചെന്നുള്ളില് നിന്നുമാ<br />
വേപഥുവാം യുവ കാമുകന്,നിന് കാമ്യ-<br />
രൂപ ദര്ശത്താല് പുളകാര്ദ്രനാകുന്നുവോ...<br />
(അത്രമേല്‍ നാള് കഴിഞ്ഞെങ്കിലും,കാലം<br />
ചിത്രപടം വലിച്ചിട്ടു നാമാടിയ<br />
സ്വപ്ന രംഗങ്ങള്‍ മറച്ചു കളകിലും...!!)<br />
<br />
ഒരു നുള്ളുചന്ദനം,തിലവും,തുളസിപ്പൂക്കതിരു<br />
മെന്‍ കണ്ണീരു മിടചേര്‍ത്തു,ഞാനെന്റെ-<br />
ഹൃദയമാം നാക്കിലത്തുമ്പില്‍ നിന് സ്മരണതന്‍<br />
തെളിനാളവും ചേര്‍ത്തൊഴുക്കുന്നു,പ്രണയത്തിന്<br />
ബലിതര്‍പ്പണം നടത്തുന്നു,<br />
ഞാനെന്റെ കദനക്കടലില്‍ മുങ്ങുന്നൂ..<br />
<br />
പരിത്യക്തനാമീ പഴയ സഹയാത്രികന്<br />
പരമ നിസ്വനായ് തിരിച്ചു പോകുന്നൂ...<br />
<br />
<br /></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com28tag:blogger.com,1999:blog-1362599426626179178.post-79888388484215152172012-04-09T21:08:00.000+05:302012-04-09T21:08:23.146+05:30ചക്രവാളങ്ങളില്ലാതെ...<div dir="ltr" style="text-align: left;" trbidi="on"><br />
കതകു തുറന്ന് നീന അകത്തു കയറിയപ്പോള്‍ താഴെ തറയില്‍ കിടന്ന് എന്തോ വരയ്ക്കുകയായിരുന്നു മാതംഗി.നീന പ്രവീണിനോട് അകത്തേക്കു വരാന്‍ ആംഗ്യം കാട്ടി. അമ്മയോടൊപ്പം ഒരപരിചിതനെ കണ്ടിട്ടും മാതംഗിക്ക് വലിയ ഭാവമാറ്റമൊന്നുമുണ്ടായില്ല. കിടപ്പില്‍ നിന്നും എഴുനേറ്റിരുന്ന് അവള് ചിത്രം വര തുടര്‍ന്നുകൊണ്ടിരുന്നു.<br />
<br />
നീനയ്ക്ക് വല്ലാത്ത അരിശം തോന്നി. യൂണിഫോമിനടിയിലിടുന്ന ഒരു പെറ്റിക്കോട്ടു മാത്രമാണ് മാതംഗി ധരിച്ചിരുന്നത്. യൂണിഫോം ഊരി തറയി ലെറിഞ്ഞിട്ടുണ്ട്. സ്കൂള്‍ ബാഗ് സോഫയില്‍. സോക്സും ഷൂസും ടീപ്പോയില്‍. ചുറ്റും ചിതറിക്കിടക്കുന്ന ചായപ്പെന്സിലുകളും.<br />
<br />
ഒരടുക്കും ചിട്ടയുമില്ലാത്ത കുട്ടി. എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവുകയുമില്ല. അല്ലെങ്കില്‍ നിഷേധം കൊണ്ടാവാം. നാല് വര്‍ഷത്തെ നാട്ടിന്‍പുറത്തെ ജീവിതം പഠിപ്പിച്ച പാഠങ്ങളാണെന്നും വരാം.<br />
' മാതംഗീ, നീയെന്തെന്കിലും കഴിച്ചുവോ..?'നീന ഒരല്പം കടുത്ത സ്വരത്തില്‍ ചോദിച്ചു.<br />
<br />
അവള് നിഷേധ ഭാവത്തില്‍ തലയാട്ടി. എന്നും ഇങ്ങിനെതന്നെയാണ്. നീന രാവിലെ തിരക്കിനിടയിലും ഉണ്ടാക്കി ഡൈനിംഗ് ടേബിളില്‍ അടച്ചു വച്ച് പോയ ബുള്‍സൈയും സാന്ഡ്വിച്ചും ദിവസവും അതേപോലെ ഇരിക്കുന്നുണ്ടാവും അല്ലെങ്കില്‍ ബ്രഡ്സ്പീസ് മേശപ്പുറം മുഴുവന്‍ ചിതറിയും. കുട്ടി വന്നു കുളിച്ചു ആഹാരം കഴിച്ചു കഴിയുംവരെയെന്കിലും നില്ക്കാന് വേലക്കാരിയോട് പലപ്പോഴും പറയാറുണ്ട്. പക്ഷെ, സ്കൂള്‍ ബസ്സില്‍ നിന്നിറക്കി മുറിയിലാക്കി മുറി പുറത്തുനിന്നു കുറ്റിയിട്ടു ഇത് തന്നെ ധാരാളം എന്ന ഭാവത്തില്‍ അവര്‍ പോകാറാണ് പതിവ്.<br />
<br />
സ്കൂളില്‍ നിന്ന് വന്നിട്ട് താന്‍ എത്തുന്നതുവരെയുള്ള സമയം ഇവള് എന്താണ് ചെയ്യാറുള്ളത് എന്ന് നീന അത്ഭുതപ്പെടാറുണ്ട്.ഹോം വര്‍ക്കുകള്‍ ഒരിക്കലും ചെയ്തു വയ്ക്കാറില്ല. സ്കൂളിലും അവളെപ്പറ്റി നല്ല അഭിപ്രായമില്ല. യൂണിഫോമില്‍ അഴുക്കാക്കി,നോട്ടുബുക്കില്‍ കുത്തി വരച്ചു,അടുത്തിരുന്ന കുട്ടിയുടെ മുടി പിടിച്ചുവലിച്ചു കരയിപ്പിച്ചു തുടങ്ങി ഒരു നൂറു കുറ്റങ്ങള്‍ കാണുമ്പോഴെല്ലാം ടീച്ചര്‍ പറയാറുണ്ട്. നീന ഒന്നും മിണ്ടാതെ തല കുനിച്ചു നിന്ന് കേള്‍ക്കും. പിന്നെ വീട്ടില്‍ വന്നു ശകാരിക്കുംപോള് ഇനിയിതൊന്നും ആവര്‍ത്തിക്കില്ല എന്നവള്‍ സമ്മതിക്കും.വീണ്ടും പഴയപടി തന്നെ.<br />
<br />
പ്രവീണ്‍ ഇപ്പോഴും വാതില്ക്കല് തന്നെ നില്‍ക്കുകയായിരുന്നു. നീന അയാളെ അകത്തേക്ക് കടന്നിരിക്കാന്‍ വീണ്ടും ക്ഷണിച്ചു. സോഫയില്‍ അറ്റം ചേര്ന്നിരുന്നിട്ട് അയാള്‍ കണ്ണ് കൊണ്ട് കുട്ടിയോട് കാര്യം പറയാനാവശ്യപ്പെട്ടു.<br />
<br />
നീനയ്ക്ക് പെട്ടെന്ന് വല്ലാത്തൊരു പരിഭ്രമം തോന്നി. വളരെ ദിവസങ്ങളായി മനസ്സില്‍ പറഞ്ഞുറപ്പിച്ച വാക്കുകളാണെന്കിലും ഇപ്പോള്‍ പറയാന്‍ പറ്റുന്നില്ലാത്തപോലെ. അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ കുട്ടികളോട് പറയേണ്ടതില്ല എന്നാണു നീനയ്ക്ക് തോന്നിയത്. പക്ഷെ കുട്ടിയുടെ സമ്മതം പ്രധാനമാണെന്ന് പ്രവീണ്‍ നിര്‍ബന്ധിക്കുകയായിരുന്നു.<br />
<br />
പ്രവീണ്‍ പതുക്കെയെഴുനേറ്റു മാതംഗിയുടെ സമീപത്തു നിലത്തിരുന്നു. നീന വാക്കുകളില്‍ കഴിയുന്നത്ര സ്നേഹം നിറച്ചു പറഞ്ഞു.<br />
<br />
'മോളെ, ഇത് മമ്മിയുടെ കൂടെ വര്‍ക്കു ചെയ്യുന്ന അന്കിളാണ്. പ്രവീണ്‍. ഒരാഴ്ച കൂടി കഴിയുമ്പോള്‍ മോളുടെ പപ്പയായി ഇവിടെ താമസം തുടങ്ങും.'<br />
<br />
പ്രവീണ്‍ മാതംഗിയുടെ താടി പിടിച്ചുയര്‍ത്തി സ്നേഹത്തോടെ ചോദിച്ചു.'ഡു യു ലൈക് മീ മോളൂ..?'<br />
<br />
അമ്പരപ്പിന്റെയും പരിഭ്രമത്തിന്റെയും ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം മാതംഗി പ്രവീണിന്റെ കൈ തട്ടി മാറ്റി. എന്നിട്ട് മടിയിലിരുന്ന ഡ്രായിംഗ് ബോര്‍ഡു കൊണ്ട് അയാളുടെ മുഖത്ത് ശക്തിയായി അടിച്ചു.<br />
<br />
ഒരു നിമിഷം ശരീരത്തിലെ രക്തം മുഴുവനോടെ തലയിലേക്ക് ഇരച്ചു കയറുംപോലെ തോന്നി നീന ക്ക്.. അവള് മാതംഗിയെ പിടിച്ചുയര്‍ത്തി മുറിയുടെ മൂലയിലേക്ക് തള്ളി.കുട്ടിയുടെ തല ചുവരിലിടിച്ചു.<br />
<br />
' നീനാ.. നീയെന്താണീ കാണിച്ചത്.. ?' പ്രവീണ്‍ അലറി. അവളൊരു കൊച്ചുകുട്ടിയാണെന്ന കാര്യം പോലും നീ മറന്നോ..?<br />
<br />
മാതംഗിയാകട്ടെ,നിലത്ത് വീണുരുണ്ട് ഹിസ്ടീരിയ ബാധിച്ചപോലെ കയ്യും കാലുമിട്ടടിച്ചു് അലറിക്കരഞ്ഞു.<br />
<br />
പ്രവീണ്‍ വിരലുകള്‍ കൊണ്ട് കണ്ണുകള്‍ അമര്‍ത്തിപ്പിടിച്ച് ഒരു നിമിഷം നിന്നു. പിന്നെ തല കുടഞ്ഞുകൊണ്ട് പുറത്തേക്കു നടന്നു.<br />
<br />
നീന ഒരു നിമിഷം എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്നു. പിന്നെ മാതംഗിയെ ഒന്നുനോക്കി,കതകു ചാരി പ്രവീണിന്റെ പിറകെ ഓടിയെത്തി അയാളുടെ തോളില്‍ പിടിച്ചു നിര്‍ത്തിയിട്ടു കേണു. 'പ്രവീണ്‍...പ്ലീസ്.. പ്ലീസ്..'<br />
<br />
പ്രവീണ്‍ നീനയുടെ കൈ പിടിച്ചു തണല്‍ മരങ്ങളുടെ നിഴല്‍ വീണ വഴിയിലൂടെ പതുക്കെ നടന്നു.<br />
<br />
കണ്ണീര് പുരണ്ട സ്വരത്തില്‍ നീന പറഞ്ഞു തുടങ്ങി. ' എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല പ്രവീണ്‍.. മാതംഗിയുടെ പെരുമാറ്റം എനിക്ക് മനസ്സിലാവുന്നില്ല. എന്ത് ചോദിച്ചാലും ഒന്നും മിണ്ടുകയില്ല. ചിലപ്പോള്‍ ചെറിയൊരു സ്ടൂളില്‍ കയറിനിന്നു പുറത്തേക്കു നോക്കിക്കൊണ്ടിരിക്കും. ഒരുപാട് നേരം. അവിടെ ഒന്നും കാണാനുണ്ടാവുകയില്ല. ചെറിയ ജനലിലൂടെ ആകെ കാണാന്‍ പറ്റുന്നത് റെയില്‍വേ സ്റേഷനു മുന്നിലെ വലിയ ബദാം മരത്തിന്റെ ശിഖരവും അതിനു പിന്നിലെ ഒരല്പം ആകാശവും മാത്രമാണ്.<br />
<br />
ചിലപ്പോള്‍ എനിക്ക് തോന്നും അവളെ കൂട്ടിക്കൊണ്ടു വന്നത് തെറ്റായി എന്ന്. പക്ഷെ ആ നാട്ടിന്‍പുറത്ത് കിടന്നു എന്റെ മകള്‍ നശിക്കരുത് എന്നെനിക്ക് നിര്‍ബന്ധമായിരുന്നു. എന്ത് ചെയ്യാം..എനിക്കും രമേഷിനുമിടയ്ക്കു ഒരുപാട് ദൂരമുണ്ടായിരുന്നു.ഒരു പക്ഷെ എനിക്ക് നടന്നെത്താനാവാത്തത്ര.വലിച്ചെറിഞ്ഞു കളയാന്‍ മാത്രം വില കുറഞ്ഞതാണ് എന്റെ ജീവിതം എന്നെനിക്ക് തോന്നിയതുമില്ല...<br />
<br />
'ശരിയാണ്.' പ്രവീണ്‍ പതുക്കെ പറഞ്ഞു. നഷ്ടപ്പെട്ടത് മാതംഗിക്ക് മാത്രമാണ്. അവള്‍ക്കാവട്ടെ,തിരുത്താന്‍ സ്വന്തമായി ഒരു ജീവിതവുമില്ല.'<br />
...'നീയെന്താണര്ത്ഥമാക്കുന്നത് ..? നീന ചോദിച്ചു.<br />
<br />
അത് നിനക്ക് മനസ്സിലാവുകയില്ല നീനാ.. അയാളുടെ സ്വരം ഇടറിയിരുന്നു. ചെറുപ്പത്തില്‍ അവളുടെതുപോലെ എന്റെ ആകാശത്തിനും ചക്രവാളങ്ങളില്ലായിരുന്നു..<br />
<br />
എനിക്ക് ഒത്തിരി ദുഖമുണ്ട് നീനാ.. നമ്മുടെ സ്വപ്നങ്ങളെയോര്‍ത്ത്.. നമുക്ക് നഷ്ടപ്പെടുന്ന ജീവിതത്തെയോര്‍ത്ത്..പക്ഷെ,മാതംഗിയുടെ ആകാശത്തിന്റെ അതിരുകള്‍ ഞാന്‍ മൂലം നിശ്ചയിക്കപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്..<br />
<br />
പ്രവീണ്‍ യാത്രാമൊഴിപോലെ നീനയുടെ കൈത്തലം ചെറുതായമര്‍ത്തി. പിന്നെ കയറ്റം കയറി തിരിഞ്ഞു നോക്കാതെ റെയില്‍വേ സ്റ്റേഷന് നേരെ നടന്നു.<br />
<br />
ഇരുട്ടില്‍,ബദാം മരത്തിനു കീഴെ നീന തനിയെ നിന്നു പെട്ടെന്ന് 7.40ന്റെ പാസഞ്ചര്‍ ഭൂമികുലുക്കി കടന്നു പോയി. വീട്ടില്‍ മാതംഗി തനിച്ചാണ്. നീന ഒരു ഞെട്ടലോടെ തിരിഞ്ഞോടി.<br />
<br />
കതകു തുറന്നപ്പോള്‍ മാതംഗി തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കണ്ണീര് പാടുകള്‍ ഉണങ്ങിയ കവിളില്‍ മുടിയിഴകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. തറയില്‍ പാതി വരച്ച ചിത്രത്തില്‍ ചെറിയ മെഴുകുതിരികളും നിറം കൊടുക്കാത്ത ബലൂണുകളും. മാതംഗി കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് നീന വലിച്ചെടുത്തു. ഒരു ചെറിയ ഗ്രീറ്റിംഗ് കാര്‍ഡ്. ഒരു വശത്തേക്ക് ചരിഞ്ഞു രമേശിന്റെ മനോഹരമായ കയ്യക്ഷരം.' മെനി മെനി ഹാപ്പി റിട്ടെണ്സ് ഓഫ് ദി ഡേ...'<br />
<br />
ഇന്ന് ജനുവരി പതിനേഴാണ്.<br />
<br />
ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പിരിട്ടിന്റെയും ലോഷന്റെയും ഗന്ധം നിറഞ്ഞു നിന്ന ഒരു ലേബര്‍ റൂമില്‍ ഇളം മഞ്ഞ ടര്‍ക്കിയില്‍ പൊതിഞ്ഞു ചുരുണ്ട മുടിയും കുഞ്ഞിക്കണ്ണുകളുമുള്ള ഓരോമനയെ നീന ആദ്യമായി കണ്ടതും ഒരു ജനുവരി പതിനേഴിനായിരുന്നു.<br />
<br />
നീന തറയിലിരുന്നു മാതംഗിയുടെ തലയുയര്‍ത്തി മടിയില്‍ വച്ചു പിന്നെ,സകല പ്രതിരോധങ്ങളും തട്ടിത്തെറിപ്പിച്ചു പായുന്ന വെള്ളച്ചാട്ടം പോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു.<br />
<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com50tag:blogger.com,1999:blog-1362599426626179178.post-19462633461895441292012-02-26T00:14:00.001+05:302012-03-13T01:03:17.466+05:30അനന്തരം<div dir="ltr" style="text-align: left;" trbidi="on"><br />
പതിവു പോലെ അന്നും തീന് മേശയിലാണ് വഴക്കു പൊട്ടിപ്പുറപ്പെട്ടത്. അതേവരെ സമാധാനമായി സംസാരിച്ചിരുന്നവര്‍. പെട്ടെന്ന് വാഗ്വാദങ്ങള്‍ ഉയരുന്നതും ഒച്ച വയ്ക്കുന്നതും കേട്ട് ചായ കൂട്ടുകയായിരുന്ന ഞാന്‍ അടുക്കളയില്‍ നിന്നും ഊണുമുറിയിലേക്ക് വന്നു. വിളമ്പി എടുത്ത അപ്പവും മട്ടന്‍ സ്റ്റൂവും ടേബിളിലാകെ ചിതറിച്ച് രണ്ടുപേരും വിശദീകരണത്തിനൊന്നും നില്‍ക്കാതെ എഴുനേറ്റു നടന്നു. പിന്നെ, അഞ്ചു നിമിഷത്തിനു ശേഷം പതിവ് ഞായറാഴ്ചവേഷത്തില് സണ്ണിച്ചന് പുറത്തേക്ക് വന്ന് മുകളിലേക്ക് നോക്കി, 'നിന്റെ തരവഴിയൊന്നും എന്റടുത്തെടുക്കണ്ടടാ പുല്ലേ ..' എന്നുറക്കെ അലറി, കറുത്തചില്ലുയര്ത്തി അകം കാണാതാക്കിയ ലാന്സെറില് കയറി പുറത്തേക്കു പാഞ്ഞു പോയി.<br />
<br />
അല്‍പ്പനിമിഷത്തിനകം കയ്യിലെ ക്രിക്കറ്റ് ബാറ്റ് നിലത്ത് തട്ടുന്ന താളത്തിനനുസരിച്ച് മൂളിപ്പാട്ടുമായി റോബിനും അതേവഴി യാത്രയായപ്പോള്‍ ഞായറാഴ്ചകളിലെ പതിവു പോലെ ഞാന്‍ എന്റെ പരിഭ്രാന്തമായ ചിന്തകള്‍ക്കൊപ്പം വീട്ടില്‍ തനിച്ചായി.<br />
<br />
റിബേക്ക നേരത്തെ സ്ഥലം വിട്ടിരുന്നു. രാവിലെ,ബ്രേക്ക് ഫാസ്റ്റിനു മുന്‍പ് തന്നെ. സ്കൂട്ടിയില്‍ പാഞ്ഞു പോകും മുന്‍പ് പപ്പാ... എന്നവിളിയോടെ സണ്ണിച്ചന്റെ കവിളില്‍ തട്ടി അവള് യാത്രാ മൊഴിയോതി. അവളുടെ തിളങ്ങുന്ന മിഴികളില്‍ വരാനിരിക്കുന്ന നിമിഷങ്ങള്‍ നല്കാനിടയുള്ള ആഹ്ലാദം തിരയടിക്കുന്നത് കണ്ട് ഒരു നിമിഷം ഞാന്‍ നടുങ്ങി. ഞായറാഴ്ചകളില്‍ രാവിലെ പുറപ്പെട്ട് ,വൈകി ഇരുട്ടില്‍, തളര്‍ന്നതെങ്കിലും പ്രസാദാത്മകമായ അവളുടെ രൂപം വീടിന്റെ പടികള്‍ കയറി എത്തും വരെ, ഈ സമയങ്ങളിലെല്ലാം അവള് ആരുടെ കൂടെ, എവിടെയായിരിക്കും എന്നോര്‍ത്ത് വേവലാതിപ്പെടുകയാണ് ഞാന്‍ ചെയ്യാറ് .ഒരിക്കല്‍ അവളോടു നേരിട്ട് ചോദിക്കുകയുമുണ്ടായി. പിന്തിരിഞ്ഞു വന്ന്,എന്റെ മുഖം പിടിച്ചുയര്‍ത്തി അവള് മന്ദമായി പറഞ്ഞു.' മമ്മായ്ക്ക് ഇത് കൂടാതെ തന്നെ ആവശ്യത്തിന് ആധികളുണ്ടല്ലോ. അത് മതി,തല്ക്കാലം....' പിന്നെ,അവള്‍ക്കു പിന്തുണയായി ഉയര്‍ന്ന പപ്പയുടെ പൊട്ടിച്ചിരിക്കൊപ്പം പടികളിറങ്ങി പാഞ്ഞു പോയി.<br />
<br />
റോബിന് നേരത്തെ ഉണരുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടാവുക.അവന് വൈകി ഉണരുന്ന ദിവസം സണ്ണിച്ചന് പതിവ് യാത്രയ്ക്കിറങ്ങി കഴിയുമെന്നതിനാല്‍ അവര്‍ക്ക് പരസ്പരം കാണേണ്ടി വരാറില്ല. ഒരു കപ്പു കാപ്പിയും ഉറക്കം വിട്ടു മാറാത്ത കണ്ണുകളുമായി അവന് സോഫയിലിരിക്കും.ടിവിയില്‍,ഏതോ ഭാഷയില്‍,അസഹ്യമായ അംഗവിക്ഷേപങ്ങളുമായി ആരൊക്കെയോ അലറിത്തുളളുന്നുണ്ടാവും.ആവേശത്തിമിര്‍പ്പില്‍ അവനും അതേ സ്ഥായിയില്‍ അലറുകയും തുള്ളുകയും ചെയ്യുമ്പോള്‍ ആദ്യം മുതലേ ഉയര്‍ന്നു തുടങ്ങിയ എന്റെ പ്രഷര്‍ മാക്സിമത്തിലെത്തും. ടീവിയുടെ സുതാര്യമായ പ്രതലം പൊട്ടിച്ച് അതിലൊരാള്‍ ഏതു നിമിഷവും എന്റെമേല്‍ ചാടി വീണേക്കുമെന്ന ഒരു ഭ്രമാത്മക കല്‍പ്പന എന്റെ തല പിളര്‍ക്കുകയും അടുക്കളക്കാരിയായ പമേനചേടത്തിയോടുപോലും പറയാതെ ഞാനെന്റെ മുറിയിലെ ഇരുട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്യും.<br />
<br />
ഇത്തരം തോന്നലുകള്‍ ആദ്യമായല്ല എനിക്കുണ്ടാവുന്നതും.റിബേക്കയും റോബിനും ചെറിയ കുട്ടികളായിരിക്കുമ്പോള്‍, ജീവിതത്തിലെ ഒരു ദുരിത കാലത്ത് ഇതുപോലെ ഒരനുഭവമുണ്ടായി. പത്രത്തില്‍ ആയിടെ കണ്ട ഒരു ചെറിയ പരസ്യമായിരുന്നു കാരണം. 'നിങ്ങളുടെ ഭാര്യ ഒരു മുട്ടക്കൂസാണോ...?' എന്ന പരസ്യത്തിന് താഴെ സാരി ധരിച്ച, കാബേജ് തലയുള്ള ഒരു സ്ത്രീയുടെ പടം കണ്ടതിനു ശേഷം എന്റെ തലയും ഒരു മുട്ടക്കൂസായി മാറും എന്ന അകാരണമായ ഒരു ഭയം എന്നെ ബാധിച്ചു. അതിന്റെ അസംഭാവ്യതയെക്കുറിച്ചു ഞാന്‍ എത്രമാത്രം എന്നെ ബോധിപ്പിക്കാന്‍ ശ്രമിച്ചുവോ അത്ര തന്നെ ശക്തമായി ആ ചിന്ത എന്നെ കീഴടക്കി. രാത്രിയുറക്കത്തിനിടെ എന്റെ തല കാബേജായി മാറും എന്ന തോന്നലില്‍ എനിക്ക് ഉറക്കം നഷ്ടമായി. എത്ര ശ്രമിച്ചിട്ടുംഇടയ്ക്കിടെ ലൈറ്റിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശിരസ്സിനു തകരാറൊന്നും സംഭവിച്ചിട്ടില്ല എന്നുറപ്പാക്കാതിരിക്കാന് എനിക്ക് കഴിഞ്ഞില്ല. ഉറക്കം ഞെട്ടലിന്റെ ആലോസരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശാപവാക്കുകളും ഭീഷണിയും പര്യാപ്തമാകുന്നില്ല എന്ന തിരിച്ചറിവില്‍ സണ്ണിച്ചന് എന്നെ ഒരു സൈക്യാട്രിസ്ടിന്റെ അടുത്തു കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ മരുന്നും സ്നേഹ വാക്കുകളും എന്നെ വീണ്ടെടുക്കുകയും ചെയ്തു.<br />
<br />
കിളിയൊഴിഞ്ഞ കൂടു പോലെ നിരര്‍ത്ഥകമായ ആ വീട്ടിനുള്ളില്‍ ,അപ്പോഴേക്കും പമേനച്ചേടത്തി തുടച്ചു വൃത്തിയാക്കിയ മേശമേല്‍ കൈകളൂന്നി ഞാന്‍ നില്‍ക്കെ, നാല്‍പ്പത്തിനാലു വര്‍ഷത്തെ എന്റെ ജീവിതം എന്റെ മുന്നിലൂടെ കടന്നു പോയി. ജനനം തൊട്ട്,ഇരുപത്തിനാലാമത്തെ വയസില്‍ സണ്ണി സഖറിയാ എന്ന പാലാക്കാരന് ബിസിനസുകാരന് കടന്നു വന്നു മലിനമാക്കുംവരെ ഞാനനുഭവിച്ച ശാന്തവും പവിത്രവുമായ ജീവിതവും അതിനു ശേഷമുള്ള ഇരുപതു യാതനാപൂര്‍ണ്ണമായ വര്‍ഷങ്ങളും എന്റെ കണ്ണുകളെ ഈറനണിയിച്ചു. കര്‍ത്താവിനും എന്റെ പ്രിയപ്പെട്ട അപ്പനുമല്ലാതെ മറ്റാര്‍ക്കും ഇടമില്ലാതിരുന്ന എന്റെ സുതാര്യ സുന്ദരമായ ബാല്യം. കുന്നിന് ചരുവിലെ ഇടവകപ്പള്ളിയും,അപ്പന് പഠിപ്പിച്ചിരുന്ന കോണ്‍വെന്റ് സ്കൂളും സഭയുടെ തന്നെ കലാശാലയും കൂടി എന്നെ ഉത്തമയായ വനിതയാക്കി മാറ്റിയിരുന്നു. പഠനത്തിന് ശേഷം ഉദ്യോഗസ്ഥയായി പട്ടണത്തില്‍ ജീവിച്ച മൂന്നു വര്‍ഷങ്ങളും ദൈവം സ്വന്തം വിരല്‍ കൊണ്ട് എന്റെ നിറുകയില്‍ എഴുതി വച്ചു. ഇരുപത്തി നാലാമത്തെ വയസ്സിലാണ്, ഒരു വൈകുന്നേരം അമ്മച്ചിയുടെ ശിപാര്‍ശയുമായി സണ്ണി സഖറിയാ എന്നെ കാണാനായി ഹോസ്റ്റലില്‍ എത്തുന്നത്. മുന്‍കൂട്ടി അറിയാമായിരുന്നതു കൊണ്ട് ഞാന്‍ ഭയാശങ്കകളില്ലാതെ അയാളെ അഭിമുഖീകരിച്ചു. എന്നാല്‍ അയാളുടെ നോട്ടവും,ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരിയും അയാള്‍ എനിക്കനുരൂപനല്ല എന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. അവധി ദിവസത്തില്‍ വീട്ടിലെ കൂട്ടായ്മയില്‍ വച്ച് ഞാനത് തുറന്നു പറയുകയും ആ വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുത് എന്നപേക്ഷിക്കുകയും ചെയ്തു. വിവാഹമെന്നു പറയുന്നതില്‍ മനസ്സിന് വലിയ കാര്യമൊന്നുമില്ലെന്നും അത് പാരമ്പര്യവും ദൈവ ഭയവുമുള്ള രണ്ടു കുടുംബങ്ങളുടെ ഇടപാട് മാത്രമാണെന്നും തറപ്പിച്ചു പറഞ്ഞ് അമ്മച്ചി എന്റെ വാദങ്ങളെ ഖണ്ഡിച്ചു. ' മേരിമോക്കിഷ്ടമില്ലാത്ത കല്യാണം...' എന്നു തുടങ്ങി സ്വന്തം അഭിപ്രായം പറയാനാഞ്ഞ അപ്പനെ രൂക്ഷമായ ഒരു നോട്ടം കൊണ്ട് അമ്മച്ചി നിശ്ശബ്ദയാക്കി.സണ്ണിക്ക് വലിയ സ്തീധനമൊന്നും നോട്ടമില്ല എന്ന പരമമായ ഗുണത്തെ എന്റെ സഹോദരനും പ്രകീര്‍ത്തിച്ചു. അങ്ങിനെ, നൊയമ്പിനു ശേഷം വന്ന ആദ്യ വ്യാഴത്തിന്, വിവാഹ കൂദാശ ചെയ്ത അച്ചനുമുന്പാകെ, താനുടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കാമെന്നും,ഉണ്ടില്ലെങ്കിലും ഇവള്‍ക്ക് ആഹാരം കൊടുക്കാമെന്നും വാക്കുപറഞ്ഞ് സണ്ണിസഖറിയാ, മനസ്സില്‍ നിന്നുയര്‍ന്ന ഗദ്ഗദം അടക്കി,ഇയാള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കാമെന്ന് ആത്മാര്‍ഥമായിതന്നെ സമ്മതിച്ച മേരി ജോസഫ് എന്ന എന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി മണവാട്ടിയാക്കി. അപ്പോഴേയ്ക്കും സാമാന്യം നല്ല ശമ്പളമുണ്ടായിരുന്ന എന്നെ ഊട്ടാനും ഉടുപ്പിക്കാനും അയാള്‍ക്ക് മെനക്കെടേണ്ടി വന്നില്ല. അതിനു പകരം അയാള്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പ്രമാണങ്ങളും ലംഘിച്ചു. തടയുകയും പരാതി പറയുകയും ചെയ്തപ്പോഴൊക്കെ അധിക്ഷേപിച്ചും ഉപദ്രവിച്ചും എന്റെ ജീവിതത്തെ നരകത്തെക്കാള്‍ ഭയാനകമാക്കി മാറ്റി. കണ്ണുകളില്‍ അഗാധമായ കുറ്റബോധം നിറച്ച് എന്നെ നോക്കുമായിരുന്ന എന്റെ പ്രിയപ്പെട്ട അപ്പന് അതിനിടയില്‍ അന്തരിച്ചു പോയിരുന്നു. വൈകി എത്തുന്ന രാത്രികളില്‍,അബോധത്തില്‍,അയാള്‍ മരിച്ചുപോയ എന്റെ മുന്ഗാമികളെയൊക്കെ പുലഭ്യം പറഞ്ഞു . നല്ല പോര് പൊരുത്,ഓട്ടം തെകച്ച്, അത്മത്തിനു വേണ്ട അന്ത്യകൂദാശയും കൈക്കൊണ്ടു ശാന്തരായി അന്ത്യവിധിക്കായി കാത്തു കിടന്ന എന്റെ പൂര്‍വികരെല്ലാം അവിചാരിതമായ ഈ ആക്രമണങ്ങളില്‍ താന്താങ്ങളുടെ കല്ലറകളില്‍ കിടന്നുരുളുകയാവാം എന്ന അറിവില്‍ ഞാന്‍ തകര്‍ന്നടിയുമ്പോള്‍ അയാള്‍ കട്ടിലില്‍ കമഴ്ന്നു കിടന്നു കൂര്‍ക്കം വലിച്ചുറങ്ങി. എന്റെ പിതാക്കളുടെ കരെച്ചിലും പല്ലുകടിയും എന്നെ വേട്ടയാടുമ്പോള്‍ കുളിമുറിയില്‍, തുറന്നിട്ട പൈപ്പിനപ്പുറം ഉയരാത്ത ശബ്ദത്തില്‍ അലറിക്കരഞ്ഞു ഞാനെന്റെ ഹൃദയഭാരം ലഘൂകരിച്ചു. തീരെ താങ്ങാനാവാത്ത ഘട്ടത്തില്‍ വീട്ടിലേക്കോടി ചെല്ലുമ്പോഴൊക്കെ കര്‍ത്താവു കൂട്ടിച്ചേര്‍ത്തതിന്റെ മഹത്വമുരുവിട്ട് അമ്മച്ചി എന്നെ തിരിച്ചയച്ചു.പിന്നെ കരഞ്ഞു വീര്‍ത്ത കണ്ണും മുഖവും സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എന്നെ പരിഹാസ പാത്രമാക്കുകയും എപ്പോഴും കെട്ടിച്ചടുത്തുനിന്ന് കുടുംബത്തിലേക്ക് ഓടിവരുന്നതിലെ മാന്യതയില്ലായ്മയെപ്പറ്റി നാത്തൂന് തുറന്നടിക്കുകയും ചെയ്തപ്പോള്‍ ഞാനെന്റെ നിത്യ ദുഖങ്ങളെ മനസ്സിന്റെ അഗാധതകളില്‍ കുഴിച്ചിടുകയും ഒരിക്കലും തുറന്നു നോക്കാതിരിക്കുവാന് ശീലിക്കുകയും ചെയ്തു.റിബേക്കയും റോബിനും ജനിച്ചപ്പോള്‍ അവരുടെ ശുശ്രൂഷയും മറ്റുമായി ഞാന്‍ ജീവിതത്തോട് പൊരുത്തപ്പെടുകയും,ഞായറാഴ്ചകുര്‍ബാനക്ക് ശേഷമുള്ള കൂട്ടായ്മകളില്‍ പൊങ്ങച്ചക്കാരായ പണക്കാരികളുടെ മുന്പില് വച്ച്,'നിന്റെ കെട്ടിയോനൊരു പാവമല്ലിയോടീ' എന്ന സണ്ണിച്ചന്റെ ചോദ്യത്തിന് മുന്പില് പുഞ്ചിരിക്കാന്‍ മാത്രം കാപട്യം കൈമുതലാക്കുകയും ചെയ്തു. ഇരുപതു വര്‍ഷങ്ങള്‍ ഇതിനിടയില്‍ ചോര്‍ന്നു പോയിരുന്നു. റോബിന് വളരുകയും അവന്റെ വ്യക്തിത്വത്തില്‍ പിതാവിന്റെ ജൈവ സംജ്ഞകള്‍ തെളിയുകയും ചെയ്തതോടെ എന്റെ ജീവിതം വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തി.<br />
<br />
എല്ലാവരും ഒഴിച്ച് പോയ വീട്ടില്‍ തനിയെ നില്ക്കവേ ആരെയെങ്കിലും സ്നേഹിക്കണമെന്ന ഉത്കടമായ ഒരഭിനിവേശം എനിക്കുണ്ടായി. എന്റെ നഷ്ടപ്പെട്ട ജീവിതം. മറ്റുള്ളവര്‍ക്കായി ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വര്‍ഷങ്ങള്‍. ഞാന്‍ എന്തെന്കിലുമാണെന്നു് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ എനിക്ക് ആരുടെയെങ്കിലും സ്നേഹം വേണം. എന്റെ ജീവിതം ഞാനിതേവരെ ജീവിച്ചില്ല എന്റെ മോഹങ്ങള്‍..അത്മാഭിലാഷങ്ങള്..ഒന്നും സാര്ത്ഥകമാക്കാതെ ആര്‍ക്കൊക്കെയോ പകുത്തു നല്കി ഞാന്‍ ഇല്ലാതാക്കി കളഞ്ഞു. നാളെ ഞാന്‍ മരിച്ചാല്‍, സണ്ണിച്ചന് സ്വന്ത നിലയ്ക്കൊത്തവണ്ണം ആര്‍ഭാടമാക്കിയ ചരമശുശ്രൂഷകള്‍ക്കിടയില്‍ എന്റെ സ്വത്വം ഓര്‍മ്മിക്കപ്പെടുകയില്ല.താന്താങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഓടാന്‍ വെമ്പി വരുന്ന സന്ദര്‍ശകര്‍ ആരും എന്റെ അടഞ്ഞുപോയ മിഴികള്‍ തുറന്ന് അവയിലെ സഫലീകരിക്കാത്ത അഭിലാഷങ്ങള്‍ കണ്ടെത്താനോ മൌനമായ ചുണ്ടുകള്‍ തുറന്നു പറയാതെപോയ യാതനകള്‍ കേള്‍ക്കാനോ മെനക്കെടുകയില്ല.പക്ഷെ,അവര്‍ ദുഖിതനായ ഭര്‍ത്താവിന്റെ ഭാഗം അഭിനയിച്ചു ഫലിപ്പിക്കുന്ന സണ്ണി സഖറിയായെ അയാള്‍ അര്‍ഹിക്കാത്ത സ്വാന്തനങ്ങള്‍ കൊണ്ട് മൂടും. ഇനി, ഞാനയാളെ അതിജീവിച്ചെന്കില് എനിക്കില്ലാത്ത ദുഃഖത്തില്‍ പങ്കു കൊള്ളാനായി സൌഭാഗ്യവതികളെന്നു ഭാവിക്കുന്ന സ്ത്രീകള്‍ ഭര്ത്താക്കന്മാരോടൊത്തു വന്നെത്തും. ഒളിച്ചു വച്ച കള്ളച്ചിരിയോടെ എനിക്ക് നഷ്ടപ്പെട്ട സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെക്കുറിച്ച് വ്യര്‍ത്ഥമായി സഹതപിക്കും.<br />
<br />
ആരെ സ്നേഹിക്കണമെന്നത് മാത്രമായി എന്റെ പ്രശ്നം. എനിക്കറിയാവുന്ന എല്ലാ പുരുഷ മുഖങ്ങളും,പത്രക്കടലാസുകളിലും തിരശ്ശീലയിലും കണ്ടിട്ടുള്ളവര്‍ വരെ എന്റെ മനസ്സിലൂടെ കടന്നു പോയി. ഓരോ മുഖം ഓര്മ്മിക്കുംപോഴും അവരുടെ ഗുണങ്ങളെക്കാളേറെ ദോഷങ്ങള്‍ എന്റെയുള്ളില്‍ തെളിഞ്ഞു. ഒടുവില്‍,ജീവിച്ചിരിക്കുന്ന ഒരു പുരുഷനെയും എനിക്ക് സ്നേഹിക്കാനാവില്ല എന്നാ യാഥാര്‍ത്ഥത്തില്‍ ഞാന്‍ നടുങ്ങി.<br />
<br />
അപ്പോഴാണ് അവന് വന്നത്. മധുരവും ശാന്തവുമായ സ്വരത്തില്‍ 'മറിയെ,അത് ഞാനാവുന്നത് നിനക്ക് ഹിതം തന്നെയോ...?' എന്ന് അവന് എന്നോടു ചോദിച്ചു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവന് മൃദുവും സ്വച്ഛവുമായ വിരലുകള്‍ കൊണ്ട് എന്റെ തോളില്‍ സ്പര്‍ശിച്ചു. ആ മുഖത്തെക്കുറ്റുനോക്കിയപ്പോള് എനിക്ക് ബോധ്യമായി,എനിക്ക് സ്നേഹിക്കുവാനുള്ളവന് ഇവന് തന്നെ എന്ന്. 'നീ ആരാകുന്നു,യേശുവോ..?' എന്ന എന്റെ ആശ്ചര്യത്തിന് 'ആരാകിലെന്ത്,ഞാന്‍ നിനക്ക് മതിയായവന്‍ തന്നെ.' എന്ന് അവന് ഉത്തരമേകി.<br />
<br />
അങ്ങിനെ ഞങ്ങളുടെ പ്രണയജീവിതം ആരംഭിച്ചു.അവനൊരിക്കലും കഠിനമായ ജോലികള്‍ കൊണ്ട് കുറുകിപ്പോയ എന്റെ വിരലുകളെയോ നിറം മങ്ങിയ മിഴികളെയോ കളിയാക്കിയില്ല.മറിച്ച് എന്റെ ചിരിയുടെ ഭംഗിയും മുടിയഴകും മറ്റാരിലും കാണാനാവില്ല എന്നവന് എന്നോടറിയിച്ചു. സുന്ദരിയല്ല എന്ന് ഞാന്‍ വിഷാദിച്ചപ്പോള്‍ നിന്നിലെ ഞാനറിയുന്ന ആന്തരിക സൌന്ദര്യം നിന്നെ എത്ര അഴകുറ്റവളാക്കുന്നു എന്നവന് മന്ത്രിച്ചു.എനിക്ക് നീ മതി, നിന്നില്‍ ഞാന്‍ പൂര്‍ണനാകുന്നു എന്നവന് എന്നോടു പറഞ്ഞു. എനിക്കത് മതിയായിരുന്നു. എത്രപെട്ടെന്നാണ് മുരടിച്ചു പോയ ഒരു പൂമരം അകാലത്തില്‍ പൂത്തുമറിയുന്നപോലെ ഞാന്‍ ജീവിതത്തെ അതിന്റെ തനിമയോടെ സ്നേഹിക്കാന്‍ തുടങ്ങിയത്! മദ്ധ്യവയസ്സിലെ പ്രണയം ഒരു സ്ത്രീയെ ഇത്രമാത്രം മാറ്റി മറിക്കുമെന്നു സ്വയം അനുഭവിച്ചില്ലെന്കില് ഞാന്‍ വിശ്വസിക്കുമായിരുന്നില്ല. എന്റെ കണ്ണുകള്‍ പ്രകാശമാനമാവുകയും കവിളുകളില്‍ പഴയ യുവത്വം തിരിച്ചെത്തുകയും ചെയ്തു. അവന് എനിക്കായി ഞാന്‍ ഇഷ്ടപ്പെട്ടു മറന്ന കവിതകളും കഥാഭാഗങ്ങളും വായിച്ചു. ഞാന്‍ കാണാനാഗ്രഹിച്ചിരുന്ന ഭൂവിഭാഗങ്ങളെക്കുറിച്ചു വര്‍ണിച്ചു. ഞാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ യേശുദാസിന്റെ പഴയ പാട്ടുകള്‍ അതേ യൌവനസുഭഗമായ സ്വരത്തില്‍ എനിക്കായി പാടി.അവന്റെ സ്നേഹത്തില്‍ ഞാന്‍ മറ്റൊരാളായി മാറി. സുന്ദരമായി വസ്ത്രം ധരിക്കാനും സമയമെടുത്ത് ഒരുങ്ങാനും ശ്രദ്ധിച്ചു. അവന്റെ പ്രേരണയാല്‍ നഖങ്ങളില്‍ ചായമി്ട്ടു. പുല്‍മൈതാനം പോലെ പരന്നു കിടന്ന പുരികങ്ങള്‍ വെട്ടി മനോഹരമാക്കി.അവന്റെ സ്നേഹം എന്നില്‍ നിറഞ്ഞ് എന്നെ ഞാനാക്കി മാറ്റി. ഹാ... എത്ര പ്രേമ സുരഭിലമായ നിമിഷങ്ങളാണ് ഞങ്ങള്‍ തമ്മില്‍ പങ്കു വച്ചത്.!<br />
<br />
എന്റെ മാറ്റം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു എന്നത് എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. വീട്ടിലേക്കുള്ള സാധനങ്ങളുമായി വൈകുന്നേരം മടങ്ങുമ്പോള്‍ വഴിയരികിലെ ആളുകള്‍ നോക്കി നില്ക്കുന്നതു പോലും ഞങ്ങളെ രസിപ്പിച്ചു. തനിക്കൊരു ശരീരമില്ലാത്തതു കൊണ്ട് എന്റെ കയ്യിലെ ഭാരം പങ്കു വയ്ക്കാനാവുന്നില്ലല്ലോ എന്ന് അവന് പരിതപിച്ചപ്പോള്‍ എനിക്ക് നിന്റെ സ്നേഹമുണ്ടല്ലോ, അത് ഏതു ഭാരം താങ്ങാനും എന്നെ പ്രാപ്തയാക്കുന്നു എന്ന് ഞാന്‍ ഉത്തരമോതി. വഴിയരികില്‍ നിന്ന് ആരോ,'അത് സക്കറിയാടെ പെമ്പിളയല്ലേ എന്ന് ആച്ഛര്യപ്പെടുന്നുണ്ടായിരുന്നു. പിറ്റേന്ന്,'സാധനങ്ങള്‍ വാങ്ങിയേച്ചു ഓട്ടോയേല്‍ വന്നാല്‍ മതി' എന്ന ഭര്‍ത്താവിന്റെ ആഹ്വാനം ഞങ്ങളെ ചിരിപ്പിച്ചു. ഞാന്‍ അവനെക്കണ്ട് ഉറക്കമുണര്‍ന്നു. അവനു ശുഭരാത്രി നേര്‍ന്ന് ഉറങ്ങി. ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയുംപോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു എന്നു ഞാനറിഞ്ഞു. എന്റെ ജീവിതത്തെപ്പറ്റി എല്ലാം ഞാനവനോട് പറഞ്ഞു. അത്യുദാരനായ കേഴ്വിക്കാരനായി അവനതെല്ലാം ഉള്‍ക്കൊണ്ടു.<br />
<br />
എന്റെ ജീവിതം ഇങ്ങിനെ സരളമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ,ഞാന്‍ ആത്മാവില്‍ എത്രത്തോളം സന്തുഷ്ടയായിരുന്നുവോ അത്രത്തോളം കുടുംബത്തില്‍ അലസയാവുന്നു എന്ന കുറ്റപ്പെടുത്തല്‍ കൂടി വന്നു. എന്റെ ജീവിതം കൊണ്ട് ജീവിക്കുന്ന മൂന്നു പേര്‍ക്കും എവിടൊക്കെയോ അലോസരങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. സദാ,നിരാശ നിറഞ്ഞ കണ്ണുകളുമായി, അടക്കിപ്പിടിച്ച നിലവിളിപോലെ അവരുടെ സുഖത്തിനായി ആത്മാര്‍പ്പണം നടത്തുന്ന ഒരുവളെയായിരുന്നു അവര്‍ക്കാവശ്യം.എന്റെ കണ്ണുകളില്‍ ആഹ്ലാദം നിറയുന്നതും,ഞാന്‍ മൂളിപ്പാട്ട് പാടുന്നതും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നതും അവരെ പരിഭ്റാന്തരാക്കി. ഞാന്‍ എനിക്ക് വേണ്ടി ജീവിക്കുന്നു എന്നത് അവരുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു.<br />
<br />
ഒരു ദിവസം രാവിലെ പ്രഭാത ഭക്ഷണം തയാറാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. റോബിന് കടന്നു വന്ന് എന്റെ സന്തുഷ്ടി നിറഞ്ഞ മുഖത്തേക്ക് നോക്കി പുഛത്തോടെ ചോദിച്ചു.'അമ്മച്ഛിക്കെന്താ ഈയിടെ ഒരു സന്തോഷം...?<br />
എന്റെ സമീപത്തു നിന്ന് എനിക്കായി ശലോമോന്റെ പ്രേമഗീതങ്ങള്‍ പാടുകയായിരുന്നു,എന്റെ പ്രിയന്.റോബിന്റെ ചോദ്യത്തിന് നേരെ അവന് കാട്ടിയ ആംഗ്യം കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. സാധാരണ ഇത്തരം ചോദ്യങ്ങള്‍ക്ക് ഞാന്‍ ദേഷ്യപ്പെടുകയോ കണ്ണ് നിറയ്ക്കുകയോ ആണ് പതിവ്. എന്റെ മാറ്റം അവനെ ഭയപ്പെടുത്തിയ പോലെ അവന് പെട്ടെന്ന് പൊയ്ക്കളഞ്ഞു.<br />
അവന്റെ അപ്പന് അകത്തു നിന്നു വിളിച്ചു ചോദിച്ചു. 'പഴയ പോലെ വേഷം കെട്ടെടുക്കാനാണോ ഭാവം,,,?'<br />
<br />
പിന്നീട് അവസാന ഞായറാഴ്ച. പ്രഭാതത്തില്‍ മൂന്നു പേരും അവിചാരിതമായി ഒന്നിച്ചുണ്ടായ ഭക്ഷണസമയം. അന്ന് പക്ഷെ വാഗ്വാദങ്ങള്‍ ഉയര്‍ന്നത് എനിക്കെതിരെ. ഞാന്‍ പ്രതികരിക്കുന്നില്ല എന്ന് കണ്ടു സണ്ണിച്ചന് ശബ്ദമുയര്‍ത്തി. മക്കള്‍ രണ്ടും നിശ്ശബ്ദരായ കാണികളായി.<br />
'ഇരുപതു വര്‍ഷമായി ഒന്ടാക്കുന്നു. എന്നിട്ട് കറീല് ഉപ്പു കണക്കിനിടാന് പോലും ശ്രദ്ധയില്ല. കുഴീക്കെടക്കണ നിന്റെ തള്ള വന്ന് ഇനീം പഠിപ്പിക്കണോ...? അയാള്‍ അന്നേവരെ ഉപയോഗിച്ചതിനേക്കാള്‍ തീഷ്ണമായ ഒരു ചീത്ത വാക്ക് വിളിച്ചു പറഞ്ഞു.<br />
<br />
കൂട്ടുകാരന്റെ മുഖം മ്ലാനമായി.'മി. സഖറിയാ.. പ്രായമായ കുട്ടികളുടെ മുന്നില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുത്. അവന് താക്കീതു ചെയ്തു.<br />
<br />
എന്റെ അരൂപിയെ കാണാനാവാത്തതിനാല്‍ അത് ഞാന്‍ പറഞ്ഞതായി അയാള്‍ കരുതി,എന്റെ നേരെ ചീറി. <br />
'ആരാ..ആരാടീ നിന്റെ സംസ്കാര സമ്പന്നന്...? എത്രപേരെ നിനക്കറിയാം..?'<br />
<br />
ഇതാണ്,ഇതാണാ നിമിഷം. ഞാന്‍ സ്വയം വെളിപ്പെട്ടു. ഒരു പാഴ്തുണി പോലെ, തേപ്പ് മേശ പോലെ ഇവര്‍ കണ്ടിരുന്ന സ്ത്രീക്കും ആനന്ദിക്കാന്‍ അവകാശമുണ്ടെന്ന് ഇവരറിയട്ടെ.<br />
<br />
'ഒരാള്‍.. തീര്‍ച്ചയായും ഒരാളെന്കിലുമുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാള്‍. എന്റെ കാമുകന്...'<br />
<br />
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവര്‍ മൂവരും അന്നെവരെയുണ്ടാകാത്ത ഐകമത്യത്തോടെ പൊട്ടിച്ചിരിച്ചു. അവരുടെ ചിരി അട്ടഹാസമായി പുറത്തേക്കൊഴുകി ചക്രവാളത്തോളം വളര്‍ന്ന് പ്രപഞ്ചത്തെ നടുക്കുന്നത് ഞാനറിഞ്ഞു. അത് പെട്ടെന്ന് തിരികെ വന്ന് തിളങ്ങുന്ന വാളുപോലെ എന്റെ നിറുകയിലൂടെ താഴ്ന്നിറങ്ങി എന്നെ രണ്ടായി പിളര്‍ന്നു.<br />
<br />
ആശ്രയത്തിനായി ഞാനെന്റെ കൂട്ടുകാരനെ നോക്കി. അവന് അപ്രത്യക്ഷനായിരുന്നു.<br />
<br />
അപ്പോഴാണ്,മുത്തശ്ശിക്കഥയിലെ മന്ത്രവാദിനിയെപ്പോലെ ചമയങ്ങളെല്ലാം അഴിഞ്ഞു വീണു ഞാനൊരു പടു വൃദ്ധയായി മാറിയതും അവരെന്നെ ഈ ഇരുമ്പുകൂട്ടിലടച്ചതും.<br />
<br />
<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com102tag:blogger.com,1999:blog-1362599426626179178.post-73387156189685934672012-02-15T22:55:00.000+05:302012-02-15T22:55:15.693+05:30ആരു നീ...?<div dir="ltr" style="text-align: left;" trbidi="on"><br />
ഓര്‍മ്മ വച്ച നാള് മുതലാരൊരാളെപ്പോഴുമെന്<br />
പ്രാണനില്‍ വസിക്കുന്നു...<br />
കാണുവാന്‍ കഴിഞ്ഞി ട്ടില്ലെങ്കിലു,മെപ്പോഴുമെന്<br />
കൂടവേ നടക്കുന്നു,സ്നേഹപൂര്വമെന്നെയെന് <br />
പേര് ചൊല്ലി വിളിക്കുന്നു...<br />
അഴലിന് വെയിലില്‍ ഞാന്‍ തളരുമ്പോള്‍ ,ചെറു-<br />
കുളിര് കാറ്റായ് വന്നെന്നെ തഴുകിയുറക്കുന്നു...<br />
<br />
<br />
ഞാനുറങ്ങുംപോഴെന്റെ കാവലായിരിക്കുന്നു..<br />
ഉണരുംപോളെന് കാതില്‍ കര്‍മ മാര്ഗമോതുന്നു..<br />
ശരിയും തെറ്റും കാട്ടി നേര്‍വഴി നടത്തുന്നു..<br />
ശരിയല്ലാത്തതു ചെയ്യാതിരിക്കാന്‍ കല്പ്പിക്കുന്നു..<br />
<br />
<br />
കരയുംപോഴെന് കണ്ണീര് ചാലുകള്‍ തുടയ്ക്കുന്നു..<br />
കദനം പോക്കാനെന്റെ കവിളില്‍ തലോടുന്നു..<br />
കവിയും സ്നേഹത്തോടെന്‍ നിറുകില്‍ ചുംബിക്കുന്നു..<br />
'മതി,ഞാന്‍ മാത്രം നിന'ക്കെന്നാശ്വസിപ്പിക്കുന്നു...<br />
<br />
പാദങ്ങള്‍ തളരുംപോളൂന്നുകാല് താങ്ങാകുന്നു..<br />
പാതയില്‍ ഞാന്‍ വീഴ്കവേ കൈപിടിച്ചുയര്‍ത്തുന്നു..<br />
എത്ര ഞാന്‍ ദ്വേഷിച്ചാലുമെന്നൊടു പിണങ്ങാതെ<br />
വിട്ടുപോകാതെന്നുമെന് നിഴലായ് ചരിക്കുന്നു...<br />
<br />
ഇരുളില്‍ മിന്നാമിന്നി വെളിച്ചം പോല്‍,ഘോര-<br />
വിപിനാന്ധകാരത്തില് ചെറു ദീപനാളം പോല്‍<br />
കദനക്കടലിലെ തോണി പോല്‍ ,കനിവിന്റെ<br />
കറ തീര്‍ന്നോരാ മൂര്‍ത്ത രൂപം പോല്‍....<br />
<br />
ആരു നീ..?<br />
<br />
ആരു നീ,മമ ബഹിച്ഛര പ്രാണനോ,അനാദിയാം-<br />
ജന്മം തൊട്ടെന്‍ കൂടവേ നടക്കുന്നൊരാത്മ മിത്രമോ,<br />
ദൈവമെന്നു ഞാന്‍ വിളിക്കുന്നോരാദി രൂപമോ..<br />
അറിയില്ലെനി,ക്കാരാണ് നീ...?<br />
<br />
<br />
<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com26tag:blogger.com,1999:blog-1362599426626179178.post-77911591801180205672012-01-09T15:01:00.000+05:302012-01-09T15:01:19.134+05:30സന്ദേശം<div dir="ltr" style="text-align: left;" trbidi="on"> <br />
<br />
<br />
<br />
സമാനഹൃദയേ പാടുന്നൂ ഞാന്‍<br />
നിനക്കു കേള്‍ക്കാനായ്..<br />
<br />
പരിചിതമാണീ വാക്കുകളെങ്കിലു-<br />
<br />
മിതിലുണ്ടെന് സ്നേഹം..<br />
<br />
(അറിയുന്നേനിതില്‍ ശ്രുതിയും താളവു-<br />
മല്‍പ്പവുമി,ല്ലെന്നാല്‍.<br />
<br />
നിനക്ക് വേണ്ടി പാടുമ്പോഴിതി-<br />
നനുപമ സൌന്ദര്യം..)<br />
<br />
ഇരവിലുറങ്ങാതിരുന്നു ഞാനിതു <br />
കുറിച്ചിടുന്നേരം...<br />
<br />
അരികിലൊരോമല് പൈതലുമായ് നീ<br />
സുഖ നിദ്രയിലാവാം..<br />
<br />
സഖി,ജന്മാന്തര പരിചിതര്‍ നമ്മള് <br />
സ്നേഹിതരെന്നാലും...<br />
<br />
നമുക്കിടയ്ക്കുണ്ടൊരു കടല്‍ ദൂരം<br />
അനന്തമജ്ഞാതം..<br />
<br />
ഒരു കുളിര് കാറ്റിന് കൈകളില്‍ ഞാനിതു <br />
കൊടുത്തയയ്ക്കുന്നൂ..<br />
<br />
(അവന് ജഗത് സഞ്ചാരി,അവന്നറി-<br />
<br />
യാതേതിടമുള്ളൂ...) <br />
<br />
വിലോല കാമുകനവ,നാരാമ-<br />
പുതു താരുണ്യത്തില്‍..<br />
<br />
വിമുഗ്ദ്ധനായൊരു പനിനീര് മൊട്ടി-<br />
ലിതൊളിച്ചു വച്ചേക്കാം..<br />
<br />
ഉണരുമ്പോള്‍ നീ നോക്കുക, പൂവിത-<br />
ളോരോന്നായ് നീര്‍ത്തി...<br />
<br />
പുറത്തു വന്നെന് ഗീതിക നിന്നെ-<br />
പുണരാന്‍ വെമ്പുന്നൂ... <br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com43tag:blogger.com,1999:blog-1362599426626179178.post-39030215822426055872011-12-29T15:58:00.000+05:302011-12-30T15:57:49.124+05:30മഞ്ഞു പോലെ. . .<div dir="ltr" style="text-align: left;" trbidi="on"><div style="font-family: Arial,Helvetica,sans-serif; text-align: left;"><span style="font-size: small;"> </span><br />
<br />
<div class="separator" style="clear: both; text-align: center;"><a href="http://1.bp.blogspot.com/-Vq3HcNlcCow/TvwiVPj_fZI/AAAAAAAAAC4/fne1bWFaKeU/s1600/IMG_3543.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="208" src="http://1.bp.blogspot.com/-Vq3HcNlcCow/TvwiVPj_fZI/AAAAAAAAAC4/fne1bWFaKeU/s320/IMG_3543.JPG" width="320" /></a></div><br />
<br />
<span style="font-size: small;"> <span style="font-family: Georgia,"Times New Roman",serif;"> റോഡ് </span></span><span style="font-family: Georgia,"Times New Roman",serif;">പൊതുവെ വിജനമായിരുന്നു. ഇടയ്ക്കിടെ പാഞ്ഞു പോകുന്ന വാഹനങ്ങളൊഴിച്ചാല്‍. മഞ്ഞിന്റെ നേര്‍ത്ത ആവരണത്തില്‍ നിന്നും ഇടയ്ക്കിടെ മുഖം കാണിക്കുന്ന ശവ്വാല്‍ മാസ നിലാവ്.</span><br />
<div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">എഫ് എംമില്‍ ജഗജിത് സിംഗിന്റെ സ്വര്‍ഗീയ നാദം....</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> ചിരാഗ് ഓ അഫ്താബ് ഹും ബഡീ ഹസീന് രാത് ഥി...</div><div style="font-family: Georgia,"Times New Roman",serif;"> ശബാബ് കീ നത്വാബ് ഹും ബഡീ ഹസീന് രാത് ഥി...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">ഹര്ഷന് ആകെ ഒരു ഉന്മേഷം തോന്നി.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> ഗോവയുടെ രാവുകള്‍ക്ക്, പ്രത്യേകിച്ച് മഞ്ഞിന്റെ വെളിയടയ്ക്കുള്ളിലൂടെ നിലാവ് പാളി നോക്കുന്ന കാര്‍ത്തിക മാസ രാവുകള്‍ക്ക് , അഭൌമമായ ഒരു കാന്തിയുണ്ടെന്നു അയാള്‍ക്ക് എപ്പോഴും തോന്നാറുണ്ട്. ഒരു രാത്രിയെങ്കിലും ഇതാസ്വദിക്കാനായി എല്ലാ വര്‍ഷവും എട്ടനൊപ്പം വന്നു താമസിക്കാനും മറക്കാറില്ല.</div><div style="font-family: Georgia,"Times New Roman",serif;">"പ്രായം കഴിഞ്ഞിട്ടും പെണ്ണ് കെട്ടാത്തത് കൊണ്ടാണിത്തരം വട്ട്..." എന്ന് ഏട്ടത്തിയമ്മ പറയാറുണ്ടെങ്കിലും...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> മിനുസമായ റോഡിലൂടെ ഗെറ്റ്സ് തെന്നി നീങ്ങി...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> ഷോയുടെ റിവ്യൂസ് പത്രത്തിന് മെയ്ല് ചെയ്തിട്ട് കേരളത്തില്‍നിന്നെത്തിയ സെലിബ്രിറ്റി ഡയറക്ടറുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോഴാണ് നിയാസ് ചെവിയില്‍ മന്ത്രിച്ചത്."എടാ, ഷാനില്‍ ഇന്ന് വനേസയുടെ പേപ്പര്‍ ബേഡ് . വരുന്നോ?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> കാണാന്‍ ഒരുപാട് ആഗ്രഹിച്ച ചിത്രം. ഗോവയിലെ ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യാന്‍ വരുമ്പോഴൊക്കെ ഏതെങ്കിലുമൊരു ക്ലാസ്സിക് ഫിലിം തരപ്പെടാറുണ്ട്. എങ്കിലും അവിചാരിതമായി കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു, സമയക്കുറവുണ്ടെങ്കിലും. നാളെ കോഴിക്കോട് അത്യാവശ്യമായി എത്തേണ്ടതാണെന്നും മറന്നു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">ഫിലിം കണ്ടു വരുമ്പോള്‍ പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> വീട്ടില്‍ച്ചെന്ന് ഒരു നല്ല കുളി കഴിഞ്ഞു ചെറിയൊരുറക്കം. വെളുക്കാറാവുമ്പോഴേക്കും ഏട്ടന്റെ ഡ്രൈവര്‍ ഡബോലിമില്‍ കൊണ്ടുചെന്നുവിടുംകിംഗ്ഫിഷര് അസാധാരണമായി ലേറ്റ് ആയില്ലെങ്കില്‍ രാവിലെ കൃത്യ സമയത്ത് പത്രമോഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാം. </div><div style="font-family: Georgia,"Times New Roman",serif;"> എഫ് എംമില്‍ ഇപ്പോള്‍ ജഗ്ജിതിനു പകരം ചിത്ര പാടുന്നു. ..</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> പെട്ടെന്നാണ് മുന്നില്‍ റോഡ് സൈഡില്‍ നിന്നൊരു രൂപം റോഡിലേക്കു കയറിയത്, കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു കൈ നീട്ടി. സഡന്‍ ബ്രേക്ക് ഇടേണ്ടി വന്നു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">ഒരു പെണ്‍കുട്ടി. വെളുത്ത, കാലറ്റം വരെ വരുന്ന ഫ്രോക്കണിഞ്ഞ്, കൈകളില്‍ മൃദുലമായ ഗ്ലൌസുകള്‍ അണിഞ്ഞ, മഞ്ഞുപോലുള്ള ഒരു യുവതി. അവളുടെ ചെമ്പന്‍ മുടിയിഴകളില്‍ അപ്പോള്വീണ മഞ്ഞു തുള്ളികള്‍...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> സൈഡ് ഗ്ലാസ് താഴ്ത്തി എന്ത് എന്ന ഭാവത്തില്‍ നോക്കി...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> "...പ്ലീസ് ...ഇഫ് യു ഡോണ്ട് മൈന്‍ഡ്...ഗിവ് മി എ ലിഫ്റ്റ് ...ടെന്ത് ക്രോസ് സ്ട്രീറ്റില്‍ വരെ..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> രാത്രികളിലെ ഗോവയെ വിശ്വസിക്കരുതെന്ന് ഏട്ടത്തി എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികളെ. പക്ഷെ, ഈ പെണ്ണ് എന്ത് ചെയ്യാനാണെന്നെ?</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">അവളുടെ വിടര്‍ന്ന ബ്രൌണ്‍ കണ്ണുകളില്‍ യാചന...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> കതകു തുറന്നു കൊടുത്തു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"താങ്ക്സ്", സൈഡിലേക്ക് കഴിയുന്നത്ര ഒതുങ്ങി അവള് ആശ്വാസം കൊണ്ടു. "ഒരുപാട് നേരമായി ഇവിടെ നില്ക്കുന്നു ഞാന്‍..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"പക്ഷെ ഇത്ര രാത്രിയില്‍...? ഈ സമയത്ത് ഒരു ലിഫ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചത് സര്‍പ്രൈസാണ്."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"താമസിച്ചു പോയി...ഒരുപാട്. പക്ഷെ പോകാതെ പറ്റില്ല."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ടെന്ത് ക്രോസില്‍ എവിടെ? എനിക്ക് അല്പം തിരക്കുണ്ട്... "</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഇല്ല. താങ്കളെന്നെ മെയ്ന്‍ റോഡില്‍ വിട്ടാല്‍ മതി. അവിടെ അടുത്ത് തന്നെയാണെന്റെ വീട്. ഞാന്‍ പൊയ്ക്കൊള്ളാം.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">പിന്നെ തന്നോടായിട്ടെന്ന പോലെ പറഞ്ഞു...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"എന്റെ മമ്മ... മമ്മയുടെ ബര്ത്ത്ഡേയാണിന്ന്...മമ്മ തനിച്ചാണ്...എനിക്ക് ചെല്ലാതെ പറ്റില്ല..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">അവളുടെ ശുദ്ധമായ ബ്രിട്ടീഷ് ഇംഗ്ലീഷ് അക്സെന്റ് അയാള്‍ക്കിഷ്ടപ്പെട്ടു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"മേ ഐ നോ യുവര്‍ ഗുഡ് നേം പ്ലീസ്?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"അയാം ജാനറ്റ്...ജാനറ്റ് ഡിസൂസ...ആന്‍ഡ് യു?</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഹര്ഷന്. ഞാന്‍ ഒരു ജേര്‍ണലിസ്റ്റ് ആണ്'...ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നു...നിന്നെക്കണ്ടാല്‍ ആംഗ്ലോ ഇന്ഡ്യനാണെന്ന് തോന്നില്ല... ഫോറിനെറാണെന്നാണ് ഞാന്‍ കരുതിയത്..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഐ ആം റാതെര്‍..."അവള് പുഞ്ചിരിച്ചു." എന്റെ പപ്പാ ഒറിജിനല്‍ ബ്രിട്ടീഷ് ആയിരുന്നു... നിങ്ങള്‍ സൗത്ത് ആണല്ലേ?..ടമിള്‍?</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"അല്ല. ഞാന്‍ കേരളത്തില്‍ നിന്നാണ് ..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഓ...ഐ നോ...ഞങ്ങളുടേതു പോലുള്ള മനോഹരമായ ബീച്ചുകളുള്ള സ്റ്റേറ്റ് ആണ് കേരളം എന്ന് കേട്ടിട്ടുണ്ട് ഞാന്‍... "</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"നീയിപ്പോള്‍?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഞാന്‍ മല്ഗാമിലെ ഒരു ഇംഗ്ലീഷ് സ്കൂളില്‍ ടീച്ചറാണ്..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അവളുടെ നിറയെ ഞൊറിയുള്ള ഫ്രോക്കും, തലയിലെ അലസമായി കെട്ടിയ സ്കാര്‍ഫും അയാള്‍ ഒരു തവണ കൂടി നോക്കി. ക്ലാസ്സ് കഴിഞ്ഞു ബീച്ചിലെവിടെയോ അലഞ്ഞു നടന്നിട്ടുണ്ടാവും. എന്നിട്ട് അര്‍ദ്ധരാത്രികഴിഞ്ഞ് അമ്മയെക്കാണാനിറങ്ങിയിരിക്കുന്നു...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">എങ്കിലും അവളുടെ അഗാധമായ കണ്ണുകളിലെ വിഷാദം കണ്ടപ്പോള്‍ അയാളാ ചിന്തകളെ തുടരാനനുവദിച്ചില്ല.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അവളുടെ പെര്ഫ്യുമിന്റെ സൗരഭ്യം കാറിലാകെ നിറയുന്ന പോലെ....രാത്രി ലില്ലികളുടെ ഗന്ധം...അതീവലോലമെങ്കിലും മനസ്സിനെ കീഴ്പെടുത്തുന്ന മാദകത്വം നിറഞ്ഞത്....</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"രാത്രി ലില്ലിപ്പൂവുകളുടെ ഗന്ധം ....എനിക്കൊരുപാടിഷ്ടമാണത്..." അയാള്‍ പറഞ്ഞു.</div><div style="font-family: Georgia,"Times New Roman",serif;">"രാത്രി ലില്ലികള്‍ ശ്മശാനത്തിലാണ് പൂവിടുന്നത് ."അവള് ചിരിച്ചു. </div><div style="font-family: Georgia,"Times New Roman",serif;"> പിന്നെ അയാളുടെ കണ്ണുകളിലെ അമ്പരപ്പ് കണ്ട് കൂട്ടിച്ചേര്‍ത്തു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഞാനൊരു തമാശ പറഞ്ഞതാണ്... ഇവിടെ വഴിയോരങ്ങളിലും അവ കൂട്ടത്തോടെ പൂവിടാറുണ്ട്..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">ഡിസംബറിന്റെ ആരംഭമായിട്ടേയുള്ളുവെങ്കിലുംതണുപ്പ് വല്ലാതെ കൂടുതലാണെന്ന് അയാള്‍ക്ക് തോന്നി. രാവേറെചെന്നതുകൊണ്ടാവും...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അവള് തണുപ്പില്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ജാനറ്റ്, നീയിതു പുതച്ചോളൂ..."അയാള്‍ കാറിലിരുന്ന കോട്ടെടുത്ത് അവളുടെ നേരെ നീട്ടി..."നിനക്ക് വല്ലാതെ തണുക്കുന്നുണ്ടെന്നു തോന്നുന്നു..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"നോ...ഇറ്റ് ഈസ് ഓകേ..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഡോണ്ട് ബീ ഫോര്‍മല്‍..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഓകേ.. ഓകേ..." അവള് കോട്ടെടുത്തു തോളിലൂടെ വലിച്ചു പുതച്ചു. "യു ക്യാന്‍ കോള്‍ മി ജാനി...ഇഫ് യു ലൈക്... "</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> പുറത്തു മഞ്ഞിന് പാളികളില്‍ വഴിയോരത്തെ വിളക്കുകള്‍ വലിയ സൂര്യകാന്തിപ്പൂവുകള് പോലെ മിന്നി മാഞ്ഞുകൊണ്ടിരുന്നു....</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> "എനിക്കൊരു ബ്രദറുണ്ടായിരുന്നു....നിങ്ങളെപ്പോലെ. പക്ഷെ, അവന് ഒരു യൂസ് ലസ് ആയിരുന്നു. ഫെനിയും കുടിച്ചു ബീച്ചില്‍ കറങ്ങിനടക്കല്‍....പിന്നെ ജര്‍മ്മനിയില്‍ നിന്നും വന്ന ഒരു ടൂറിസ്റ്റിന്റെ കൂടെ എങ്ങോ പൊയ്ക്കളഞ്ഞു....മമ്മയെ തനിച്ചാക്കിയിട്ട്...."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"നിനക്ക് നോക്കിക്കൂടെ മമ്മയെ...?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"...പക്ഷെ, ഞാന്‍ ദൂരെയല്ലേ....", പിറുപിറുക്കും പോലെ അവള് പറഞ്ഞു, </div><div style="font-family: Georgia,"Times New Roman",serif;">"ദാ, അടുത്ത പോയിന്റില്‍, ആ മരത്തിനപ്പുറത്തായി നിര്‍ത്തിയാല്‍ മതി. ഞാനവിടെ ഇറങ്ങിക്കോളാം..." ഇറങ്ങുമ്പോള്‍ ഇടവഴിയിലേക്കു ചൂണ്ടി അവള് പറഞ്ഞു, "അതാണെന്റെ വീട്."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">അല്പം താഴ്ത്തിയ ഗ്ലാസ്സിനിടയിലൂടെ നോക്കി അവള് യാത്രാമംഗളം നേര്‍ന്നു...</div><div style="font-family: Georgia,"Times New Roman",serif;">"നന്ദി, നിങ്ങളുടെ സന്മനസിന്..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"നിനക്കും, ഈ ചെറിയ യാത്രയിലെ സൗഹൃദത്തിന്..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അയാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അല്പ നിമിഷങ്ങള്‍ക്കുശേഷമാണ് അവളോട് കോട്ട് തിരികെ വാങ്ങിയില്ല എന്ന കാര്യം അയാള്‍ക്കോര്‍മ്മ വന്നത്. ഏട്ടന്റെ കോട്ടാണ്. വളരെ വിലപിടിച്ചത്. തിരിച്ചു കിട്ടാതെ വയ്യ. അവള്‍ക്കും അതു കൊണ്ടു പ്രയോജനമൊന്നുമില്ല...ജര്മന്കാരിയോടൊപ്പം ഓടിപ്പോയ സഹോദരന് തിരിച്ചു വന്നാലല്ലാതെ....</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> പോര്‍ച്ചുഗീസ് മാതിരിയില്‍ പണികഴിപ്പിച്ച ആ പഴയ വീടിന്റെ കതകില്‍ മുട്ടുമ്പോള്‍ അയാള്‍ക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. കതകു തുറന്ന വൃദ്ധയുടെ അപരിചിതത്വത്തിനുമേല് അയാളുടെ ശബ്ദം വീണു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഹാപ്പി ബെര്‍ത്ത്ഡേ മമ്മാ...ഞാന്‍ ജാനറ്റിന്റെ ഫ്രെണ്ട് ആണ് ...."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"കമോണ്‍...കമോണ്‍ മൈ ബോയ്... ഗെറ്റ് ഇന്‍..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> സൈഡില്‍ കിടന്ന ചിത്രത്തുണി വിരിച്ച സോഫയിലേക്ക് കൈ ചൂണ്ടി അവര്‍ പറഞ്ഞു.</div><div style="font-family: Georgia,"Times New Roman",serif;">"ഈ രാത്രിയില്‍ ജാനിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മയില്‍'നീ എന്നെ വിഷ് ചെയ്യാന്‍ വന്നുവല്ലോ...നന്ദി..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അവര്‍ ഒരു ചെറിയ കപ്പില്‍ ഷാംപെയ്ന്‍ പകര്‍ന്ന് അയാളുടെ നേരെ നീട്ടി. അവരുടെ ചുളിവീണ കവിളുകളിലും നരച്ച കണ്ണുകളിലും ആഹ്ലാദത്തിന്റെ അലകള്‍... മേശമേല്‍ കേയ്ക്കും കത്തിച്ച മെഴുകുതിരിയും...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> "മമ്മാ എനിക്കല്പം തിരക്കുണ്ട് ...ജാനറ്റിനെ ഒന്ന് വിളിക്കാമോ...?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> "യു മീന്‍...ടു കോള്‍ ജാനി....?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"യെസ്...ആക്ച്വലി ഞാനാണവള്‍ക്ക് ഇവിടേക്കൊരു ലിഫ്റ്റ് കൊടുത്തത്...രാത്രി, വൈകിയ നേരത്ത്..</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"ഓ, ഐ സീ... അവള് വരുമെന്ന്, എത്ര വൈകിയാലും വരുമെന്ന് എനിക്കറിയാമായിരുന്നു....അതിനല്ലേ ഞാന്‍ ഈ കേയ്ക്കും വച്ച് കാത്തിരുന്നത്....ബട്ട്...നിങ്ങള്‍...നിങ്ങളവളെ കണ്ടു എന്ന് തന്നെയല്ലേ പറഞ്ഞത്...?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"അതെ...അവളാണ് ഇന്ന് മമ്മയുടെ ബെര്‍ത്ത്ഡേയാണെന്ന് പറഞ്ഞതും... "</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അവര്‍ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ മേശയുടെഡ്രോയറില് നിന്നും പഴയ ഒരാല്‍ബമെടുത്തു സാവധാനം പേജുകള്‍ മറിച്ചു. ഒരു ഫോട്ടോയില്‍ ഒരു നിമിഷം നോക്കി നിന്നിട്ട് സാവധാനം അതയാളുടെ നേരെ നീട്ടി...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"യു മീന്‍ ദിസ് ഗേള്‍...? മൈ ഡോട്ടര്‍ ജാനറ്റ്...?"</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> മങ്ങിയെങ്കിലും ഭംഗി വിടാത്ത ഫോട്ടോയില്‍ ചിരിക്കുന്ന ജാനിയുടെ മുഖം...ഇപ്പോള്‍ അവളുടെ വിടര്‍ന്ന മിഴികളില്‍ അഗാധ ദുഃഖം നിഴലിക്കുന്നില്ല... കുസൃതി നിറഞ്ഞ ആഹ്ലാദം മാത്രം...</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">"യെസ് മമ്മാ, ദിസ് ഈസ് ദ ഗേള്‍...അവളെ ഒന്ന് വിളിച്ചിരുന്നുവെങ്കില്‍...എനിക്ക് പോകാന്‍ തിരക്കുണ്ട്... "</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ നീര്മണികള് പ്രകാശിച്ചു...</div><div style="font-family: Georgia,"Times New Roman",serif;">"ഐ കാന്‍ഡ്...ഐ കാന്‍ഡ് കോള്‍ ഹേര്‍ മൈ ബോയ്...ഷീ ഈസ് നോ മോര്...ഷീ വെന്ട് ടു ഹെര്‍ ഹെവന്‍ലി എബോഡ് ടെന്‍ ഈയേര്‍സ് ബാക്..."</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;"> തിരികെ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ പാതിരാത്തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു.</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><div style="font-family: Georgia,"Times New Roman",serif;">രാത്രി ലില്ലികളുടെ മണം അപ്പോഴും തങ്ങി നിന്നിരുന്ന കാറിനുള്ളില്‍, </div><div style="font-family: Georgia,"Times New Roman",serif;">.സീറ്റില്‍ ആയാള്‍ വച്ചിരുന്ന അതേ സ്ഥാനത്തു തന്നെ അയാളുടെ ഓവര്‍ കോട്ടും....</div><div style="font-family: Georgia,"Times New Roman",serif;"><br />
</div><span style="font-family: Georgia,"Times New Roman",serif;"> </span></div></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com29tag:blogger.com,1999:blog-1362599426626179178.post-86265754024935377902011-12-12T12:45:00.000+05:302011-12-12T12:45:16.089+05:30വര്‍ത്തമാനകാലം<div dir="ltr" style="text-align: left;" trbidi="on"><br />
സുജാത ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ 5.30 ന്റെ മേരിമാതാ പോയിക്കഴിഞ്ഞിരുന്നു.<br />
<br />
ആളും ആരവവുമില്ലാതെ ബസ് സ്റ്റോപ്പ്...<br />
<br />
ഒരിക്കലും ഇത്ര വൈകി പോകേണ്ടി വന്നിട്ടില്ല, സുജാതയ്ക്ക്. 4.20ന്റെ വഞ്ചിപ്പുഴ.അല്ലെങ്കിൽ ഏറ്റവും വൈകി നാല് അൻപതിന്റെ ശ്രീകൃഷ്ണൻ.പിന്നെ പറഞ്ഞു മാത്രം കേട്ടിട്ടുള്ള 5.30ന്റെ മേരിമാതായും. അതിനപ്പുറം ഒരു ബസിന്റെ ആവശ്യം വന്നിട്ടില്ലാത്തതു കൊണ്ട് അതേപ്പറ്റി അന്വേഷിച്ചിട്ടില്ല, ഇതേവരെ.<br />
<br />
സുജാതയ്ക്കു കരച്ചിൽ വന്നു.<br />
<br />
നാലു മണിക്ക്,അവസാന ക്ലാസ് കഴിഞ്ഞുവന്ന് പതിവു പോലെ ബാഗും കുടയും എടുത്തപ്പോഴാണ് പ്രിൻസിപ്പൽ സിസ്റ്റർ കടന്നു വന്നത്. അവർ മുഖവുരയൊന്നും കൂടാതെ പറഞ്ഞു,സുജാതാ... ലീന ടീച്ചർ ലീവല്ലേ,11 ബിയിലെ മാർക്ക് ലിസ്റ്റ് ശരിയായിട്ടില്ല.സുജാത അതൊന്നു നോക്കീട്ടു പോയാൽ മതി.'<br />
<br />
തിരിഞ്ഞു നടക്കുന്ന സിസ്റ്ററിന്റെ കണ്ണുകളിലെ ഗൂഢമായ സംത്രുപ്തി കണ്ടില്ലെന്നു നടിച്ചു,സുജാത. ഒരു അണൈഡഡ് സ്കൂൾ ടീച്ചറുടെ നിസ്സഹായത. എതിർത്തൊന്നും പറയാനാവില്ല. ഉടനുണ്ടാവും മറുപടി.ഡൊണേ ഷൻ തരാൻ കഴിവുള്ളവർ എത്രയെങ്കിലുമുണ്ട്. ശമ്പളവും പ്രശ്നമില്ല. യൂ പ്ലീസ് റിസൈൻ..<br />
മോനിപ്പോൾ വന്നു കാണും. അവനു കുറേശ്ശെ പേടിയാവുന്നുമുണ്ടാവും. ഒരിക്കലും താമസിച്ചിട്ടില്ലാത്ത അമ്മയെ ഓർത്ത് അവനിപ്പോൾ കരഞ്ഞുതുടങ്ങിക്കാണും. അല്ലെങ്കിൽ എപ്പോഴുമെന്നപോലെ ഗേറ്റിൽ ചാരിയിരുന്നു മയങ്ങുന്നുണ്ടാവും. അപരിചിതങ്ങളായ സാഹചര്യങ്ങളിൽ ഉണ്ടാകാനിടയുള്ള വിപത്തുകളെയോർത്ത് സുജാത എന്നും ഗേറ്റു പൂട്ടിയാണു പോരാറുള്ളത്. അതു കൊണ്ടു കുട്ടിക്ക് അകത്തു കയറാനും പറ്റില്ല. സ്കൂൾ വാനിൽ നിന്നിറങ്ങി ഗേറ്റ്ചാരി നിൽക്കുമ്പോളേക്കും തന്നെ അവൻ ഉറക്കം തൂങ്ങിത്തുടങ്ങും. എത്ര പറഞ്ഞാലും ദേഷ്യപ്പെട്ടാലും അവനതിൽ നിന്നു രക്ഷപ്പെടാൻ പറ്റില്ല. രാവിലെ പാതിയുറക്കത്തിൽ സ്കൂളിലേക്കു തിരിക്കുന്ന ഏഴു വയസ്സുകാരനെ അതിനു കുറ്റം പറയാനും പറ്റില്ല.<br />
<br />
എതിരെ വന്ന സൈക്കിള്‍ സുജാതയുടെ സമീപം പെട്ടെന്ന് ബ്രേക്കിട്ടു. സ്കൂളിലെ പ്യൂണ്‍ വിശ്വനാണ്.<br />
<br />
' അയ്യോ.. സുജാത ടീച്ചറിപ്പോഴും ഇവിടെ നിക്കുവാണോ...? അറിഞ്ഞില്ലേ..., ജങ്ഷനില്‍ എങ്ങാണ്ട് ഓട്ടോ ഡ്രൈവറും ബസ്സിലെ കിളിയും തമ്മില്‍ അടിയൊണ്ടായി. ഇപ്പൊ രണ്ടു കൂട്ടരും സ്ട്രൈക്ക്. ഇന്നിനി ബസ്സ് വരാന്‍ സാധ്യതയില്ല ടീച്ചറെ..<br />
സുജാതയ്ക്ക് ശ്വാസം നിലച്ചപോലെ തോന്നി.<br />
<br />
'ഇനി എന്ത് ചെയ്യും,വിശ്വാ..?' അവള് കരയുന്ന സ്വരത്തില്‍ ചോദിച്ചു.<br />
വിശ്വന് ഒരു നിമിഷം ആലോചിച്ചു.<br />
<br />
' ടീച്ചറൊരു കാര്യം ചെയ്യ്. ഒരു അര മണിക്കൂര്‍ നടന്നാല്‍ തോട്ടപ്പടി കവലേലെത്തും. മറ്റേ ജില്ലേന്നു വരുന്ന ബസ് അതുവഴി പോന്നൊണ്ട്. അവിടെ സ്റ്റോപ്പോന്നുമില്ല.എന്നാലും ഇന്നത്തെ സിറ്റുവേഷനില്‍ അവരവടെ നിര്‍ത്തി ആളെ കേറ്റാണ്ടിരിക്കൂല. നേരെ നടന്നാല്‍ മതി.' പിന്നെ ഒട്ടൊരു സന്ദേഹത്തോടെ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ സൈക്കളേല്‍ കൊണ്ട് വിടണോ...?'<br />
<br />
വേണ്ടെന്നു തലയാട്ടി,വെയില് മയങ്ങുന്ന വഴിയിലൂടെ സുജാത വേഗം വേഗം നടന്നു.<br />
<br />
തോട്ടപ്പടി കവല... എവിടെയായിരിക്കും അതെന്ന് അവള്‍ക്കൊരു പിടിയുമുണ്ടായിരുന്നില്ല. ഈ വര്‍ഷമാണ് അവള് സ്കൂളില്‍ ചേര്‍ന്നത് തന്നെ. അതിനു രണ്ടു മാസം മുന്‍പാണ് വാടക വീട്ടിലേക്കു താമസം മാറ്റിയതും. സൌദിയില്‍ ജോലി ചെയ്യുന്ന അവളുടെ ഭര്‍ത്താവിനു ഒട്ടും സമ്മതമുണ്ടായിരുന്നില്ല. നീയും മോനും തനിച്ച് .ഞാനെങ്ങിനെ ഇവിടെ സമാധാനമായി ഇരിക്കും എന്ന് എല്ലാ വെള്ളിയാഴ്ച സംഭാഷണങ്ങളിലും അയാള്‍ കാതരമായി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. സുജാതയ്ക്ക് ഭര്‍ത്താവിന്റെ വീട്ടിലെ താമസം വല്ലാതെ മടുത്തിരുന്നു.രക്ഷപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ തയാറായില്ല അവള്. മോനെ ടൌണിലെ ഏറ്റവും നല്ല സ്കൂളില്‍ ചേര്‍ക്കാനാവും എന്ന പ്രലോഭനത്തിലാണ് അയാള്‍ സമ്മതിച്ചതും സുജാത മകനുമൊത്ത് അല്ലലില്ലാത്ത പുതിയ ജീവിതം തുടങ്ങിയതും.<br />
<br />
<br />
പൊടുന്നനെ ഇടവഴിയില്‍ നിന്നും ഒരു പറ്റം കന്നുകാലികള്‍ റോഡിലേക്ക് ചാടി വന്നു. സുജാത പേടിച്ചു അരികിലേക്ക് മാറി. വരാനിരിക്കുന്ന അനിവാര്യമായ വിധി അറിഞ്ഞെന്നപോലെ നനവാര്‍ന്ന കണ്ണുകളോടെ അവ സുജാതയെ നോക്കി. പിന്നെ പിറകില്‍ നിന്നുള്ള ആക്രോശം കേട്ട് ഇനി നടക്കാനാവില്ല എന്ന് തോന്നും വിധം തളര്‍ന്ന കാലുകള്‍ നീട്ടി അവ വേഗം വേഗം നടന്നു.<br />
<br />
സുജാത വീണ്ടും മകനെപ്പറ്റി ഓര്‍ത്തു. സാധാരണ അഞ്ചോ പത്തോ മിനിട്ടിന്റെ വ്യത്യാസത്തില്‍ സുജാത എത്താറുള്ളതാണ്. എന്റെ കുട്ടി കരയുകയായിരിക്കുമോ ഈശ്വരാ..' അവള് ഉത്കണ്ഠപ്പെട്ടു.<br />
<br />
അവള് കവലയിലെത്തിയപ്പോള്‍ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. കവല എന്ന് പറയാന്‍ ഒന്നുമില്ല. രണ്ടു ഗ്രാമീണ റോഡുകള്‍ കൂടിച്ചേരുന്നു എന്ന് മാത്രം. പി.ഡബ്ലു.ഡി വക നന്ദിയും സ്വാഗതവും ഓതുന്ന മഞ്ഞ ബോർഡുകളല്ലാതെ ഒരലങ്കാരവുമില്ല. കുറെ ദൂരെയായി ഒരു പെട്ടിക്കടയുടെ പാര്‍ശ്വ വീക്ഷണം മാത്രം..<br />
<br />
സുജാത വഴിയരികിലേക്ക് നീങ്ങി നിന്ന്. മുഖവും കഴുത്തും സാരിത്തലപ്പു കൊണ്ട് തുടച്ചു.<br />
<br />
റോഡിനപ്പുറത്തു നിന്നും ഒരു പെണ്‍കുട്ടി അവളുടെ അടുത്തേക്ക് വന്നു. മന്ദാര മഞ്ഞ നിറമുള്ള ചൂരിദാറണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു കുട്ടി. 'ഞാന്‍ കുറെ നേരമായി ബസ് നോക്കി നില്ക്കുന്നു. ബസ്സൊന്നും വന്നില്ല. വേറെ ആള്‍ക്കാരും വന്നില്ല. ചേച്ചിയെ കണ്ടപ്പോള്‍ സമാധാനമായി.'<br />
<br />
ചേച്ചി കൃഷ്ണപുരത്തെക്കാണോ...?<br />
<br />
സുജാത മൂളി.<br />
<br />
എനിക്ക് മേലെപ്പള്ളി വഴി നടക്കാവിലേക്ക് പോകുന്ന ബസ്സാ കിട്ടേണ്ടത്. എതിർ വശത്തേക്ക്. പക്ഷെ അവിടെ നില്ക്കാന് പറ്റുന്നില്ല. കുറെ നേരമായി ശല്യം തുടങ്ങിയിട്ട്.<br />
ഇനി ബസ്സൊന്നും വരില്ല,വീട്ടില്‍ വിടാം എന്നൊക്കെ പറഞ്ഞിട്ട്......'<br />
<br />
എതിര് സൈഡില്‍ ബൈക്കില്‍ ചാരി അലസമായി നില്ക്കുന്ന രണ്ടു യുവാക്കളെ അപ്പോഴാണ് സുജാത കണ്ടത്. കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മുടി നീട്ടി വളര്‍ത്തിയ ഒരുവന് ഇങ്ങോട്ട് തന്നെ നോക്കി നില്ക്കുന്നു. ഇരുളിന്റെ മറവില്‍ അപരനെ ശരിക്ക് കാണാനാവുന്നില്ല.<br />
<br />
...കുട്ടിയെന്താ ഇത്ര താമസിച്ചത്..?<br />
<br />
അസൈന്റ്മെന്റ് സൈന്‍ ചെയ്യിക്കണമായിരുന്നു. ക്ലാസ് കഴിഞ്ഞു ടീച്ചേഴ്സ്സ് റൂമില്‍ ചെന്നാലേ സാര്‍ സൈന്‍ ചെയ്യൂ. ദൂരെ പോകണ്ടാതാന്നു പറഞ്ഞാലൊന്നും സമ്മതിക്കില്ല. ഓരോ വല്ലാത്ത വർത്തമാനങ്ങളൊക്കെ പറഞ്ഞു സമയം കളയും. കേട്ട് നിന്നാലേ സൈന്‍ ചെയ്യൂ. അല്ലെങ്കില്‍ ഇല്ലാത്ത കുറ്റമൊക്കെ പറഞ്ഞു കുറേ നടത്തും. അത് കൊണ്ട് എല്ലാവരും സഹിക്കും...<br />
<br />
എന്ത് പറയണമെന്നറിയാതെ സുജാത നിന്നു.കുട്ടി റോഡിലേക്ക് എത്തിനോക്കി തിരിച്ചു വന്നു.'ഒന്നും വരുന്നില്ല...'<br />
<br />
' എനിക്ക് രണ്ടു ബസ്സ് കയറണം,കോളെജിലേക്ക്. ഇടയ്ക്ക് വച്ചാ സമരം തുടങ്ങിയെ. അപ്പൊ തന്നെ ബസു നിർത്തി എല്ലാരേം ഇറക്കി. പിന്നെ ഒത്തിരി നടക്കേണ്ടി വന്നു...'<br />
<br />
എന്താ കുട്ടീടെ പേര്...?<br />
<br />
'പ്രത്യുഷ.. എല്ലാരും ഉഷേന്നാ വിളിക്കാറ്...'<br />
<br />
പ്രത്യുഷ.. പ്രഭാതത്തിലെ നീഹാര സ്നിഗ്ധമായ മന്ദാരപ്പൂവുപോലെയുള്ള ഈ പെണ്‍കുട്ടിയ്ക്ക് ഇതിനേക്കാള്‍ നന്നായി ചേരുന്ന മറ്റൊരു പേരില്ല.<br />
<br />
ഇതിനു മുന്‍പൊക്കെ വഴിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ചേട്ടന് ബൈക്കില്‍ വന്നു കൊണ്ടു പോകും. എന്ത് തിരക്കുണ്ടെങ്കിലും എന്നും വൈകിട്ട് ഞങ്ങളുടെ സ്റ്റോപ്പില്‍ വന്നു ഞാന്‍ എത്തിയോ എന്ന് ഉറപ്പാക്കീട്ടെ എങ്ങോട്ടെങ്കിലും പോകൂ. ക്ലാസ് തീരുമ്പൊളേക്ക് മൊബൈലില്‍ വിളി തുടങ്ങും.അവള് ചെറുതായി ചിരിച്ചു.<br />
<br />
സുജാതയ്ക്ക് പെട്ടെന്ന് ഈറ തോന്നി. എന്നിട്ട ആ ശ്രദ്ധക്കാരന് ചേട്ടന് ഇന്നെന്തു പറ്റി.. ഈ ഇരുള് വഴിയില്‍ അനിയത്തി തനിച്ചാണെന്ന കാര്യം മറന്നു പോയിരിക്കുമോ..?<br />
<br />
'പിന്നെന്താ ചേട്ടന് വരാതിരുന്നത്..? 'സുജാത ചോദിച്ചു.<br />
<br />
ചേട്ടന്... അവള് നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന റെക്കൊഡ് ബുക്കിലൂടെ വിരലോടിച്ചു മുഖം കുനിച്ചു.<br />
മെഡിക്കല്‍ റെപ്പായിരുന്നു. കഴിഞ്ഞ മാസം ഗാന്ധി സ്ക്ക്വയറിൽ വച്ച്... പത്രത്തില്‍ പടമുണ്ടായിരുന്നു...<br />
<br />
സുജാത ഓര്‍ത്തു. ബസുകളുടെ മത്സര ഓട്ടത്തിന്റെ രക്ത സാക്ഷി എന്നോ മറ്റോ തലക്കെട്ടോടു കൂടി പത്രത്തിന്റെ മുന്‍ പേജില്‍ തന്നെയുണ്ടായിരുന്നു,ഗാന്ധി സ്ക്ക്വയറിലെ ആക്സിഡെന്റിന്റെ വാര്‍ത്ത. ചരിഞ്ഞു കിടക്കുന്ന ബൈക്കിനടിയിലെ വെളുത്ത ചെറുപ്പക്കാരന്റെ ചോര വാര്‍ന്നു കരുവാളിച്ച മുഖം അന്ന് സുജാതയെ ഒരുപാടു വേദനിപ്പിച്ചിരുന്നു...<br />
<br />
അച്ഛന് കാർഗിലിലായിരുന്നു. എന്നും വിളിക്കുമായിരുന്നു. കുഴപ്പമൊന്നുമില്ല, പേടിക്കണ്ട എന്ന് പറയുമായിരുന്നു എന്നും. യുദ്ധം തീരാറായതാ. ഇനി കുഴപ്പമൊന്നുമില്ലാന്നു ഞങ്ങളും സമാധാനിച്ചിരിക്കുമ്പോഴാ അച്ഛന്...അവള് വിതുമ്പി. പിന്നെ ഷാളിന്റെ തുമ്പുയര്‍ത്തി കണ്ണ് തുടച്ചു.<br />
<br />
തകര്‍ന്നു പോയാരുന്നു ഞങ്ങള്‍. ചേട്ടനാ അന്ന് എന്നേം അമ്മേം സമാധാനിപ്പിച്ചതും ധൈര്യപ്പെടുത്തിയതുമൊക്കെ. എന്നിട്ട ചേട്ടന് ഒരു വാക്ക് പോലും പറയാതെ... അവളുടെ മിഴികള്‍ പിന്നെയും പെയ്യാന്‍ തുടങ്ങി.<br />
<br />
റോഡ് ക്രോസ്സ് ചെയ്തു ചെറുപ്പക്കാര്‍ രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു.<br />
<br />
ഒരുവന് കറുത്തു മെലിഞ്ഞ്..നീണ്ട മുടി അലസമായി മുഖത്തു വീണു കിടക്കുന്നു. കഴുത്തിലും കയ്യിലും നിറമുള്ള ചരടുകള്‍ കെട്ടി അവയില്‍ ഏലസ്സുകളും മറ്റും തൂക്കിയിട്ട്. അപരന് ഇരുനിറത്തില്‍ തല പറ്റെ വടിച്ച്..അവന്റെ ഇടുങ്ങിയ കണ്ണുകളിലും മുഖത്തും ഭീഷണമായ ഭാവം.<br />
<br />
സുജാതയുടെ ഉള്ളില്‍ ഭയം നിറഞ്ഞു തുടങ്ങി. കുട്ടി അല്‍പ്പം കൂടി സുജാതയോടു ചേര്‍ന്ന് നിന്നു. ഇരുള് വീണു കഴിഞ്ഞു. വഴിയിലെങ്ങും ആരുമില്ല. മുനിഞ്ഞു കത്തുന്ന വഴി വിളക്കിന് ചുവട്ടില്‍ മങ്ങിയ വൃത്തത്തില്‍ മാത്രം പ്രകാശം.<br />
<br />
ഗുണ്ടകളാ ചേച്ചീ.പെണ്‍കുട്ടി ശബ്ദം താഴ്ത്തി മന്ത്രിച്ചു. കോളേജിന്റെ മുന്പില് എപ്പോഴും കാണും. മൊബൈലില്‍ പെണ്‍കുട്ടികളുടെ പടമെടുക്കുകയുമൊക്കെ. എല്ലാവർക്കും പേടിയാ...<br />
<br />
ഒരാള്‍ സുജാതയുടെ അടുത്തു വന്ന് വലത്തെ കയ്യിലിരുന്ന പേപ്പറിലേക്ക് എത്തിവലിഞ്ഞു നോക്കി.<br />
ടീച്ചറാണല്ലേ..? പിള്ളേരെയൊക്കെ ജയിപ്പിച്ചിട്ടുണ്ടോ ടീച്ചറെ...?<br />
സുജാത അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.<br />
<br />
'അയ്യോ.. ടീച്ഛര്ക്കപ്പോഴത്തെക്ക് ദേഷ്യം വന്നോ..? സോറി. തമാശ പറഞ്ഞതല്ലേ.പോട്ട്. ക്ഷമിച്ചു കള.'<br />
പിന്നെ പെട്ടെന്ന് പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു അവളുടെ ഷാളിന്റെ അറ്റത്തു പിടിച്ചു വലിച്ചു.<br />
<br />
' മോളെ.. ചേട്ടനെപ്പം തൊട്ടു വിളിക്കുന്നതാ.. ഒരു തീരുമാനമെടുക്കാതിങ്ങനെ നിന്നാലെങ്ങനാ..?'<br />
<br />
' ഏയ്.. മാറി നില്ക്ക്...' സുജാത അലറി. എന്തും ചെയ്യാമെന്ന് കരുതരുത്....'<br />
അയ്യോടാ.. അവന് ഇളിച്ചു ചിരിച്ചു. ടീച്ചറ് പ്രതികരിക്കുവാണോ..? പിന്നെ കൂട്ടുകാരനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. ' ഡാ.. ദേ... ഈ ടീച്ചര്‍ പ്രതിഘരിക്കുന്നു....'<br />
<br />
അപരന് മിന്നല്‍ പോലെ സുജാതയുടെ അടുത്തെത്തി. മുഖം മുഖത്തോടു കഴിയുന്നത്ര അടുപ്പിച്ചു ഭീഷണമായി മന്ത്രിച്ചു.<br />
<br />
' വീട്ടില്‍ കെട്ടിയവനും പിള്ളേരുമൊക്കെയില്ലേ..? അവരുടെ കാര്യം നോക്കിയാ പോരെ..? വെറുതെ കൈ പൊള്ളിക്കണോ... കാലം വല്ലാത്തതാ.. പറഞ്ഞേക്കാം...'<br />
<br />
വല്ലാത്ത കാലം.. സുജാത പെട്ടെന്ന് മകനെ ഓര്‍ത്തു. കളിസ്ഥലങ്ങളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ഒരു കണ് ചിമ്മും നേരം കൊണ്ട് മറഞ്ഞു പോകുന്ന കുഞ്ഞുങ്ങള്‍.. വികൃതമാക്കപ്പെട്ടും മുറിച്ചു നീക്കിയും ഇല്ലാതാവുന്ന പെണ്‍കുട്ടികള്‍...<br />
<br />
ഇരുള് വീണ വഴിയില്‍ അടഞ്ഞ ഗേറ്റിനു മുന്പില് നിശ്ശബ്ദമാക്കപ്പെടുന്ന ഒരു നിലവിളി അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു.<br />
ചേച്ചീ.. പെണ്‍കുട്ടിയുടെ മുഖം ഭയം കൊണ്ട് മ്ലാനമായിരുന്നു. ചേച്ചി എന്റെ ബസു വരും മുന്‍പ് പോകല്ലേ.. എനിക്ക് പേടിയായിട്ടു വയ്യ...<br />
<br />
.. എനിക്കു പോകാതെ വയ്യ. എന്റെ മോൻ തനിച്ചാണ്. സുജാതയുടെ സ്വരം ഇടറി. 'ഇനി എന്റെ ബസ് ആദ്യം വന്നാൽ കുട്ടി എന്റെ കൂടെ പോന്നോളൂ...' <br />
<br />
അയ്യോ..വീട്ടിൽ അമ്മ തനിച്ചേ ഉള്ളു. അവളുടെ സ്വരം നേർത്തു. അഛൻ മരിച്ചതോടെ അമ്മ മാനസികമായി തകർന്നു. സംസാരമൊക്കെ കുറച്ചു. ചേട്ടന്റെ സംഭവത്തോടെ തീരെ മിണ്ടാതായി. എപ്പോഴും ഒരിടത്തിരിക്കും. എന്തു ചെയ്യണമെങ്കിലും പുറകേ നടന്ന് പറയണം. ഞങ്ങൾക്കിവിടെ വേറെ ആരുമില്ല. ഞാൻ കതകു പൂട്ടിക്കൊണ്ടു പോരും. അമ്മയും കൂടി നഷ്ടമായാൽ പിന്നെ...അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.<br />
<br />
... ചേട്ടൻ എപ്പോഴും പറയുമായിരുന്നു, ഏതു സങ്കടത്തിനുമപ്പുറം ഒരത്ഭുതം നമ്മളെ കാത്തിരിപ്പുണ്ടാവും എന്നു വിശ്വസിക്കണമെന്ന്... ഞാനിപ്പോഴും ഇടയ്ക്കൊക്കെ ശ്രമിക്കാറുണ്ട്. പറ്റാറില്ല എങ്കിലും...<br />
<br />
ഇവളുടെ ബസ്സാണ് ആദ്യം വരുന്നതെങ്കിലോ..? സുജാത ഭയത്തോടെ ഓർത്തു. ഇരുളിന്റെ മറവിൽ പാപികൾക്ക് പതിനെട്ടും ഇരുപത്തൊൻപതും തമ്മിൽ വലിയ വ്യത്യാസമുണ്ടാവാനിടയില്ല....<br />
<br />
എന്നാലും ജീവന് മുഴുവനായി നഷ്ട്ടപ്പെടാത്ത ഇരയ്ക്ക് ചുറ്റും അക്ഷമയോടെ പറക്കുന്ന കഴുകന്മാരെപ്പോലെ ചുറ്റിത്തിരിയുന്ന ഈ അധമന്മാര്ക്ക് മുന്നില്‍ ഈ കുട്ടിയെ ഞാനെങ്ങിനെ ഉപേക്ഷിച്ചു പോകും.... അടച്ചിട്ട വാതിലിനുള്ളില്‍ സമയ ബോധമില്ലാതെ ഇരിക്കുന്ന ഒരമ്മയ്ക്ക് ഏക ആലംബമായ മകള്‍ ഈ രാത്രിയില്‍ തിരിച്ചെത്തിയിട്ടില്ല എന്ന അറിവുപോലും ഉണ്ടാകാനിടയില്ല...<br />
<br />
അപ്പോള്‍,ഇന്നേവരെ പരിചയമില്ലാത്ത ഇരുട്ടിലേക്ക് നോക്കി അമ്മയെ വിളിച്ചു കരയുന്ന ഒരു ഏഴു വയസ്സുകാരന് കുട്ടിയോ...? ഇനിയും അപഹരിക്കപ്പെട്ടിട്ടില്ലെങ്കില് അവനാരാണ് തുണ....?<br />
<br />
ഈശ്വരാ.. ഈ നിസ്സഹായതയില്‍ ഞാനാരെയാണ് ആശ്രയിക്കേണ്ടത്.!!<br />
<br />
<br />
അകലെ നിന്നും വെളിച്ചത്തിന്റെ പ്രളയവുമായി ഒരു ബസ് അവര്‍ക്ക് മുന്പില് ബ്രേക്കിട്ടു.'കൃഷ്ണപുരം വഴി താലൂക്കാശുപത്രി.. കിളി തല പുറത്തേക്കിട്ടു വിളിച്ചു പറഞ്ഞു.'ഈ റൂട്ടിലേക്കുള്ള ലാസ്റ്റ് ബസ്സാ ഇത്..<br />
<br />
തന്റെ കയ്യിലെ മെലിഞ്ഞ കൈപ്പിടിത്തം തട്ടി മാറ്റി സുജാത ബസ്സിനു നേരെ ഓടി. എനിക്കെന്തു ചെയ്യാനാവും... അവള് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. അഭയം തേടിയ ഇരക്ക് പകരം സ്വന്തം മാംസം നല്കാന് ഞാന്‍ ശിബി ചക്രവർത്തിയൊന്നുമല്ലല്ലോ..<br />
<br />
ബസ്സിനകത്തുനിന്ന് സുജാത പുറത്തേക്ക് പാളി നോക്കി. പെണ്‍കുട്ടി എതിര് വശത്തെ മങ്ങിയ വെളിച്ചത്തിലേക്ക് മാറിയിരിക്കുന്നു.മുഖം കുനിച്ചു നില്ക്കുന്ന അവള് ആകെ വിറയ്ക്കുന്നു എന്ന് തോന്നി. ചെറുപ്പക്കാര്‍ ബൈക്ക് ഇരുളില്‍ നിന്ന് നീക്കാനുള്ള ശ്രമത്തിലാണ്...<br />
<br />
ഇനി....??<br />
<br />
ഇനി....ഒന്നുമില്ല. അവസാനത്തെ തെളിവും ഇല്ലാതാക്കി പകലുദിക്കുമ്പോള്‍ സൂര്യന് ഇന്നത്തേതിലും വ്യത്യാസം ഒന്നും തന്നെ ഉണ്ടാവില്ല.പ്രതിയും ന്യായാധിപനും ഒരാള്‍ തന്നെയായ ഈ ക്രൂരമായ വർത്തമാന കാലത്തില്‍ ഇല്ലാതിരിക്കേണ്ടത് മനസാക്ഷി മാത്രം...<br />
<br />
<br />
പൊടുന്നനെ, നിരാലംബമായ ഏതോ ആത്മാവുകളുടെ നിസ്സഹായമായ നിലവിളി കേട്ടിട്ടെന്നപോലെ എതിര് വശത്തുനിന്നു ഒരു ബസ് ചീറിപ്പാഞ്ഞു വന്നു. അതിന്റെ പ്രകാശിക്കുന്ന ബോര്‍ഡില്‍ 'മേലെപ്പള്ളി വഴി നടക്കാവ്' ' എന്നവള്‍ വ്യക്തമായും വായിച്ചു.<br />
<br />
അടക്കിയിട്ടും അടങ്ങാത്ത ഒരു നിലവിളിയോടെ സുജാത സീറ്റിലേക്ക് ചാഞ്ഞു....<br />
<br />
<br />
<br />
<br />
<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com44tag:blogger.com,1999:blog-1362599426626179178.post-30690455546705204112011-12-06T20:25:00.000+05:302011-12-06T20:25:49.916+05:30രുഗ്മിണീ സ്വയംവരം<div dir="ltr" style="text-align: left;" trbidi="on"><br />
വളരെ തിരക്കിട്ട് എങ്ങോ പോകാനിറങ്ങിയതായിരുന്നു, ശ്രീകൃഷ്ണൻ. വാതിൽക്കൽ കാത്തു നിന്ന സുന്ദര ബ്രാഹ്മണൻ വഴി തടഞ്ഞു ചൊല്ലി.<br />
<br />
' വിദർഭയിലെ രാജകുമാരി രുഗ്മിണി ഒരു സന്ദേശം തന്നു വിട്ടിരിക്കുന്നു.വളരെ അത്യാവശ്യം. പല തവണ മെസേജ് അയച്ചിട്ടും അങ്ങ് പ്രതികരിച്ചില്ല എന്നും മറുപടിയുമായേ ചെല്ലാവൂ എന്നും പറഞ്ഞിരിക്കുന്നു.<br />
<br />
ഭഗവാൻ കത്തു വാങ്ങി അലസം കണ്ണോടിച്ചു.<br />
<br />
' എന്തു കൊണ്ടാണ് എന്റെ മിസ് കോളിനു തിരിച്ചു വിളിക്കാത്തത്..? എസ്.എം.എസ്സിനുംറിപ്ലെ ചെയ്യുന്നില്ല. എന്റെ സ്വയംവരം അടുത്തു. ചേദിയിലെ ശിശുപാലൻ എന്നെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നു. ഏട്ടനും അതാണിഷ്ടം.നിനക്കറിയാമല്ലൊ,എനിക്കു നിന്നെയല്ലാതെ വേറെ രാജാക്കന്മാരെ കിട്ടാഞ്ഞിട്ടല്ല. ഇതിഹാസം തിരുത്തി എഴുതേണ്ടല്ലോ എന്ന് കരുതിയാണ്...'<br />
<br />
' അവളുടെ ഒരു ഹുങ്ക്.. കൃഷ്ണന് വിചാരിച്ചു. 'ദ്വാപര യുഗത്തില്‍ അങ്ങെന്നെ ഉപേക്ഷിച്ചാല്‍ വ്രത നിഷ്ടയില്‍ ശരീരം മെലിയിച്ച് പ്രാണത്യാഗം ചെയ്യും' എന്ന് പറഞ്ഞവ ളാണ്....<br />
<br />
കത്ത് തിരികെ നല്കി, വിരസമായ സ്വരത്തില്‍ വാസുദേവന്‍ പറഞ്ഞു. 'എനിക്കിന്ടറസ്റ്റ് ഇല്ല എന്ന് പറഞ്ഞേക്കൂ...<br />
' മറുപടി...?'<br />
<br />
' മറുപടി ഇല്ല. പറഞ്ഞാല്‍ മതി..'<br />
' അതോക്കൂല്ലല്ലോ ഭഗവാനെ.. ബ്രാഹ്മണന് മുന്നോട്ടു നീങ്ങി വഴി തടഞ്ഞു. 'മറുപടി കിട്ടിയേ പറ്റൂ. ഇത് കൊട്ടേഷന്‍ കേസാ....'<br />
<br />
<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com22tag:blogger.com,1999:blog-1362599426626179178.post-42022405703444279332011-11-17T14:54:00.000+05:302011-12-21T16:47:13.031+05:30വായനാദുരന്തം<div dir="ltr" style="text-align: left;" trbidi="on"><br />
ഒരു ദിവസം രാത്രി ഭര്‍ത്താവ് ഉറക്കെ പ്രഖ്യാപിച്ചു,'എനിക്ക് ഈ വീട്ടില്‍ ഒരു സുഗത കുമാരിയെ ആവശ്യമില്ല...'<br />
<br />
ഉറങ്ങുന്ന കുഞ്ഞു മകനെ മടിയില്‍ കിടത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ നോവല്‍ വായിക്കുകയായിരുന്നു, ഞാന്‍. രാത്രി വൈകിയിരുന്നു. ഒരു ദിവസത്തിലെ എല്ലാ ജോലികള്‍ക്കും ശേഷം കിട്ടുന്ന ഏതാനും നിമിഷങ്ങള്‍..എന്തെങ്കിലും വായിക്കാതെ ഉറക്കം വരാത്ത ശീലവും.<br />
<br />
വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ സാമര്‍ത്ഥ്യമില്ലാത്ത പെണ്ണുങ്ങള് വായനയും എഴുത്തും വിപ്ലവവുമൊക്കെ യായി നടക്കും. വായിക്കുകയും എഴുതുകയും ചെയ്യുന്ന പെണ്ണുങ്ങളെ എനിക്ക് കണ്ടുകൂടാ.. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.<br />
<br />
വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഞാന്‍ എഴുത്തുപേക്ഷിച്ചിരുന്നു.( വാരികകളില്‍ പ്രസിദ്ധീകരിച്ച കഥയെക്കുറിച്ച് ഓഫീസിലെ സഹപ്രവര്‍ത്തകരോ വഴിയില്‍ കാണുന്ന സുഹൃത്തുക്കളോ അഭിപ്രായം പറയുന്ന ദിവസങ്ങളിലാണ് എന്റെ വീട്ടില്‍ ചോറിനു വേവ് കൂടിപ്പോകുന്നതും കറികളില്‍ മുളക് കൂടുകയും ഉപ്പ് കുറയുകയും ചെയ്യുന്നത് എന്ന് മനസ്സിലാക്കി എഴുത്ത് തനിയെ കടന്നുകളയുകയായിരുന്നു...)<br />
<br />
വായനയ്ക്ക് പക്ഷെ അങ്ങിനെ പിരിഞ്ഞു പോകാനാവില്ലായിരുന്നു. അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ നാള് മുതല്‍ കൂടെ കൂടിയവള്‍. അന്നൊക്കെ ഒരു പുസ്തകം ആരുടെയെങ്കിലും കയ്യില്‍ കണ്ടാല്‍ പിന്നെ അത് കിട്ടും വരെ ആധിയാണ്. ചേട്ടന്റെ കയ്യില്‍ നിന്നും ഒരു ലൈബ്രറി ബുക്ക് കിട്ടാന്‍ ഒരു കൂന തുണി കഴുകി കൊടുക്കേണ്ടി വന്നാലും പരിഭവമില്ലായിരുന്നു.<br />
<br />
ചൊവ്വാഴ്ച ദിവസം പത്രം വലിച്ചെറിഞ്ഞിട്ട് കാത്തു നിന്ന എന്റെ നേര്‍ക്ക് ഒരു കള്ള നോട്ടം അയച്ചു പയ്യന് സൈക്കിളില്‍ സ്ഥലം വിട്ടു. ആ നിമിഷം എനിക്ക് ബോധ്യമായി, വായനയും എന്നെ വിട്ടു പോയി എന്ന്.<br />
<br />
(ചൊവ്വാഴ്ച ദിവസം പത്രക്കാരന്റെ കയ്യില്‍ നിന്നും തിണ്ണയിലേക്ക് പാളി വീഴുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരനുഭവമാണ്. നമ്മള് ചെന്നെടുക്കും വരെ പുതിയ മുഖച്ചിത്രം നമ്മെ പാളി നോക്കിക്കൊണ്ടിരിക്കും..)<br />
<br />
ഓര്‍മ്മ വച്ച നാള് മുതല്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിരുന്നതാണ് മാതൃഭൂമി. കലാകൌമുദി പ്രസിദ്ധീകരിച്ച ലക്കം മുതലും.<br />
<br />
' എനിക്ക് മാതൃഭൂമി വേണം.' ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. 'അല്ലെങ്കില്‍ എന്റെ മനസ് വേദനിക്കും..'<br />
<br />
കഞ്ഞീം ചോറും വയ്ക്കാന്‍ മനസ്സെന്തിനാ..? വായിച്ചിരുന്ന പത്രത്തില്‍ നിന്ന് തലയുയര്‍ത്താതെ ഭര്‍ത്താവു ചോദിച്ചു. ' കുഞ്ഞിനെ നോക്കാനും, ഓഫീസില്‍ ജോലി ചെയ്യാനും മാതൃഭൂമി വായിക്കാതെ തന്നെ പറ്റും...'<br />
<br />
...... ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്ക് ഈ ലോകത്തിലേക്കും അനുരൂപന്‍ എന്ന് കരുതി അച്ഛനെയും അമ്മയെയും വീടിനെയും എന്റെ മണ്ണിനെയും ഉപേക്ഷിച്ചു ഞാന്‍ തീരുമാനിച്ചത്.<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com49tag:blogger.com,1999:blog-1362599426626179178.post-1657908255437095372011-11-11T18:19:00.000+05:302011-11-15T21:52:06.208+05:30ഗെര്‍പ്പം<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><br />
</div><br />
ചിരട്ടക്കരിയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് കണ്ണാടി പോലെ മിനുസപ്പെടുത്തിയ നീണ്ട ഇറയത്തിനരികില് അവര്‍ നിന്നു. ക്ഷണിക്കപ്പെട്ടു വന്നവരെങ്കിലും തെക്കേകെട്ടിലെ വിശാലമായ ഇരിപ്പിടങ്ങളില്‍ കയറി ഇരിക്കാന്‍ അവര്‍ ഭയപ്പെട്ടു. അവര്‍ നാല് പേരായിരുന്നു. കരയോഗം പ്രസിഡണ്ട് ശിവരാമ കുറുപ്പും സെക്രെട്ടറി രാധാകൃഷ്ണന് നായരും. കുടുംബം വക എല്‍.പി സ്കൂളില്‍ ആയിടെ ചാര്‍ജെടുത്ത ഹെഡ്മാസ്റ്റര് അപ്പുക്കുട്ടനിളയതും. അവരോടൊപ്പം നില്ക്കാന് മടിച്ച്, അല്പം മാറി, കുടുംബ ക്ഷേത്രത്തിലെ പൂജാരി ശംഭു പോറ്റിയും. <br />
<br />
തെക്കേ കേട്ടിനും വടക്കെകെട്ടിന്റെ നടുമുററത്തിനുമിടക്കുള്ള ഇരുട്ടു മുറിയിലാണ് സാധനം നിന്നിരുന്നത്. അലക്കി പഴക്കം വന്ന, നീലത്തിന്റെ കടുത്ത വര്‍ണങ്ങള്‍ പടര്‍ന്ന ഒറ്റ മുണ്ടിനും ഇറക്കം കുറഞ്ഞ ബ്ലൌസിനുമിടയില്‍ അവരുടെ ഒട്ടിയ വയറും അതിനു മുകളിലായി പുറത്തേക്ക് ചാടിയ മുഷിഞ്ഞ ബോഡീസിന്റെ കെട്ടും കാണപ്പെട്ടു.<br />
<br />
പ്രതിയും നേരത്തെ തന്നെ ഹാജരുണ്ടായിരുന്നു. മുഷിഞ്ഞ മുണ്ടും ദോശ മാവ് ചിത്ര ലേഖനം ചെയ്ത നീളം കൂടിയ ബനിയനും ധരിച്ച ഒരു പത്തൊന്‍പതു കാരനായിരുന്നു,അത്. അവന്റെ നനുത്ത, കട്ടി കുറഞ്ഞ മീശയില്‍നിന്നും നെറ്റിയില്‍ പാറിവീണ മുടിയിഴകളില്‍ നിന്നും വിയര്‍പ്പിന്റെ ചാലുകളൊഴുകി കഴുത്തിനെ നനച്ചു.<br />
<br />
പടിപ്പുരയുടെ അപ്പുറത്ത് ആകാംക്ഷാ ഭരിതരായ ഒരു പറ്റമാളുകളും പരസ്പരം നോക്കാന്‍ ഭയന്ന് നിശ്ചലരായി നിലകൊണ്ടു.<br />
<br />
' ഇവളാ ചത്തു പോയ കുഞ്ഞന്നായരുടെ ഭാര്യയല്ലേ..?' ഹെഡ്മാസ്റ്റര് പതുക്കെ ചോദിച്ചു.<br />
<br />
'കുഞ്ഞന്നായരല്ല, കുഞ്ഞപ്പന്നായര്.. എന്തൊരു മനുഷ്യനായിരുന്നെന്നറിയാമോ ... മ്മടെ ചേര്‍ത്തല പൂരത്തിന് കെട്ടുന്ന ഭീമന്റെതി ഒരു ഇരുമ്പനാരുന്നു അയാള്‍.. പറഞ്ഞിട്ടെന്തിനാ . രാവിലെ തോട്ടില്‍ കമന്ന് കെടക്കണ പാടാ കണ്ടത്. അറുകൊല അടിച്ചതാന്നാ കണിയാര് പറഞ്ഞെ...'<br />
<br />
ഇവരടെ പിള്ളേരോ..? ഇളയത് വീണ്ടും ചോദിച്ചു.<br />
<br />
അവരുടെ നാല് കുട്ടികളും വീടിനു സമീപത്തായി നില കൊണ്ടിരുന്നു. മൂത്ത മകന് പതിനൊന്നു വയസായ ഗോപാലകൃഷ്ണന് അടുക്കളക്ക് കിഴക്കുവശത്തെ കുളക്കരയില്‍ നിന്ന് പായലിനിടയിലൂടെ പൊങ്ങിവരുന്ന തവളകളുടെ തലയിലേക്ക് ഉന്നം വച്ച് കല്ചീളുകള് തെറ്റിച്ചു വിടുകയും മഞ്ഞച്ച വയറുകാട്ടി ചത്തു മലക്കുന്ന തവളകളെക്കണ്ട് ആഹ്ലാദ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. രണ്ടാമത്തെ മകള്‍ സുഭദ്ര ഒരു കൈകൊണ്ട് ഒക്കിലിരുന്ന ഇളയ കുട്ടിയെയും മറുകൈ അരയില്‍ ഇരിപ്പുറപ്പിക്കാതെ ഊര്‍ന്നു വീഴുന്ന പാവാട യിലും പിടിച്ചു ഇടക്കിടെ ഇരുട്ടുമുറിയിലെക്കും കമ്മിറ്റി ക്കാരിലേക്കും മാറി മാറി നോക്കി. അടുത്ത കുട്ടി മൂന്നു വയസിന്റെ ഉത്സാഹം നിറഞ്ഞ കണ്ണുകളോടെ ജനലിനപ്പുറം നിന്നു.<br />
<br />
<div style="text-align: left;"> വീണ്ടും എന്തോ സംസാരിക്കാനാഞ്ഞ സെക്രട്ടറിയെ നിശബ്ദനാക്കിക്കൊണ്ട് മാളികയുടെ പടികളിറങ്ങി ഗൃഹ നാഥന് പുറത്തേക്ക് വന്നു. </div><div style="text-align: left;"><br />
</div><div style="text-align: left;"> ഇതിപ്പോ.. തനിക്കു മുന്നിലെ ഇരിപ്പിടങ്ങളില്‍ ചൂളിപ്പിടിച്ചിരിക്കുന്ന മൂന്നു പേരോടുമായെന്ന പോലെ അയാള്‍ സംസാരിച്ചു. നായന്മാരുമായി കൂട്ടിത്തോടാതിരിക്കാനായി അകലെ മാറി നിന്ന ശംഭു പോറ്റിയെ അയാള്‍ ഗൌനിച്ചതേയില്ല.</div><div style="text-align: left;"></div><div style="text-align: left;"> ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതേ എനിക്ക് നാണക്കേടാണ്. പക്ഷെ എന്റെ വീട്ടില്‍ നടന്ന കാര്യമായത് കൊണ്ട്എനിക്ക് എന്തെങ്കിലും ചെയ്യാതെയും വയ്യ.<br />
പിന്നല്ലേ.. എല്ലാവരും ഒരേപോലെ പ്രതികരിച്ചു.' അതൊക്കെ ഞങ്ങക്കറിയാവുന്ന കാര്യവല്ലേ. പറമ്പിലേം പാടത്തേം ചില്ലറ കാര്യങ്ങളാണോ ഒള്ളെ. കൂടാതെ കോടതീലും പോണ്ടെ. എന്ത് പാടാ. എന്നുവച്ച് ഇതൊക്കെ ഒട്ട് ഒഴിവാക്കാനും പറ്റുകില്ല.'<br />
നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ. എന്റെ ഭാര്യ മരിച്ചിട്ട് ഏഴു കൊല്ലം കഴിഞ്ഞു. കുട്ടികളെ ബോര്ഡിങ്ങില് ആക്കിയിട്ടു പോലും എനിക്ക് ഒരു കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല.<br />
ഇങ്ങു ന്നിന്റെ ഭാര്യ... വിധേയത്വം കൊണ്ട് പ്രസിഡന് ടിന്റെ സ്വരം വിറച്ചു. ഇരുപത്തിഏഴാം വയസ്സില്‍ പ്രസവത്തോടെയല്ലേ പോയത്. കുടുംബത്തിലെ ഏക പെണ്തരി. എല്ലാ സ്വത്തിനും അവകാശി. മഹാലക്ഷ്മി. എന്നാലും ഇങ്ങുന്നിനെപ്പോലെ സംയമനം.. ആര്‍ക്കും പറ്റുകില്ല.<br />
ഏതായാലും ഈ കാര്യത്തിലൊരു തീരുമാനം.. അതായത് എനിക്ക് പേരുദോഷം വരാതിരിക്കണമല്ലോ. അതാണ് ഞാന്‍ നിങ്ങളെയും വിളിച്ചത്. എനിക്ക് വേണമെങ്കില്‍ രണ്ടിനെയും പറഞ്ഞുവിടാം, ആ പിള്ളേരൊക്കെ പട്ടിണി കിടക്കേണ്ടി വരും. ഈ പയ്യനാണേല്‍ തീരെ ചെറുപ്പവും.<br />
<br />
ഒരു നിമിഷത്തെ നിശബ്ദത യ്ക്കുശേഷം അയാള്‍ കൂട്ടിച്ചേര്‍ത്തു അല്ല, എന്തു തീരുമാനവും ഇവിടെ എടുക്കാവുന്നതെ ഉള്ള ല്ലോ. <br />
<br />
ശിവരാമാ.. ആ വിളിയുടെ ശക്തിയില്‍ എട്ടുകെട്ടിന്റെ താമര വളയങ്ങളില്‍ കോര്‍ത്തിട്ടിരുന്ന രസക്കുടുക്കകള്‍ വിറച്ചു. നടുമുറ്റത്തു ചുറ്റി നടന്നിരുന്ന ഇളം തെന്നല്‍ ഭയന്ന് സര്‍പ്പക്കാവിലെ ഇലഞ്ഞി മര ചില്ലകളില്‍ പോയൊളിച്ചു.<br />
<br />
ഇത്തവണ ത്തേക്ക്..അയാള്‍ കടുത്ത ശബ്ദത്തില്‍ വിശദീകരിച്ചു.മേലാല്‍ ഇനി ഇങ്ങിനെ ഒരു കാര്യം കേള്‍ക്കരുത്. ഞാന്‍.<br />
<br />
അവനിതില്‍ കൂടുതലൊന്നും കൊടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവള്‍ക്കു വേണ്ട ചെലവിനു ഞാന്‍ കൊടുത്തേക്കാം.<br />
വാക്കുകളുടെ ദ്വയാര്‍ധം രുചിച്ചു് എല്ലാവരും ചിരിച്ചു.<br />
<br />
സഭ പിരിഞ്ഞു.<br />
<br />
ഇരുട്ട് മുറിയുടെ വാതില്ക്കളോളം ചെന്ന് അകത്തേക്ക് നോക്കി ശിവരാമന് നിലവിളിച്ചു.<br />
<br />
എന്നാലും കമല്വോമ്മേ.. നിങ്ങളെന്നെ മനുഷ്യെര്ടെ മുഖത്തു നോക്കാന്‍ വയ്യാതാക്കി കളഞ്ഞല്ലോ. നിങ്ങള്ടെ ഒടുക്കത്തെ ഒരു മാളിക തൂപ്പും തോടപ്പും..<br />
<br />
ഭയം കൊണ്ട് വിറുങ്ങലിച്ചു ഇന്ദ്രിയങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു നിന്ന അവള് ഒന്നും മിണ്ടിയില്ല.<br />
അല്ലേല്‍ നിങ്ങളെ എന്തിനാ പറേന്നെ. നമ്മളൊക്കെ പാവങ്ങളായിപ്പോയില്ലേ.. വലിയവര്‍ക്ക് ഗെര്‍പ്പം ഉണ്ടാക്കാനും അത് തലേ ഏക്കാനും പാവങ്ങളുണ്ടല്ലോ.<br />
<br />
അവന് മൂക്ക് ചീറ്റി നടുമു റ്റത്തെക്കെറിഞ്ഞു .<br />
<br />
<br />
</div><div style="text-align: left;"></div> </div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com21tag:blogger.com,1999:blog-1362599426626179178.post-10064747252262756632011-11-01T14:07:00.000+05:302011-11-15T21:54:16.506+05:30അമ്മ<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><div style="text-align: left;"><br />
</div></div><div style="text-align: left;"><br />
</div><div style="text-align: left;"> പല ഭാഷ സംസാരിക്കുന്ന,പലതരം വേഷമണിഞ്ഞ ആളുകള്‍. ഒരു ഘോഷ യാത്ര പോലെയോ സാര്‍ത്ഥവാഹക സംഘം പോലെയോ കൂട്ടമായി നടന്നു പോകുന്നത് ഏതോ അപരിചിതമായ ദേശത്തെ വഴിയരികില്‍ നിന്ന് നിസ്സംഗതയോടെ നോക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന് ജാഥയുടെ തുടക്കത്തിലെവിടെയോ ഭൂമി രണ്ടായി പിളര്‍ന്നു. ഞൊടിയിടയ്ക്കുള്ളില്‍ ഒരു പറ്റം ആളുകള്‍ ഭൂമിയുടെ അഗാധതയിലേക്ക് .. പൊടുന്നനെ അതിലൊരു പെണ്‍കുട്ടി മുഖം തിരിച്ച് കൈനീട്ടി അമ്മേ എന്ന് ആര്‍ത്തു കരഞ്ഞു. കൈ നീട്ടി പിടിക്കാനായുംപോഴേക്ക് അവളും അഗാധതയിലേക്ക്...</div><div style="text-align: left;">രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന അതിവേദനയോടെ ഞെട്ടിയുണര്‍ന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;"> ആ പെണ്‍കുട്ടി നീരജയായിരുന്നു....<br />
<br />
<br />
ആകെ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. കണ്ണിന മുന്പില് അവളുടെ പരിഭ്റാന്തമായ മുഖവും അമ്മേ എന്നുള്ള വിളിയും. സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാനാകാത്ത തെളിമയോടെ...<br />
<br />
ഇനി ഇന്നുറക്കം വരില്ല എന്നുറപ്പാണ്. ഭാനുമതി എഴുനേറ്റിരുന്നു,അടുത്ത കട്ടിലില്‍ സുഖമായി ഉറങ്ങുന്ന ഭര്‍ത്താവിനെ നോക്കി. പിന്നീട് ജനാല പതിയെ തുറന്നു.<br />
<br />
വെളുപ്പാന്‍ കാലത്തെ തണുത്ത കാറ്റിന്റെ സുഖകരമായ തലോടല്‍..<br />
<br />
കുറെ നാളുകളായി സ്വപ്നങ്ങളും ഏറെക്കുറെ ഓര്‍മ്മകളും നിലച്ചു പോയിട്ട്. നെഞ്ചിനുള്ളിലെ മുറിവ് ഉണങ്ങാന്‍ കൂട്ടാക്കുന്നില്ല എങ്കിലും സഹിയ്ക്കാം എന്നായിക്കഴിഞ്ഞു. അതിനിടെ ഇങ്ങിനെ ഒരു സ്വപ്നം. .അടക്കി വച്ചിരുന്നതെല്ലാം തിര തല്ലി ഒഴുകാന്‍ മാത്രം.<br />
<br />
ഇന്നലെയായിരുന്നു നിരഞ്ജന് മുറ്റത്ത് മണ്ണിനടിയില്‍ തെളിഞ്ഞ സ്വര്‍ണ നിറം കാല് കൊണ്ട് നിരക്കിയെടുത്തത് .പഴകിത്തുടങ്ങിയ ഒരു ജിമിക്കി. സ്വര്‍ണവും പച്ചയും ചുകപ്പും ഇടവിട്ട് പാകിയത്. അത് കയ്യിലെടുത്ത് പിന്നെ താന്‍ നോക്കി നില്ക്കുന്നു എന്ന തിരിച്ചറിവില്‍ അകലേക്ക് വലിച്ചെറിഞ്ഞ് തല കുനിച്ചു തിരിച്ചു നടക്കുമ്പോള്‍ ആ മുഖം കഠിനവേദനയാല്‍ കരിവാളിച്ചിരുന്നു.<br />
<br />
എത്ര അകലത്തേക്കെറിഞ്ഞാലും അതേ വേഗത്തില്‍ തിരിച്ചു വരുന്ന ഓര്‍മ്മകള്‍...<br />
<br />
മനോഹരമായ രണ്ടു ജിമിക്കികള്ക്കിടയിലെ സുന്ദര മുഖം. പൊട്ടിച്ചിരിക്കുമ്പോള്‍ കാതിലെ ലോലാക്കുകള്‍ തുടുത്ത കവിളില്‍ വന്ന് മുട്ടിയുരുമ്മുന്നു. അത്, അവള് ആദ്യമായി സാരിയുടുത്ത ദിവസമായിരുന്നു. കോളെജ് വാര്ഷികത്തിന്ചുവപ്പും പച്ചയും കലര്‍ന്ന ഡിസൈനര്‍ സാരിയുടുത്ത് ചേരുന്ന ആഭരണങ്ങളുമണിഞ്ഞു മുന്നില്‍ വന്ന് എങ്ങിനെയുണ്ട് ഞാന്‍ എന്ന് ചോദിക്കുന്ന കുസൃതി. പത്തൊന്‍പതു വയസ്സിന്റെ ശരീരത്തിന് സാരി അത്രയൊന്നും ചേരുന്നില്ല എന്നറിയാമായിരുന്നെന്കിലും അസ്സലായിട്ടുണ്ട് എന്നാണു പറഞ്ഞത്. ഉടനെ സാരി വിടര്‍ത്തി മയിലിന്റെ പോലെ നൃത്തച്ചുവടുകളുമായി വന്നു കവിളില്‍ ചെറിയോരുമ്മ വച്ചു.<br />
<br />
ഹൃദയത്തില്‍ അന്ന് നിറഞ്ഞ ആനന്ദത്തിന്റെ ഒരല വീണ്ടും ഉള്ളിലുയരുന്ന പോലെ ഭാനുമതിയ്ക്ക് തോന്നി. അച്ഛനെപ്പോലെ ഉള്ളിലെ ചലനങ്ങള്‍ പുറത്തു കാണിക്കാതിരിക്കാനുള്ള മാന്ത്രിക വിദ്യയൊന്നും നിരഞ്ജനറിയില്ല. ഒന്നും പറയാറില്ലെങ്കിലും, ഓര്‍മകളുടെ ഒരംശം പോലും മനഃപൂര്‍വം അവശേഷിപ്പിക്കാത്ത ഈ വീട്ടില്‍ പൊടുന്നനെ അവളുടെ സാന്നിധ്യം അറിയിക്കുന്ന എന്തെങ്കിലുമൊന്നു കടന്നു വരുമ്പോള്‍ അവനനുഭവിക്കുന്ന ഹൃദയ വേദന തിരിച്ചറിയാനാവുന്നു,. എങ്കിലും ഒന്നു തൊട്ടു തലോടാനോ ദുഃഖം പങ്കു വയ്ക്കാനോ ഇടതരാതെ ഞാനെല്ലാം എന്നേ മറന്നു കഴിഞ്ഞു എന്ന മുഖപടമണിയുന്നു,നിമിഷങ്ങള്‍ക്കകം. <br />
<br />
താനും ,ഒന്നും ആരോടും തുറന്നു പറയാനാവാതെ, ഒന്ന് കരള്‍ പൊട്ടിക്കരയാന്‍ പോലുമാവാതെ... കണ്ണുകള്‍ അറിയാതെ നിറഞ്ഞു തുളുമ്പി.<br />
<br />
എന്താണ് സംഭവിച്ചത് എന്ന് ഇന്നുമറിയില്ല. ഒന്നുമറിയില്ലെന്ന് എത്ര കരഞ്ഞു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ...അമ്മമാരാണ് പെണ്മക്കളെ അറിയേണ്ടത്... പ്രായമായ കുട്ടികളുടെ ചലനങ്ങള്‍ പോലും ഒരമ്മ അറിയേണ്ടതാണ്. നീ അറിയാതെ ഒന്നും സംഭവിക്കില്ല.,ഒരിക്കലും. മകള്‍ക്ക് കൂട്ട് നിന്നിട്ട് ഇപ്പോള്‍...<br />
<br />
ഭര്‍ത്താവിന്റെ ആക്രോശങ്ങള്‍ക്ക് മുന്പില് നിശബ്ദയായപ്പോള്‍ ഉള്ളില്‍ തീരുമാനിച്ചു. ഇനി ഒന്നും നിഷേധിക്കില്ല. എല്ലാം ഏറ്റു വാങ്ങാന്‍ തയാറാണ്. തെറ്റ് തന്റേതാണ്. പരിധി ഇല്ലാതെ സ്നേഹിച്ചതിന്..വിശ്വസിച്ചതിന്...<br />
<br />
<br />
അല്പം കൂടി സൌമ്യ ഭാവത്തിലാണെന്കിലും മകനും അത് തന്നെ പറഞ്ഞു. അമ്മയ്ക്ക് ഒന്നുമറിയില്ലായിരുന്നു എന്നെനിക്ക് വിശ്വസിക്കാനാവുന്നില്ല. നിങ്ങള്‍ തമ്മില്‍ അത്രയ്ക്ക് അടുപ്പമായിരുന്നല്ലോ.<br />
<br />
സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെപ്പറ്റിയും കലപില കൂട്ടിയിരുന്നവള്‍.. ക്ലാസ്സിലെ തമാശകള്‍...ആണ്‍കുട്ടികളുടെ കമന്റുകള്‍.. കൂട്ടുകാരികളുടെ പ്രേമ ബന്ധങ്ങള്‍.. എല്ലാം പറഞ്ഞവള്‍ വരികള്‍ക്കിടയില്‍ അറിയാതെപോലും ഒരിക്കലും മനസ്സിനുള്ളില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ചതേയില്ല. അത്രയേറെ ഒളിക്കാനുള്ള കഴിവ് അവള്‍ക്കുണ്ടാ യിരുന്നുവെന്ന് ഇന്നും വിശ്വസിക്കാനാവുന്നില്ല.. അല്ലെങ്കിലും വീട്ടിനടുത്തുള്ള സ്റ്റോപ്പില്‍ നിന്ന് ബസ്സ് കയറിപ്പോകുന്ന കുട്ടി. ക്ലാസ് കഴിഞ്ഞ് വരാന്‍ ഒരല്പം താമസിക്കുംപോഴെയ്ക്കും മൊബൈലില്‍ വിളിച്ചന്വേഷിക്കുന്ന തന്നോട് അവള്‍ക്ക് ഒരു സൂചന പോലും തരാതിരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും തെറ്റി. .. എവിടെയോ... മേശപ്പുറത്തു തുണ്ട് കടലാസില്‍ എഴുതി വച്ചിരുന്ന കുറിപ്പ്.<br />
<br />
...... ഞാന്‍ ബിവാസിനൊപ്പം പോകുന്നു. എന്നെ അന്വേഷിക്കരുത്...<br />
<br />
<br />
ഒരു വീടിന്റെ മരണമായിരുന്നു,അന്ന്. പരസ്പരം പറയാത്ത മനോ വിചാരങ്ങളുമായി മൂന്നു വ്യക്തികള്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു കെട്ടിടം മാത്രമായി അത് അന്നുമുതല്‍.<br />
<br />
ആദ്യ ദിവസത്തെ നൊമ്പരങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും ശേഷം പിറ്റേന്ന് രാവിലെ അക്ഷോഭ്യനായി കക്ഷികളോടു സംസാരിക്കുകയും നിരന്ജനെ കേസ് പഠിപ്പിക്കയും ചെയ്യുന്ന ഭര്‍ത്താവിനെ അവിശ്വാസത്തോടെ നോക്കി നിന്നു,ഭാനുമതി. തലേ രാത്രി എപ്പോഴോ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞിരുന്നു, 'ഇനി ഈ വീട്ടില്‍ മൂന്നു പേരെ ഉള്ളു. നമ്മള് രണ്ടും നമ്മുടെ മകനും. ഓര്‍മ്മയിരിക്കട്ടെ...<br />
<br />
<br />
കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരമ്മയും മകളും തമ്മില്‍ ഉരുവാകുന്ന ഹൃദയ ബന്ധം ആരെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും! അമ്മയുടെ വാക്കുകളില്‍, ചലനങ്ങളില്‍ നിന്നും പെണ്‍കുഞ്ഞ് ഒരു ജീവിത ദര്‍ശനം നിര്‍മ്മിച്ചെടുക്കുകയാണ്. എപ്പോഴും കരയുന്ന പാവക്കുട്ടിയെപ്പറ്റി, സമയത്ത് ആഹാരം കഴിക്കാന്‍ വരാത്ത കുഞ്ഞിന്റെ അച്ഛനെപ്പറ്റി.. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ജോലികളെപ്പറ്റി അവള് കുഞ്ഞു വായ കൊണ്ട് പരാതിപറഞ്ഞ് അമ്മയായി വളരുമ്പോള്‍ അമ്മ യൌവ്വനവും കൌമാരവും പിറകോട്ടു പോയി കുഞ്ഞായി മാറുന്ന രാസ ബന്ധം.. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രം അനുഭവ വേദ്യമാകുന്ന ആനന്ദോല്‍സവം.. ആര്‍ക്കാണത് മനസ്സിലാവുക.. മറക്കാനും വെറുക്കാനും തയ്യാറാവാതെ മനസ് അവളെ വേണം വേണമെന്ന് വാശി പിടിച്ചു നിന്നു..<br />
<br />
ആരുമറിയാതെ അറിയാവുന്ന കൂട്ടുകാരികളെയൊക്കെ വിളിച്ചന്വേഷിച്ചു. ഒരേ മറുപടി തന്നെ എല്ലാവരും പറഞ്ഞു. 'അറിയില്ല.. ബിവാസ് എന്ന പേരില്‍ ഒരാള്‍ കോളേജില്‍ ഇല്ല. ആരാണെന്നറിയില്ല...<br />
<br />
ഒരമ്മയുടെ മനസ്സിലെ സങ്കടത്തില്‍ നിന്നുണ്ടായ ധൈര്യത്തില്‍ ഒരിക്കല്‍ മാത്രം ചോദിച്ചു. ' നമുക്ക് ഒന്നന്വേഷിക്കണ്ടേ...? ആരെ...? അറിയാത്ത പോലുള്ള ചോദ്യം..നമ്മുടെ... അത്രയെ പറയാന്‍ കഴിഞ്ഞുള്ളൂ. വിങ്ങിപ്പോയി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷമുള്ള ഉറച്ച മറുപടി.<br />
<br />
എനിക്കൊരു മകനെയുള്ളു. അവനിവിടെ എന്നോടൊപ്പം പ്രാക്ടീസ് ചെയ്യുന്നു. ...<br />
<div style="text-align: left;"><br />
</div><div style="text-align: left;">അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പിന്നീടൊരിക്കലും ആ കാര്യം പറഞ്ഞിട്ടില്ല. ഹൃദയത്തിന്റെ ആഴങ്ങളില്‍ കുഴിച്ചിട്ട നൊമ്പരങ്ങള്‍ പോലും മങ്ങിത്തുടങ്ങിയപ്പോഴാണ് ഒരു സ്വപ്നമായി അവള് വീണ്ടും....</div><div style="text-align: left;"><br />
</div><div style="text-align: left;">എന്തുണ്ടായി എന്നൊരു ചോദ്യം പകല്‍ മുഴുവനും നിരന്ജന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നത് ഭാനുമതി കാണാതിരുന്നില്ല. പരസ്പരം നോക്കാതെയും പറയാതെയും രണ്ടുപേര്‍ക്കും എല്ലാം മനസ്സിലായി എങ്കിലും..</div><div style="text-align: left;"><br />
</div><div style="text-align: left;">സന്ധ്യക്ക് പൂജാമുറിയില്‍ വിളക്ക് കൊളുത്തി പ്രാര്ഥിക്കുകയായിരുന്നു. അപ്പോഴാണ് മുന്‍വശത്ത് ഒരു ഓട്ടോറിക്ഷ വന്നു നില്ക്കുന്ന ശബ്ദം.ഭര്‍ത്താവും മകനും ഏതോ കേസിനെപ്പറ്റി സംസാരിച്ചുകൊണ്ട് മുന്‍വശത്ത് തന്നെയുണ്ട്. </div><div style="text-align: left;"><br />
</div><div style="text-align: left;"> രാവിലെ വണ്ടിക്കു വന്നിറങ്ങിയതാ.. ദാ ഇന്നിത്രേം നേരം ജലപാനം പോലുംല്യാണ്ട് ഒരേ ഇരിപ്പാര്‍ന്നു..പിന്നെ സന്ധ്യായപ്പോഴേയ്ക്കും ഓട്ടോക്കാരും വണ്ടിക്കാരും ഒക്കെ കൂട്ടം കൂടലും ഓരോന്നൊക്കെ ചോയ്ക്കലും.. അറിയാല്ലോ, രാത്രി നമ്മടെ സ്റേഷന് അത്ര സുഖോല്ല. ഇത്തിരിപ്പോന്ന കുട്ടി അവടെ പെട്ട് പോയാല്‍... ന്റെ മോളെപ്പോലല്ലേന്നു കരുതി അടുത്തു ചെന്ന് ചോയ്ച്ചപ്പോ ഈ വീടിന്റെ പേരാ പറഞ്ഞെ. അതോണ്ട് കൂട്ടീട്ടു പോന്നതാ...</div><div style="text-align: left;"><br />
</div><div style="text-align: left;"> മുന്വശത്തിപ്പോള് നിശബ്ദതയാണ്.</div><div style="text-align: left;"><br />
</div><div style="text-align: left;"> മുറ്റത്ത് കറുത്തു മെലിഞ്ഞു,പാറിപ്പറക്കുന്ന മുടിയും മുഷിഞ്ഞ സാരിയുമായി ഒരു പെണ്‍കുട്ടി. മുഖമൊന്നുയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ വിറച്ചു വിറച്ച്... കരയാന്‍ പോലുമാവാതെ....</div><div style="text-align: left;"><br />
</div><div style="text-align: left;">ഭാനുമതിക്ക് ഉള്ളിലൂടെ ഒരു വാള് കടന്നു പോയപോലെ തോന്നി.<br />
<br />
ഇവള്...ഇവള് തന്നെയായിരുന്നു ഇന്നലെ രാത്രി സ്വപ്നത്തില്‍...അഭയാര്ഥിനിയെപ്പോലെ..ഒരിക്കല്‍ മാത്രം അഭയം ചോദിച്ചിട്ട് അഗാധതയിലേക്ക് ആണ്ടു പോയവള്‍.. രക്ഷിക്കാമായിരുന്നു എന്ന് തന്റെ മനസ്സ് വീണ്ടും വീണ്ടും തേങ്ങിയത് ഇവള്‍ക്ക് വേണ്ടിയായിരുന്നു...</div><div style="text-align: left;"><br />
</div><div style="text-align: left;">എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലാക്കി ഓട്ടോ ഡ്രൈവര്‍ പരുങ്ങി.. അമ്പത് രൂപ തന്നാ മതി. ഇതിന്റെ കൈയ്യില്‍ ഒന്നൂല്ല..</div><div style="text-align: left;"><br />
</div><div style="text-align: left;">ഭര്‍ത്താവിന്റെ സ്വരം ഉയര്‍ന്നു. ' റെയില്‍വേ സ്റ്റേഷനില്‍ കിടക്കുന്നതൊക്കെ വല്ല വീടിന്റെയും മുന്നില്‍ കൊണ്ടു വയ്ക്കുന്നതാണോ തന്റെ പണി...? കൊണ്ടു പോയി കിട്ടിയിടത്തു തന്നെ വച്ചേക്കു..</div><div style="text-align: left;"><br />
</div><div style="text-align: left;">പെണ്‍കുട്ടിയുടെ രൂപം മെല്ലെ അനങ്ങി. അവളുടെ ഉള്ളില്‍ നിന്നും ഒരു ശബ്ദം വളരെ പണിപ്പെട്ടു പുറത്തേക്കു വന്നു. ന്റെ..അമ്മ..</div><div style="text-align: left;"><br />
</div><div style="text-align: left;">അമ്മയോ.. അത് നിരഞ്ജനായിരുന്നു. 'ഇവിടെ ഒരമ്മയുണ്ട്. അതുപക്ഷെ എന്റെ അമ്മയാണ്..</div><div style="text-align: left;"><br />
</div><div style="text-align: left;">ഓട്ടോ റിക് ഷക്കാരന്‍ പിറുപിറുത്തു കൊണ്ടു പിന്തിരിഞ്ഞു. ' ഇത്പ്പോ നന്നായി. ഇവിടുത്തെ ആരോ ആണെന്ന് വിചാരിച്ചു കൊണ്ടുവന്നിട്ട്..</div><div style="text-align: left;"><br />
</div><div style="text-align: left;">' നില്ക്കടോ അവിടെ..' വികൃതമായ ഒരട്ടഹാസത്തോടെ നിരഞ്ജന് മുറ്റത്തേക്ക് ചാടി. ഹൃദയത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നതെല്ലാം ഒരു നിമിഷം കൊണ്ടു പുറത്തു വന്ന പോലെ.'താന്‍ കൊണ്ടു വച്ചതും കൂടി എടുത്തോണ്ട് പോയാല്‍ മതി..'</div><div style="text-align: left;"><br />
</div><div style="text-align: left;">ഭാനുമതി മെല്ലെ പുറത്തേക്കിറങ്ങി ചെന്നു. അവരെ കണ്ടതും പെണ്‍കുട്ടി കുഴഞ്ഞു താഴേക്കു വീണു.</div><div style="text-align: left;"><br />
</div><div style="text-align: left;">'ഭാനുമതീ...' ഒരട്ടഹാസം പുറകിലുയര്ന്നു. ' നിന്നോടിപ്പോ പുറത്തിറങ്ങി വരാന്‍ ആരാ പറഞ്ഞത്...? അകത്ത് കേറിപ്പോ...'</div><div style="text-align: left;"> അവര്‍ അത് കേട്ടതേയില്ല. കയ്യില്‍ കരുതിയിരുന്ന പണം ഓട്ടോക്കാരന്റെ നേര്‍ക്ക് നീട്ടി കരുണ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു. 'നന്ദീണ്ട്...'</div><div style="text-align: left;"><br />
</div><div style="text-align: left;"> പിന്നെ തിരിഞ്ഞ് മകളെ പിടിച്ചെഴുനേല്‍പ്പിച്ചു മാറോടുചേര്‍ത്തു . 'കരയണ്ട.. അമ്മെണ്ട്,എന്റെ കുട്ടിയ്ക്ക്..'</div><div style="text-align: left;"><br />
</div><div style="text-align: left;">സ്തബ്ധമായ ഒരു നിമിഷത്തിന് ശേഷം വീണ്ടും അട്ടഹാസം മുഴങ്ങി. </div><div style="text-align: left;"><br />
</div><div style="text-align: left;">'ഇവിടെ പെണ്ണുങ്ങള് കാര്യം തീരുമാനിക്കാന്‍ തുടങ്ങിയോ...? ആരാ..ആരാ നീ...?'</div><div style="text-align: left;"><br />
</div><div style="text-align: left;">മുപ്പതു വര്‍ഷത്തെ വിവാഹജീവിതത്തില്‍ ആദ്യമായി ഭയ രഹിതമായ കണ്ണുകളുയര്‍ത്തി ഭാനുമതി ഭര്‍ത്താവിനെ നോക്കി. പിന്നെ, മകളെ മാറോടു ചേര്‍ത്ത് തെളിനീരുപോലെ സുതാര്യവും ദൃഢവുമായ ശബ്ദത്തില്‍ പറഞ്ഞു.</div><div style="text-align: left;"><br />
</div><div style="text-align: left;"> ' ഞാന്‍....അമ്മയാണ്....'</div><div style="text-align: left;"><br />
</div><br />
</div></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com18tag:blogger.com,1999:blog-1362599426626179178.post-20992843016051834242011-10-22T11:11:00.000+05:302011-10-22T11:11:21.751+05:30അനായാസേന....<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<br />
ഒരു ഉച്ചയുറക്കതിന്റെ നിറവില്‍ നിന്നാണ് കോളിംഗ് ബെല്‍ സാവിത്രിയെ വിളിച്ചുണര്‍ത്തിയത്. ഇതാരപ്പാ ഈ നേരത്ത് എന്നതിശയിച്ചു സാവിത്രി വാതില്‍ തുറന്നു. മകള്‍ സ്കൂളിലും ഭര്‍ത്താവ് ഓഫീസിലും പോയ ഈ സമയത്ത് ഒരതിഥി തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു അവള്‍ക്ക്.<br />
<br />
ബെല്ലടിച്ച ചെറുപ്പക്കാരന് വളരെ മാന്യതയോടെ സ്റെറപ്പിനു താഴെ ഇറങ്ങി നില്‍ക്കുകയായിരുന്നു.അപരിചിതത്വം നിറഞ്ഞ സാവിത്രിയുടെ മുഖത്തേക്ക് ഒരു നിറനിലാച്ചിരി വിടര്‍ത്തി അയാള്‍ ആരംഭിച്ചു.<br />
<br />
' ബുദ്ധിമുട്ടായില്ലല്ലോ,അല്ലേ മാം...? ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ പുതിയ ഉല്‍പ്പന്നം ഒന്ന് പരിചയപ്പെടുത്താന്‍ വന്നതാണ്.'<br />
<br />
ഒന്നും വേണ്ട എന്ന് പറഞ്ഞ അവളുടെ നേരെ അയാള്‍ ഒരു കള്ള നോട്ടമെറിഞ്ഞു.ഒന്നും വാങ്ങിക്കണമെന്നില്ല മാഡം. വെറുതെ ഒന്ന് കണ്ടു നോക്ക്. വെറുതെ കാണുന്നതിനു മാഡത്തിന് പൈസയൊന്നും ചിലവാകുകയില്ലല്ലോ.<br />
<br />
അതെ. വെറുതെ ഒന്ന് കാണുന്നതില്‍ എന്താ തെറ്റ്...? സാവിത്രിക്കും തോന്നി. ഉറങ്ങിക്കളയുന്ന സമയം. ഇങ്ങിനെ ചെലവാക്കുന്നതു കൊണ്ടും കുഴപ്പമില്ല.<br />
<br />
അയാള്‍ ഓരോന്നായി പുറത്തെടുത്തു വയ്ക്കാന്‍ തുടങ്ങി.<br />
<br />
ഓരോന്നിനുമൊപ്പം ആകര്‍ഷകമായ വിവരണങ്ങളും.ഇതൊക്കെ മാഡത്തിനു വേണമെന്ന് തോന്നുന്നില്ലേ എന്ന് ചോദിച്ച് അയാള്‍ ചിരിച്ചപ്പോള്‍ അത് സത്യമാണല്ലോ എന്ന ചിന്തയായിരുന്നു സാവിത്രിക്ക്.<br />
<br />
ആറു ഗ്ലാസുകള്‍ വയ്ക്കാവുന്ന ട്രേയും ചൂടുനില്‍ക്കുന്ന ജഗ്ഗും നിറമുള്ള വെള്ളത്തില്‍ പളുങ്ക് ഗോട്ടികള്‍ ഇളകി നടക്കുന്ന ഫ്ളവര്‍ വേസും ഒക്കെ കൌതുക പൂര്‍വം നോക്കി നില്‍ക്കുകയായിരുന്നു സാവിത്രി. ഇതൊക്കെ വേണോ... അവള് സ്വയം ചോദിച്ചു. ചേട്ടന്റെ ശംബളം മാത്രമേയുള്ളൂ വരുമാനം. അധികച്ചെലവ് പാടില്ലെന്ന് എപ്പോഴും പറയാറുള്ളതുമാണ്. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങി പണം കളയുന്നു എന്ന് തോന്നിയാലോ...?<br />
<br />
നിരത്തി വച്ച സാധനങ്ങളിലൊന്നും സാവിത്രി വീഴുന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ പുതിയ ഒരു പാക്കറ്റു തുറന്നു. 'ഇത് നോക്ക് മാം.. ഇത് ഏറ്റവും പുതിയ പ്രോഡക്റ്റ് ആണ്. ഇന്ന് മാത്രമേ ഞങ്ങളിത് മാര്‍ക്കറ്റിങ്ങിനായി എടുത്തിട്ടുള്ളൂ"<br />
<br />
പളുങ്ക് കണ്ണുകളുള്ള രണ്ടു പൂച്ചക്കുട്ടികളായിരുന്നു അത്. അയാള്‍ വളരെ വിദഗ്ധമായി അതിന്റെ മുകളിലെ പാളി വലിച്ചു നീക്കി. നോക്ക്. മേശപ്പുറത്തു വയ്ക്കാന്‍ പറ്റിയതാണ്. അച്ചാറുകളോ പഞ്ചസാരയോ ഉപ്പോ എന്ത് വേണമെങ്കിലും ഇട്ടു വയ്ക്കാം. നിസ്സാര വിലയേ ഉള്ളു. വെറും അറുപതു രൂപ. <br />
<br />
അത് കുറച്ചു കൂടുതലാ.. പറഞ്ഞ വില കൊടുക്കാന്‍ ഞാനെന്താ പൊട്ടിയാണോ. എന്നെ പറ്റിക്കാമെന്നാണിവന്റെ ഉള്ളിലെന്കില് അതിനു വേറെ ആളു നോക്കണം.<br />
അയ്യോ.. ഒരിക്കലും കൂടുതലല്ല മാഡം... കടകളില്‍ ചെന്നാല്‍ ചോദിച്ച വിലയാണ്. ഇതാ നോക്കൂ. തൊണ്ണൂറു രൂപയാണ് യഥാര്‍ത്ഥ വില. ഞങ്ങള്‍ മാര്‍ക്കറ്റിങ്ങിനു വേണ്ടി കുറച്ചു കൊടുക്കുകയാണ്..<br />
<br />
കവറില്‍ തൊണ്ണൂറു രൂപ എന്നെഴുതിയിരിക്കുന്നത് കണ്ടു സാവിത്രിക്ക് ബോധ്യപ്പെട്ടു. പച്ചക്കറി വാങ്ങാന്‍ തന്ന പൈസയുണ്ട്. പച്ചക്കറി നാളെ വാങ്ങിയാലും മതിയാകും.<br />
<br />
ഊണ് മേശയുടെ പുറത്തിരുന്ന് ഇരട്ട പൂച്ചക്കുട്ടികള്‍ സാവിത്രിയുടെ നേരെ പളുങ്ക് കണ്ണുകളുരുട്ടി.സ്കൂളില്‍ നിന്ന് വന്നപ്പോള്‍ അമ്മുവിനും വളരെ ഇഷ്ടമായി പൂച്ചക്കുട്ടികളെ.അവള് അവയെ കയ്യിലെടുത്തു സന്തോഷം കൊണ്ട് തുള്ളിച്ചാടി.<br />
<br />
രാമചന്ദ്രന് ഓഫീസില്‍ നിന്ന് വന്നപ്പോള്‍ അമ്മു ആദ്യം തന്നെ പൂച്ചക്കുട്ടികളെ കാണിച്ചു കൊടുത്തു.'നല്ല ഭംഗീണ്ട്,അല്ലെ അച്ഛാ.. അവള് ചോദിച്ചു.<br />
<br />
ഭംഗിയൊക്കെയുണ്ട്. അയാള്‍ സമ്മതിച്ചു. പക്ഷെ വില ജാസ്തിയായീന്നാ തോന്നണെ. കടേല് പോയി നോക്കിയാ അറിയാം.<br />
<br />
ചന്ദ്രേട്ടന് ഒന്നുമറിയില്ല. കവറില്‍ തൊണ്ണൂറു രൂപാന്നെഴുതിയിരുന്നത് ഞാന്‍ കണ്ടതാ.. സാവിത്രി ചിരിച്ചു.<br />
<br />
നമ്മക്കിതില്‍ ഉപ്പും പഞ്ചാരേം ഒന്നുമിടന്ടാ അമ്മേ..അതിങ്ങനെത്തന്നെ ഇരുന്നോട്ടെ. അതാ ഭങ്ങി.. അമ്മു പറഞ്ഞു.<br />
<br />
പിറ്റേന്ന് സാവിത്രി ഉറക്കം തുടങ്ങുന്നതിനുമുന്പ് തന്നെ ബെല്ലടിച്ചു. വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. അവള് എടുത്താല്‍ പൊങ്ങാത്ത ബാഗ് തറയില്‍ വച്ച് 'വീണ്ടും ചില വീട്ടു കാര്യങ്ങളിലെ' സംയുക്തയെപ്പോലെ ചിരിച്ചു.<br />
<br />
'ആന്റി ഹൌസ് വൈഫാണല്ലേ.. ഇപ്പോള്‍ ജോലിക്ക് ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള കാലമല്ലേ. തൂത്തും തുടച്ചും കഷ്ടപ്പെടുന്ന ആന്റിയെപ്പോലെയുള്ള വീട്ടമ്മ മാരെ ഉദ്ദേശിച്ചാണ് ഇത്തവണ ഞങ്ങളുടെ കമ്പനി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന് കണ്ടു നോക്കൂ... അപ്പോഴറിയാം ഞാന്‍ പറഞ്ഞത് സത്യമാണോന്ന്..!<br />
<br />
ഞാനൊന്നും വാങ്ങിക്കില്ല,കേട്ടോ കുട്ടീ.. സാവിത്രി പറഞ്ഞു.എനിക്കങ്ങിനെ ജോലിക്കൂടുതല്‍ ഒന്നൂല്ല.<br />
അവള് അത് കേട്ട ഭാവമേ കാണിക്കാതെ സാധനങ്ങള്‍ നിരത്തി. പല വിധത്തിലുള്ള ചൂലുകള്‍, ബ്രഷുകള്‍, സ്പോഞ്ചുകള്‍ എല്ലാം.<br />
<br />
ഇതൊക്കെയുണ്ടെങ്കില്‍ ജോലി നല്ല എളുപ്പമായേനെ എന്ന് സാവിത്രിക്കും തോന്നി.<br />
<br />
ദാ. ഇത് നോക്കൂ.. എങ്ങിനെ വളയ്ക്കുകയും തിരിക്കുകയും ചെയ്യാവുന്ന ബ്രഷുകളാണ്. ആന്റിക്കിനി ബാത്ത്റൂം കഴുകാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല...<br />
<br />
ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തേക്ക് നീട്ടി ചിലന്തിവല അടിക്കാന്‍ പറ്റുന്ന ചൂലും ഫൈബറിന്റെ ബ്രഷും ഒക്കെ വാങ്ങി കഴിഞ്ഞപ്പോഴാണ് ഇത്രയൊന്നും വേണ്ടായിരുന്നു എന്ന് സാവിത്രിക്ക് തോന്നിയത്. എങ്കിലിപ്പോ എന്താ.. അവള് സമാധാനിച്ചു. ഇക്കണ്ട പണിയൊക്കെ ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്കല്ലേ ഉള്ളു. പണി എളുപ്പമാക്കാനുള്ള സാധനങ്ങള്‍ക്ക് വേണ്ടി പത്തു മുന്നൂറു രൂപ ചെലവാക്കീന്നു വച്ച് കുഴപ്പമൊന്നുമില്ല...<br />
<br />
വീട് തുടയ്ക്കാനും തൂക്കാനുമുള്ള സാധനങ്ങളായതു കൊണ്ട് ഇത്തവണ അമ്മു വലിയ ഉല്സാഹമൊ ന്നും കാണിച്ചില്ല. അവള് അതൊക്കെ ഒന്നോടിച്ചു നോക്കിയശേഷം പളുങ്കു പൂച്ചക്കുട്ടികളെയെടുത്ത് കിന്നാരം പറയാന്‍ തുടങ്ങി.<br />
<br />
അമ്മുവിന് ഫീസ് കൊടുക്കാനുള്ള പണമെടുത്തു സാവിത്രി നടത്തിയ തിരിമറി രാമചന്ദ്രന് ഒട്ടും ഇഷ്ടമായില്ല. രാത്രി,അമ്മു ഉറങ്ങിയ ശേഷം ശബ്ദം കഴിയുന്നത്ര മൃദുവാക്കി അയാള്‍ പറഞ്ഞു.<br />
<br />
നോക്ക് സാവിത്രി.. ഇങ്ങിനെ ചെലവാക്കാന്‍ തുടങ്ങിയാല്‍ ആകെ കുഴപ്പമാകും,കേട്ടോ. അമ്മൂന് ഫീസ് കൊടുക്കാനുള്ള പൈസ എടുത്തിട്ടാ നീയീ ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ വാങ്ങീത്...<br />
<br />
ആവശ്യമില്ലാത്ത സാധനങ്ങളാണോ... സാവിത്രി ചൊടിച്ചു. കുനിഞ്ഞും നീര്‍ന്നും ജോലി ചെയ്യണത് ബാക്കീള്ളോരാണല്ലോ. ആര്‍ക്കും അതിന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ...<br />
<br />
സംഭവം വിചാരിക്കാത്ത വഴിയിലേക്കു നീങ്ങുന്നത് കണ്ടു രാമചന്ദ്രന് പിന്നെ ഒന്നും പറഞ്ഞില്ല. സാവിത്രി പിണങ്ങിയാല്‍ പിന്നെ ഇണങ്ങാനുള്ള ബുദ്ധിമുട്ടു അയാള്‍ക്ക് ശരിക്കു മറിയാമായിരുന്നു. അയാളോടു നേരിട്ടു പറഞ്ഞില്ലെങ്കിലും ഇനി ഇങ്ങിനെ ഒന്നും മേടിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടാണ് സാവിത്രി ഉറങ്ങിയത്.<br />
<br />
കുറെ ദിവസങ്ങള്‍ അങ്ങിനെ പറയത്തക്ക കുഴപ്പമൊന്നുമില്ലാതെ പോയി. ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന അമ്മുവിനെക്കാത്തു സാവിത്രി വീടിനു മുന്പില് നിന്നപ്പോഴാണ് അടുത്ത ചെറുപ്പക്കാരന് വന്നത്. വെയിലത്ത് നടന്നു കരിവാളിച്ച മുഖവും അല്‍പ്പം കറുത്ത് നീണ്ട ശരീരവും കണ്ടപ്പോള്‍ സാവിത്രിക്ക് പെട്ടെന്ന് രമേശനെയാണ് ഓര്‍മ്മ വന്നത്. അവളുടെ ഉള്ളില്‍ കനിവിന്റെ ഒരു ഉറവ പൊടിഞ്ഞു. പാവം എന്റെ കുട്ടി. അവള് വിചാരിച്ചു. അവനൊരു തൊഴിലായെന്കില് വയസ്സായ അച്ഛന് ഒരു ആശ്വാസമായേനെ. അച്ഛന് ഇങ്ങിനെ പാടത്തും പറമ്പിലും അലയേണ്ട കാര്യമുണ്ടാവില്ല. . ഒരു ജോലിക്കുവേണ്ടി അലഞ്ഞലഞ്ഞ് അവനും ഇതുപോലെ കറുത്ത് കരിവാളിച്ചു...<br />
<br />
അയാള്‍ അതിനിടെ ബാഗ് തുറന്നു കഴിഞ്ഞിരുന്നു. വിയര്‍പ്പുചാലുകള്‍ കര്ചീഫു കൊണ്ട് തുടയ്ക്കുന്നതിനിടയ്ക്ക് സാവിത്രിയോടു ചോദിച്ചു.<br />
ചേച്ചിക്ക് ഒരു സി..ഡി പ്ലെയര്‍ ഉണ്ടല്ലോ,അല്ലെ...?അല്ലെങ്കില്‍ ഇക്കാലത്ത് സി.ഡി പ്ലെയര്‍ ഇല്ലാത്ത ഇതു വീടാ ഒള്ളത്..<br />
<br />
സി.ഡി.പ്ലെയര്‍ എന്താണെന്ന് സാവിത്രിക്ക് മനസ്സിലായില്ല. അവള് ഉണ്ടെന്നും ഇല്ലെന്നും അര്‍ഥം വരുന്ന ഒരു ചിരി ചിരിച്ചു.<br />
<br />
അയാള്‍ ഒരു വലിയ കവര്‍ വലിച്ചെടുത്തു. ചേച്ചി നോക്കൂ.. ഡിസ്ക്കുകള്‍ വളരെ ലോലമാണല്ലോ. സാധാരണ കാസെറ്റുകളെക്കാള് സൂക്ഷിച്ചു കൈ കാര്യം ചെയ്യണം. അതുകൊണ്ടാണ് സി.ഡികള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള ഈ സ്റ്റാന്‍ഡ് തന്നെ ചേച്ചിയെ കാണിക്കാമെന്നു ഞാന്‍ വിചാരിച്ചത്.ചേച്ചി നോക്കണം...<br />
<br />
കറുപ്പും സ്വര്‍ണ നിറവും ഇടകലര്‍ത്തിയുണ്ടാക്കിയ മനോഹരമായ ഒരു മാളികയുടെ രൂപമായിരുന്നു അത്. അതില്‍ സൂക്ഷിക്കാമെന്ന് അയാള്‍ പറഞ്ഞത് എന്തിനെക്കുറിച്ചാണെന്നു സാവിത്രിക്ക് മനസ്സിലായില്ലെങ്കിലും അതിന്റെ മനോഹാരിതയില്‍ അവള് വീണു പോയി.<br />
<br />
പുതിയ വീടാ,അല്ലേ ചേച്ചി.. ഇനിയിപ്പോ ചേച്ചിയുടെ കയ്യില്‍ സി.ഡീകളൊന്നും ഇല്ലേല് തന്നെ ഷോ കേസില്‍ ഇത് വച്ചാല്‍ എന്ത് ഭംഗിയായിരിക്കും...<br />
<br />
സാവിത്രി പെട്ടെന്ന് രാമചന്ദ്രനെക്കുറിച്ചോര്‍ത്തു. ഇനിയിപ്പോ ഇങ്ങിനെ ഒരു സാധനം വാങ്ങിച്ചിട്ട് ഇവിടെ ഭൂകമ്പമുണ്ടാകണ്ട. വെറുതെ ഷോകെസില് വയ്ക്കാനായിട്ട് എന്തിനാ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കളയണത്..<br />
<br />
എനിക്കൊന്നും വേണ്ട കേട്ടോ.. ഒക്കെ എടുത്തു വച്ചേക്കു. ..<br />
<br />
അയാളുടെ കരിവാളിച്ച മുഖം കൂടുതല്‍ ഇരുണ്ടു. 'ചേച്ചി,രാവിലെ മുതല്‍ വെയിലും കൊണ്ട് നടക്കുകയാണ് ഞാന്‍. എന്റെ ജീവിത മാര്ഗാ ഇത്. ചേച്ചി യെപ്പോലുള്ളവര്‍ സഹകരിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങിനെ ജീവിക്കാനാണ്...!!<br />
<br />
സാവിത്രിയുടെ മനസ്സിന്റെ മുറ്റത്തു നിന്ന് രമേശന് മുഖത്തെ വിയര്‍പ്പ് തുടച്ചു കൊണ്ട് അപേക്ഷിക്കുകയായിരുന്നു,;ചേച്ചി സഹകരിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങിനെ ജീവിക്കാനാണ്...!!<br />
<br />
ചിട്ടിത്തവണ അടയ്ക്കാന്‍ പണം കൊടുക്കുമ്പോള്‍ രാമചന്ദ്രന് രാവിലെ പറഞ്ഞിരുന്നു. ഗവണ്മെന്റിന്റെ ചിട്ടിയാണ്. ഒരഡ്ജസ്ടുമെന്റും പറ്റില്ല. തവണ തെറ്റിയാല്‍ പലിശ തന്നെ വലിയ തുകയാവും. നീ ഇന്നോ നാളെയോ പോയി പണമടയ്ക്കണം.<br />
<br />
ഇത്തവണ രാമചന്ദ്രന് പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. 'ആയിരത്തി അഞ്ഞൂറു രൂപ നിനക്കെവിടെ നിന്ന് കിട്ടി...? സത്യം പറയണം... <br />
<br />
അത് ഇന്സ്ടാള്മെന്ടാ ചേട്ടാ... സാവിത്രി ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു. പത്തു തവണ. അയാള്‍ എല്ലാ മാസവും വന്നു മേടിച്ചോളും..<br />
<br />
രാമചന്ദ്രന് അന്ന് വൈകിട്ട് ആഹാരം കഴിയ്ക്കാതെ ഉറങ്ങി. അച്ഛനുമമ്മയും തമ്മില്‍ വഴക്കാണെന്നു മനസ്സിലാക്കിയ അമ്മു നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. ഉറക്കം വരാതെ കിടന്നപ്പോള്‍ നാളെ ചിട്ടി അടയ്ക്കാന്‍ എന്ത് ചെയ്യും എന്ന ചിന്തയായിരുന്നു സാവിത്രിക്ക്. എങ്കിലും ഇടയ്ക്കിടെ കറുപ്പും സ്വര്‍ണവും കലര്‍ന്ന ഒരു മാളിക അവളുടെ മുന്നില്‍ മനോഹാരിതയോടെ പ്രത്യക്ഷപ്പെട്ടു.<br />
<br />
<br />
ഓ.. ഇനി സി ഡീ പ്ലെയറു മേടിക്കാന്‍ പറ്റീല്ലാച്ചാലും അത് ഷോകെയ്സില്‍ ഇരുന്നോട്ടെ.<br />
<br />
ചിട്ടി അടയ്ക്കുന്ന സ്ഥലത്ത് തന്നെ പണയം വയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നത് സാവിത്രിക്ക് സമാധാനമായി. വീട് പണിയ്ക്ക് ഉണ്ടായിരുന്ന പണ്ടങ്ങളെല്ലാം വിറ്റിരുന്നു.. ആകെയുണ്ടായിരുന്ന വള പണയം വച്ച് ഒഴിഞ്ഞ കൈത്തണ്ടയുമായി നടക്കേണ്ടി വന്നത് സാവിത്രിയെ വല്ലാതെ സങ്കടപ്പെടുത്തിയെങ്കിലും രാമചന്ദ്രനറിയാതെ കാര്യം നടന്നതില്‍ ഒരു സമാധാനവും തോന്നി.<br />
<br />
നിന്റെ വളയെവിടെ...? പിറ്റേന്നു രാവിലെ തന്നെ രാമചന്ദ്രന് ചോദിച്ചു.<br />
<br />
ഊരി വച്ചതാ ചന്ദ്രേട്ടാ.. ഞാന്‍ തനിച്ചല്ലെയുള്ളു പകലൊക്കെ. അതുകൊണ്ടാ.. <br />
<br />
നന്നായി എന്ന് രാമചന്ദ്രനും തോന്നി. അയാള്‍ പകുതി തമാശയായി പറഞ്ഞു.<br />
'ഏതായാലും നീയതിട്ണില്ലല്ലോ. ഞാനത് പണയം വച്ച് കുറച്ചു രൂപയെടുത്തോട്ടെ. ഹൌസ് ലോണിന്റെ അടുത്ത തവണ അടയ്ക്കാറായി.<br />
കോപറേറ്റീവ് സൊസേറ്റീന്നു കാര്‍ഡു വന്നു കഴിഞ്ഞു.<br />
<br />
സാവിത്രിക്ക് ഉച്ചയുറക്കം കിട്ടാതെയായി. തന്റെ എല്ലാ പ്രതിരോധങ്ങളും തകര്‍ത്ത് ഏതു നേരവും ഒരു വിലോഭനീയ വിസ്മയം വാതില്ക്കല് പ്രത്യക്ഷപ്പെടുമെന്ന് അവള് ഭയന്നു. ഉണര്‍വിന്റെ നിമിഷങ്ങളിലെല്ലാം ഒരു കോളിംഗ് ബെല്ലിന്റെ സ്വരം അവളെ പിന് തുടര്‍ന്നു.<br />
<br />
വിധി രണ്ടു പെണ്‍കുട്ടികളുടെ രൂപത്തിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. 'ചേച്ചി പകലുറങ്ങാറുണ്ട്,അല്ലെ...? അവര്‍ ചോദിച്ചു. വല്ലാതെ ചീര്‍ത്തിരിക്കുന്നു.<br />
ഈ പ്രായത്തില്‍ ഇത്ര തടി പാടില്ല. ചേച്ചി എക്സര്‍സൈസ് ഒന്നും ചെയ്യാറില്ലേ..?<br />
<br />
അതിനൊക്കെ എവിടാ സമയം.. പക്ഷെ അടുക്കളപ്പണികള് ഞാന്‍ തന്നെയാണല്ലോ ചെയ്യാറ്..<br />
<br />
അത് എക്സര് സൈസാവില്ല ചേച്ചി.. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന എന്തൊക്കെ എക്സ് സര് സൈസ് ഉണ്ടെന്നോ.. ഉദാഹരണത്തിന് ഞങ്ങളുടെ നിന്ന് കൊണ്ടു ചവിട്ടാവുന്ന ഈ സൈക്കിള്‍ നോക്കു.'<br />
<br />
അവര്‍ ബാഗില്‍ നിന്ന് എന്തൊക്കെയോ വലിച്ചെടുത്തു നിമിഷ നേരം കൊണ്ട് വിദഗ്ധമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ സാവിത്രിയുടെ മുന്നില്‍ ഒരു സൈക്കിള്‍ പ്രത്യക്ഷപ്പെട്ടു.<br />
<br />
ദാ.. ഇനി ഇതില്‍ കയറിയിരുന്ന് ദിവസവും പത്തു നിമിഷം മാത്രം ചവിട്ടിയാല്‍ മതി. ഒരു മാസം കൊണ്ട് എന്ത് വ്യത്യാസം വരുമെന്ന് ചേച്ചി അനുഭവിച്ചറിഞ്ഞാല്‍ മതി. ആവശ്യം കഴിഞ്ഞു ഇതേപോലെ അഴിച്ചു വയ്ക്കുകയും ചെയ്യാം..<br />
ഇനിയിപ്പോ.. അടുത്തവള്‍ ബാക്കി ഏറ്റെടുത്തു. ചേട്ടന് അല്‍പ്പം കുടവയര്‍ ഉണ്ടെങ്കില്‍ത്തന്നെ ഇതില്‍ ഒരു മാസം ചവിട്ടാന്‍ പറഞ്ഞാല്‍ മതി. ചേച്ചി തന്നെ അതിശയിച്ചു പോകും.' സാവിത്രിയുടെ കരയാന്‍ പോകുന്ന മുഖം കണ്ടു അവര്‍ സമാധാനിപ്പിച്ചു. ' ഫിഗറാണു പ്രധാനം. ഇക്കാലത്ത് ഓരോരുത്തരും ബ്യൂട്ടിപാര്‍ലറിലൊക്കെ എത്ര രൂപയാ കൊണ്ട് കളയുന്നത്.. എന്നിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നുമില്ല. വളരെ നിസ്സാരമായി ഉദ്ദേശിച്ച പ്രയോജനം കിട്ടുന്ന ഇത്തരം ഉപകരണങ്ങള്‍ ഞങ്ങള്‍ മാര്‍ക്കറ്റിങ്ങിനു എടുക്കുന്നത് തന്നെ ചേച്ചിയെപ്പോലെ പുറത്തു പോകാന്‍ പറ്റാത്ത വീട്ടമ്മമാരെ കരുതിയാണ്.<br />
<br />
രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ താന്‍ എന്തിനാണ് ആ സൈക്കിള്‍ വാങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും സാവിത്രിക്ക് മനസ്സിലായില്ല. പണയം വച്ചതിന്റെ ബാക്കി പണം നഷ്ടപ്പെട്ടതിനേക്കാള്‍ രാമചന്ദ്രനോട് കാര്യം മറച്ചു വച്ചതിലായിരുന്നു അവള്‍ക്കു സങ്കടം. കട്ടിലിനടിയില്‍ ഇളക്കി അടുക്കി വച്ച എക്സ്സര്‍ സൈസ് സൈക്കിള്‍ സാവിത്രിയെ ഉറങ്ങാനനുവദിച്ചില്ല. <br />
<br />
' ചന്ദ്രേട്ടനുറങ്ങിയോ..? സാവിത്രി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.<br />
<br />
എന്താ നിനക്കുറങ്ങണ്ടേ.. അയാള്‍ പകുതി ഉറക്കം പിടിച്ചിരുന്നു.<br />
<br />
ചന്ദ്രേട്ടനീയിടെ തടി വല്ലാതെ കൂടുതലാവുകയാ.. എന്തെങ്കിലും എക്സ്സര്‍ സൈസ് ചെയ്താല്‍...<br />
<br />
' ഒരു നൂറു കൂട്ടം കാര്യങ്ങളുടെ ഇടയിലാ ഞാനിപ്പോ എക്സര് സൈസ് .. നീ മിണ്ടാതെ കിടന്നുറങ്ങാന്‍ നോക്ക്.<br />
<br />
അയാള്‍ തിരിഞ്ഞു കിടന്നു.<br />
<br />
വീട്ടില്‍ വച്ച് ചവിട്ടാന്‍ പറ്റുന്ന സൈക്കിളുണ്ടല്ലോ..<br />
<br />
അവളതു മുഴുമിപ്പിക്കുന്നതിനു മുന്‍പ് അയാള്‍ക്ക് എവിടെയോ കൊണ്ടു രാമചന്ദ്രന് ചാടിയെഴുനേറ്റ് അലറി.<br />
<br />
'ഇന്നെന്താ വാങ്ങിക്കൂട്ടീത്.. എന്നെ കൊന്നേ നീ അടങ്ങൂ, അല്ലെ...?<br />
<br />
വാങ്ങി കൂട്ടിയ സാധനവും വള പോയ വഴിയും സാവിത്രിക്ക് പറയേണ്ടി വന്നു. കട്ടിലിന്റെ അടിയില്‍ നിന്ന് സൈക്കിളിന്റെ ഭാഗങ്ങള്‍ വലിച്ചെടുത്തു പുറത്തേക്കെറിഞ്ഞ് അയാള്‍ നിന്നു കിതച്ചു.<br />
<br />
'തേനീച്ച തേന്‍ ശേഖരിക്കുന്ന പോലാ ഞാന്‍ ഓരോ പൈസയും കൂട്ടി വയ്ക്കണെ. എന്നിട്ടാ നീ എന്നെയിങ്ങനെ..' ഗദ്ഗദം വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അയാളെ സമ്മതിച്ചില്ല.<br />
<br />
കരഞ്ഞുറങ്ങിയ ആ രാത്രിയുടെ ബാക്കി മുഴുവന്‍ സാവിത്രി സ്വപ്നങ്ങളുടെ ലോകത്തായിരുന്നു. ഒരായിരം സാധനങ്ങളുമായി ഒരായിരം പേര് അവളുടെ ചുറ്റും നിന്നലറി. അവളുടെ ഉച്ചയുറക്കങ്ങളും ആലോസരങ്ങളുടെ ഘോഷയാത്രയായി. അവളുടെ എല്ലാ സ്വാസ്ഥ്യങ്ങളും അവസാനിപ്പിച്ചു കൊണ്ട് ഏതു നേരവും മുഴങ്ങാവുന്ന ഒരു കോളിംഗ് ബെല്ലിനെക്കുറിച്ചുള്ള ചിന്ത മാത്രമായി അവളുടെ പകലുകളില്‍..<br />
<br />
അങ്ങിനെയൊരു വൈകുന്നേരമാണ് വെളുത്ത പാന്റ്സും ഷര്‍ട്ടും ധരിച്ച സുമുഖനായ ഒരു യുവാവ് അവളുടെ വീട്ടിലെത്തിയത് വാതില്‍ തുറക്കാതെ ജനാലയിലൂടെ വിരസമായി സാവിത്രി പറഞ്ഞു.<br />
<br />
എനിക്കൊന്നും കാണണ്ട.. പൊയ്ക്കോളൂ...<br />
<br />
'അല്ലെങ്കിലും ഈ പീസ് വില്‍പ്പനയ്ക്കുള്ളതല്ല. എന്റെ കയ്യിലുള്ളതെല്ലാം വിറ്റു പോയിക്കഴിഞ്ഞു. ഓര്‍ഡറുകള്‍ ശേഖരിക്കാനായി മാത്രമാണ് ഞാന്‍ വന്നത്. പേടിക്കണ്ട..'<br />
<br />
ഇന്നെന്തായാലും ഇയാളുടെ വലയില്‍ ഞാന്‍ വീഴുകയില്ല. സാവിത്രി ഉറച്ച തീരുമാനത്തോടെ വാതില്‍ തുറന്നു.<br />
<br />
' എനിക്കൊന്നും കാണുകയും വേണ്ട. നിങ്ങള്‍ പൊയ്ക്കൊള്ളു.' അവളുടെ സ്വരം വളരെ ദൃഢമായിരുന്നു.<br />
<br />
മാഡം പത്രം വായിക്കാറുണ്ടോ..?<br />
<br />
എന്തെ...? അവള്‍ക്കതിശയമായി.<br />
<br />
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.കേരളത്തിലെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണിപ്പോള്‍. സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കേരളത്തിലാണെന്നാണ്.<br />
<br />
അയാള്‍ ബാഗ് തുറന്ന് ഒരു ഉപകരണം പുറത്തെടുത്തു.<br />
<br />
ജനത്തിന്റെ ആവശ്യമറിഞ്ഞ് പ്രോഡക്റ്റ് ഉണ്ടാക്കുന്നതാണ് ഒരു കമ്പനിയുടെ പ്രാഥമികമായ ധര്‍മ്മം എന്നു വിശ്വസിക്കുന്നു ഞങ്ങള്‍. മാഡം പത്രത്തിലൊക്കെ വായിക്കാറില്ലേ,എത്ര പ്രാകൃതമായിട്ടാണ് ഇവിടെ ആളുകള്‍ മരിക്കുന്നത്. കൊച്ചുകുട്ടികളെപ്പോലും വിഷം കൊടുത്തും വെട്ടിയും തീവച്ചും ഒക്കെയാണ് കൊല്ലാറ്. ഇനി ആത്മഹത്യ മാത്രമല്ല, നമുക്കറിയാം,ഇപ്പോള്‍ വീടുകളില്‍ ഏറ്റവും വലിയ പ്രശ്നം പ്രായമായ മനുഷ്യരാണ്. എന്തിനാണ് മാഡം,ഭീമമായ തുകയും മറ്റും ചെലവഴിച്ച് അവരെ ഓള്‍ഡ് ഏജ് ഹോമിലോക്കെ ആക്കുന്നത്. ഞങ്ങളുടെ കമ്പനിയുടെ പ്രസ്റ്റീജ് പ്രോഡക്ടാണിത്. ദാ,നോക്കൂ..<br />
<br />
ഈ വയറുകളുടെ അറ്റത്തുള്ള ബട്ടണുകള്‍ കഴുത്തില്‍ വച്ചിട്ട് ഈ കോഡു കണക്റ്റ് ചെയ്ത് വെറുതെ സ്വിച്ചിട്ടാല്‍ മാത്രം മതി. എന്താണ് സംഭവിക്കുന്നതെന്ന് നമ്മള് പോലുമറിയില്ല. അതിനു മുന്‍പ് കാര്യം നടന്നിരിക്കും ഇത്ര സുന്ദരമായ,ആശ്വാസം നല്കുന്ന മരണം മുന്‍പൊരിക്കലും ആര്‍ക്കും വാഗ്ദാനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ കമ്പനി ഉറപ്പു നല്കുന്നു.<br />
<br />
ലോണിന്റെ തവണയും കുടിശ്ശിഖയു മടയ്ക്കാന്‍ രാമചന്ദ്രന് കൊടുത്ത പതിനയ്യായിരം രൂപ കൊടുത്ത് വാങ്ങിയ പുതിയ സാധനവുമായി അകത്തേക്ക് പോകുമ്പോള്‍ സാവിത്രി ഓര്‍ത്തു.<br />
<br />
'പണമല്ലല്ലോ പ്രധാനം.. അയാള്‍ പറഞ്ഞതു പോലെ സുന്ദരമായ ഒരു മരണത്തിനായി ആളുകള്‍ ഇതും ഇതിലധികവും കൊടുക്കാന്‍ തയാറാവും.<br />
<br />
പിന്നെ,വളരെ സാവധാനത്തില്‍ വയറുകളുടെ അറ്റത്തുള്ള ബട്ടണുകള്‍ കഴുത്തില്‍ വച്ച്,കോഡ് കണക്റ്റു ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തു.<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
.<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com19tag:blogger.com,1999:blog-1362599426626179178.post-90472024666867387002011-10-14T14:15:00.000+05:302011-10-14T14:15:24.774+05:30ഏഴാം യാമത്തിലെ കാറ്റ്<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><div style="text-align: left;"><div style="text-align: left;">ഇലക്ട്രിക് ക്രിമെറ്റൊറിയത്തിന്റെ മുന്നിലെ ബസ് സ്റോപ്പിലെത്തിയ പ്പോള്‍ ഹേമലതയുടെ ചേട്ടന് പറഞ്ഞു.</div></div><br />
എന്നാലിനി ഞാന്‍ വീട്ടിലേക്കില്ല. അവിടെ വന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ഇപ്പൊ വണ്ടി കിട്ടിയാല്‍ വെളുക്കുമ്പോഴെക്കു നാട്ടിലെത്താം....<br />
<br />
ശരി ,എന്നലങ്ങിനെ. ഹേമലതയുടെ ഭര്‍ത്താവ് കാറിന്റെ ഡോറടച്ചു. പക്ഷെ അളിയന് താമസിയാതെ ഒന്നുകൂടി വരണം. ആക്സിഡെന്റ് ക്ലെയിമിന്റെ പേപ്പറുകള്‍ ശരിയാക്കണം.<br />
<br />
സ്ടിയറിംഗ് വീലില്‍ താളമിട്ടിരുന്ന മകന്റെ വിരലുകള്‍ അസ്വസ്ഥമായിരുന്നു. ഇരുട്ടില്‍,പിന് സീറ്റില്‍ മകള്‍ എന്ത് ചെയ്യുകയാണെന്ന് ഹേമലതയ്ക്കു കാണാനായില്ല.<br />
<br />
'നമ്മക്കും വീട്ടിലേക്കു പോകാം...? ' ഹേമലതയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് കുട്ടി ഉത്സാഹത്തോടെ വിളിച്ചു. നമ്മക്കും പോകാന്നെ.. വാ.. ഇനീം ഒത്തിരി സമയമൊണ്ടല്ലോ.. പിന്നെന്താ..<br />
<br />
ഹേമലത മിഴി കൂര്‍പ്പിച്ച് അവനെ നോക്കി. അവന്റെ കുഞ്ഞുമുഖം വാടി. തല കുനിച്ചു വിഷാദം നിറഞ്ഞ സ്വരത്തില്‍ അവന് പറഞ്ഞു. <br />
<br />
ഞാനൊരു വീട്....എങ്ങനാന്ന്...ഇതുവരെ കണ്ടിട്ടില്ല. അച്ഛനുമമ്മേം മക്കളുമൊക്കെയുള്ള ...നിറയെ സാധനങ്ങളുമൊക്കെയുള്ള ഒരു വീട്...ചെലപ്പം തിന്നാന്‍ വല്ലതും ചോദിച്ചോണ്ട് വല്ല വീടിന്റെം മുറ്റത്ത് ചെല്ലുമ്പം വെറുതെ അകത്തോട്ടൊന്നു നോക്കിയാമതി, ആളുകള്‍ കള്ളനാന്നും പറഞ്ഞ് ഓടിച്ചു വിടുമാരുന്നു..<br />
<br />
ഇതിവന്റെ വേലയാണോ എന്ന് ഹേമലത ഒരു നിമിഷം സംശയിച്ചു. അവന്റെ നേര്‍ക്ക് തന്റെയുള്ളിലെവിടെയോ അനുകമ്പയുടെ ഉറവ പൊടിഞ്ഞിട്ടുണ്ടെന്നു അവന് മനസ്സിലാക്കിയിരിക്കണം. എങ്കിലും അവന്റെ ശബ്ദത്തില്‍ നിറഞ്ഞ നിരാശ ഹേമ ലതയെ വേദനിപ്പിക്കുക തന്നെ ചെയ്തു. അവള് നേരിയ ചിരിയോടെ അവന്റെ തലയില്‍ തലോടി സമ്മത ഭാവത്തില്‍ തലയാട്ടി.<br />
<br />
രാവിലെ മുതല്‍ കൂടെ കൂടിയതാണവന്‍. രാവിലെ,മോര്‍ച്ചറിക്ക് മുന്പില് എന്ത് ചെയ്യണ മെന്നറിയാതെ പകച്ചു നിന്ന പ്പോഴാണ് അവനെ ആദ്യം കണ്ടത്. ഒരു തെങ്ങോല ത്തുമ്പില് നിന്നു മറ്റൊന്നിലേയ്ക്ക് അത്യാഹ്ലാദത്തോടെ ഊയലാടുകയായിരുന്നു അവനപ്പോള്‍. ഹേമലതയെ കണ്ടപ്പോള്‍ കൈവിട്ടു സമ്മര്‍ സോള്‍ട്ട് ചാടി, ഒരു പോലീസ് കാരന്റെ തൊപ്പിയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഊളിയിട്ടു അവന് അവളുടെ അടുത്തെത്തി. പിന്നെ ഒരു നിത്യ സ്നേഹിതയോടെന്നപോലെ ചോദിച്ചു.'നിങ്ങള്‍ ബസ്സീന്നു വീണതാ,അല്ലെ....?<br />
<br />
<div style="text-align: left;">ഹേമലതയ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ എന്താണ് സംഭവിച്ച തെന്നു അപ്പോഴും മനസ്സിലായിരുന്നില്ല. പതിവു പോലെ,താമസിച്ചതിന്റെ പരിഭ്രമത്തില്‍ ബസ് സ്റോപ്പിലെത്തിയപ്പോഴെയ്ക്കും 10 .15 ന്റെ സെന്റ്.മാര്‍ടിന്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഡ്രൈവര്‍ പ്രകാശന് സ്പീഡ് എടുക്കും മുന്‍പ് കയറാനാവുമെന്ന പ്രതീക്ഷയോടെ ഡോറില്‍ പിടിച്ച താണ്. ക്രാഷ്...എന്നൊരു ശബ്ദത്തോടെ വണ്ടി ബ്രേക്ക് പിടിച്ചത് മാത്രം ഓര്‍മ്മയുണ്ട്. ആളുകള്‍ ഓടിക്കൂടുമ്പോഴും ബസിനുള്ളില്‍ ആരൊക്കെയോ അലറി കരയുന്നതും നോക്കി നില്‍ക്കുമ്പോഴും ഒന്നും മനസിലായില്ല. പിന്നെ ടയറിനടിയില്‍ ചതഞ്ഞരഞ്ഞു കിടക്കുന്ന തന്നെത്തന്നെ നോക്കി നില്‍ക്കെ എപ്പോഴോ ആണ് ഹേമലതയ്ക്ക് ബോധ്യമായത്, അതുവരേയ്ക്കും അന്യമായിരുന്ന ഒരു ലോകത്ത് താന്‍ എത്തിപ്പെട്ട കാര്യം. തിരക്കിനിടയിലൂടെ സ്വന്തം ശരീരത്തിന് അകമ്പടിയായി ഒടുവില്‍ മോര്‍ച്ചറിയുടെ മുന്നിലെത്തി നില്‍ക്കുമ്പോഴാണ് അവന് വന്നു പെട്ടത്. ചെറിയ മുഖത്തെ നിസ്സഹായത നിറഞ്ഞ വലിയ കണ്ണുകളാണ് ആദ്യം ശ്രദ്ധിച്ചത്. എട്ടോ ഒന്‍പതോ വയസു കാണും. ഒരഞ്ചു വയസിന്റെ വലിപ്പം മാത്രം.</div><div style="text-align: left;"><br />
</div><div style="text-align: left;"> ഞാനും ഇപ്പൊ വന്നതെയുള്ളു..അവന് പറഞ്ഞു. ദാ, ആ പായിന്റെ അടീലോണ്ട് . പനിയാരുന്നെനിക്ക്. മൂന്നു ദിവസം പനിച്ച് ഒരു തൊള്ളി വെള്ളം പോലും കുടിക്കാതെ ആ കടത്തിണ്ണേ കെടപ്പാരുന്നു. പോലീസുകാരാ ഇവിടെ കൊണ്ടുവന്നെ.</div><div style="text-align: left;">സൌമ്യമായ മിഴികള്‍ കൊണ്ട് അവനെ തലോടി ഒടുവില്‍ തനിക്കു സംവദിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഹേമലത ചോദിച്ചു. 'എന്താ നിന്റെ പേര്...?'</div><div style="text-align: left;"><br />
</div><div style="text-align: left;">പേരോ...? ഒരു തമാശ കേട്ടതുപോലെ അവന് ചിരിച്ചു. എനിക്ക് പേരൊന്നുമില്ലാരുന്നു. ചെറുക്കാന്നും തെണ്ടീന്നുമൊക്കെ ഓരോരുത്തര് തരം പോലെ വിളിക്കും. അല്ലെങ്കിലും എനിക്ക് പേരിടാനായിട്ട് അച്ഛനും അമ്മേം ഒന്നുമില്ലാരുന്നല്ലോ. ഓര്‍മ്മ വച്ചപ്പം മൊതലേ ഞാനാ കടത്തിണ്ണേലാരുന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;">ആ നടുക്കുന്ന ഓര്‍മ്മയില്‍ അവനൊരു നിമിഷം നിശ്ശബ്ദനായി. ഹോ..എന്തൊരു ജീവിതാരുന്നു,അത്. എപ്പോഴും എല്ലാരേം പേടിച്ചു പേടിച്ച്... ഒരു പൈസ തെണ്ടിക്കിട്ടിയാ അത് പിടിച്ചു പറിക്കാന്‍ തെണ്ടിപ്പിള്ളാരും പോലീസും. സത്യത്തി ഞാന്‍ പേടിച്ചു പേടിച്ചാ ചത്തത്. ഇപ്പം എനിക്ക് എന്തൊരു സുഹാന്നോ... ആരേം പേടിക്കേം വേണ്ട,വെശപ്പും ദാഹോം ഒന്നുമില്ല. അവന് അത്യാഹ്ലാദത്തോടെ ചിരിച്ചു..ഹേമലതയുടെ കയ്യില്‍ പിടിച്ചു. എന്നാ നമക്ക് കൂട്ടാകാം,അല്ലെ....?</div><div style="text-align: left;"><br />
</div><div style="text-align: left;">കാര്‍ വീടിനു മുന്പിലെത്തിയിരുന്നു. അകത്തു കടന്നു കോണിപ്പടി കയറി മുകളിലേക്ക് നടക്കവേ മകന് പറഞ്ഞു, 'ഞാന്‍ കിടക്കാന്‍ പോകുന്നു,പപ്പാ.. എനിക്ക് രാവിലെ തന്നെ തിരിച്ചു പോകണം... ഉച്ചയ്ക്ക് ഫ്ലൈററുണ്ട്. അക്ച്വലി ഐ കൈം വിത്ത് റിട്ടെന്‍ ടിക്കട്..<br />
<br />
നാളെ...? നോ.. രണ്ടു ദിവസം കഴിഞ്ഞു പോകാം മോനെ.. യൂ ഹാവ് ടു ഡൂ സം റിച്ച്വല്‍സ്.. <br />
<br />
.. അതൊക്കെ പപ്പയും മോളും കൂടി ചെയ്താല്‍ മതി. പപ്പയ്ക്ക് എന്റെ പ്രശ്നങ്ങള്‍ അറിയാഞ്ഞിട്ടാണ്. കമ്പനിയില്‍ നിന്ന് രണ്ടു ദിവസം പോലും മാറി നില്ക്കാന് വയ്യാത്ത സമയമാണിത്. മാനേജ്മെന്റിനു ഒന്നുമറിയേണ്ട.. പ്രോഫിറ്റ് ഓര് ലോസ്സ്, ദാറ്റ്സ് ഓള്... അവന് മടുത്ത പോലെ തല കുടഞ്ഞു. ഇതുതന്നെയിപ്പോള് അവര്‍ വിശ്വസിച്ചോ എന്നറിയില്ല. കമ്പനിയില്‍ തമാശ യായിട്ടു പറയാറുണ്ട്, ലീവിനത്യാവശൃമാകുമ്പോഴാണ് ആളുകള്‍ മദര്‍ എക്സ്പെയേഡ് എന്ന്...<br />
<br />
ഹേമലതയുടെ ഭര്‍ത്താവ് ഒരു നിമിഷം മകന് പോയ വഴിയെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു മകളോടു പറഞ്ഞു. ' നീയീ മുറിയൊന്നു ക്ലീന്‍ ചെയ്യ്. നാളെയും കണ്ടോളന്സുമായി കുറേപ്പേര് വരാന്‍ കാണും.<br />
<br />
' ഇന്നിനി ഒട്ടും വയ്യ,പപ്പാ.. അയാം ഡാം ടയേഡ്...'<br />
<br />
അവള് കാലുകൊണ്ട് മുറിയില്‍ ചിതറിക്കിടന്ന പൂവിതളുകളും ചന്ദനത്തിരിക്കാലുകളും ഒരരികിലേക്ക് തൂത്തു കൂട്ടി. അതിനടിയില്‍ അരികുകള്‍ കരിഞ്ഞു തുടങ്ങിയ ഒരു ചുവന്ന റോസാപ്പൂവ് ഹേമലത കണ്ടു.<br />
<div style="text-align: left;">അത് കുരുവിള സാര്‍ കൊണ്ട് വച്ച റീത്തില്‍ നിന്നു വീണതാണെന്ന് അവളോര്‍ത്തു. റീത്ത് കാല്ക്കല് വച്ച് സാര്‍ ഒരു നിമിഷം നിശ്ശബ്ദനായി നിന്നു. സാറിന്റെ കണ്പീലികളില് നേരിയ നനവു പടരുന്നത് അവള് അത്ഭുതത്തോടെ കണ്ടു. തന്നെക്കുറിച്ച് ഒരു സഹാനുഭൂതി സാറിന്റെ ഉള്ളിലുണ്ടെന്നു ഹേമലത ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്നും,താമസിച്ചു ചെല്ലുന്നതിന്...ഫയലുകള്‍ കൃത്യമായി നോക്കി തീര്‍ക്കാത്തതിന്.. അങ്ങിനെ എന്തെങ്കിലും കാര്യങ്ങള്‍ക്കൊക്കെയായി ഇതു സമയവും ദേഷൃപ്പെടാനേ കുരുവിള സാറിന് സമയമുണ്ടായിരുന്നുള്ളു .<br />
<br />
പുറത്തു കടക്കുമ്പോള്‍ സാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു. എന്ത് തന്നെയായാലും ഹേമലത ഒരു നല്ല സ്ത്രീ ആയിരുന്നു. ഒരു നല്ല മനസ്സുണ്ടായിരുന്നു,അവര്‍ക്ക്...<br />
<br />
അപ്പോള്‍ പിറകില്‍ നിന്നിരുന്ന ശോഭ ആന്‍സിയുടെ ചെവിയില്‍ മന്ത്രിച്ചു. ഓ, കുരുവിള സാറിന്റെ ഒരു സെന്റി.. ജീവിച്ചിരുന്നപ്പോള്‍ ഒരു ദിവസം പോലും ഇങ്ങേരവളെ ചാടിക്കാതിരുന്നിട്ടില്ല.<br />
<br />
ആ പിള്ളേര്‍ക്കൊന്നും വിചാരിച്ചത്ര സങ്കടം കണ്ടില്ല,അല്ലെ..? ആരോ ചോദിച്ചു. സാധാരണ ഇങ്ങിനെ ഓര്‍ക്കാപ്പുറത്തുള്ള മരണമെന്നൊക്കെ പറഞ്ഞാ...!<br />
<br />
പിള്ളേരൊക്കെ എത്തറ്റമായി...? ആ ചെറുക്കന് എവിടെയോ പണിയായെന്നു സാറൊരിക്കല്‍ പറഞ്ഞാരുന്നു..പ്യൂണ്‍ സദാശിവന്റെ ചോദ്യത്തിന് ആരോ മറുപടി പറഞ്ഞത് ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി.<br />
<br />
ഹേമലതയപ്പോള് മുറിയുടെ ഒരരികില്‍ നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ ഓര്‍മ്മകളില്‍ നൊന്ത്,എല്ലാവരെയും ഒരിക്കല്‍ കൂടി കാണാന്‍ ആശിച്ച്...കുട്ടിയാവട്ടെ സോഫയിലും ടി.വിയിലുമൊക്കെ തൊട്ടും തലോടിയും അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.<br />
<br />
മകള്‍ അച്ഛന്റെ മുറി വാതില്ക്കല് ചെന്നു നിന്നു. പിന്നെ മടിച്ചു മടിച്ചു ചോദിച്ചു.'പപ്പാ.. നാളെ മുതല്‍ ഫുഡ് ഒക്കെ പ്രിപേര് ചെയ്യുന്നതാരാ...?<br />
<br />
ഹേമലതയുടെ ഭര്‍ത്താവ് വാതില്‍ക്കലേക്ക് വന്നു. പിന്നെ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.;നിന്റെ തള്ളയുണ്ടല്ലോ...അവളോടു സമയത്തിന് ഓഫീസില്‍ പോകാന്‍ നോക്കണമെന്ന് ഞാനെത്ര പറഞ്ഞിട്ടുണ്ട്.. എന്നും താമസിച്ചേ എഴുനേല്ക്കത്തൊള്ളു . ഒന്നും നേരെ ചൊവ്വേ ചെയ്യാന്‍ അറിയത്തുമില്ലാരുന്നു.എന്നിട്ട് ഒടുവില്‍..<br />
. അയാള്‍ കതകു വലിച്ചടച്ചു. തലേന്ന് രാവിലത്തെ തിരക്കില്‍ ഹേമലത ഊരി കട്ടിലിലിട്ടിരുന്ന ഹൌസ് കോട്ട് മുറിയുടെ മൂലയിലേക്ക് തട്ടിയെറിഞ്ഞു പിറുപിറുത്തു.<br />
<br />
'മുഷിഞ്ഞ തുണി കട്ടിലിലിടരുതെന്നു ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ശവം...!!<br />
<br />
താനൊരാത്മാവാണെന്ന കാര്യം പോലും മറന്ന് ഹേമലത ഭയന്നു വിറച്ചു പിന്നെ ഓര്‍ത്തോര്‍ത്ത് അവള്‍ക്കു കരച്ചില് വന്നു. രാവിലെ ഒരായിരം ജോലികള്‍ അവള് ഒറ്റയ്ക്ക് ചെയ്തു തീര്ക്കുംപോഴൊക്കെ അയാള്‍ പത്രം വായിച്ചിരിക്കുകയാവും. പിന്നെ അവള് ജോലികളെല്ലാമൊതുക്കി അടുക്കള തുടച്ചു പുറത്തിറങ്ങുമ്പോ ഴെയ്ക്കും അയാള്‍ ഓഫീസില്‍ പോകാന്‍ റെഡി ആയിക്കഴിഞ്ഞിരിക്കും. അയാള്‍ പോകുന്ന വഴിയില്‍ തന്നെ ഒരല്പം അകത്തേയ്ക്ക് കയറിയാല്‍ മതി,ഹേമലതയുടെ ഓഫീസിലെത്താന്‍. ഒരു ദിവസമെന്കിലും അയാള്‍ തനിക്ക് വേണ്ടി ഒരല്പം കാത്തു നില്ക്കും എന്ന് ഹേമലത എന്നും മോഹിക്കും. പക്ഷെ ഒരിക്കലും അതുണ്ടായിട്ടില്ല. ആഫ്ടര്‍ ഷേവ് ലോഷന്റെ മണവും പരത്തി അയാള്‍ ബൈക്ക് ഓടിച്ചു പോകും.പിന്നെ അവശേഷിച്ച സമയവുമായി ഓട്ടപ്പന്തയം നടത്തി അവള് വീട് പൂട്ടി ഇറങ്ങുമ്പോഴേക്കും പതിവ് ബസ്സിന്റെ സമയം കഴിഞ്ഞിരിക്കും.<br />
<br />
ഒരല്പം സഹാനുഭൂതി ഈ മനുഷ്യന് കാണിച്ചിരുന്നെങ്കില്‍.. ഹേമലത തേങ്ങി. എങ്കിലിപ്പോഴും ഞാന്‍ ജീവിചിരുന്നേനെ.<br />
<br />
മകള്‍ ജനാലകളെല്ലാം ചാരി. പിന്നെ ടി.വി ഓണ്‍ ചെയ്ത് വോളിയം കുറച്ച് സോഫയിലേക്കു ചാഞ്ഞു. കുട്ടി അപ്പോള്‍ ഒരു ഷാന്‍ഡലിയറിന്റെ പളുങ്കു മണികള്ക്കിടയിലൂടെ തെന്നി നടക്കുകയായിരുന്നു. അവന് ആഹ്ലാദത്തോടെ പറഞ്ഞു. 'കുടുമ്പം ഒരു ഷേത്രം.. ഇത് ഒരു പഴേ സിനിമേടെ പേരാ.. ചായക്കടേ പാട്ട് കേക്കും...<br />
<br />
സമയമാകുന്നു എന്ന് ഹേമലതയറിഞ്ഞു. അവള് അവസാനമായി മുറികള്‍ തോറും കയറിയിറങ്ങി. അടുക്കളയിലെ കഴുകിയടുക്കിയ പാത്രങ്ങളും മടക്കി വച്ച വസ്ത്രങ്ങളും എല്ലാം പതിവ് പോലെ തന്നെയുണ്ട്. പക്ഷെ ഇന്നലെവരെ രാത്രി പകലാക്കി അതിനിടയിലൂടെ ഓടി നടന്ന ഒരുവള്‍ ഇന്നില്ല. എല്ലാം തന്റെത് എന്നഹങ്കരിച്ചിരുന്നവള് ...ഞാനില്ലെങ്കില്‍ വീട്ടില്‍ എല്ലാം നിശ്ചലമാകുമെന്ന് വീമ്പിളക്കിയിരുന്നവള്..... ആ വീടിന്റെ മുക്കിലും മൂലയിലും സ്വന്തം വിരല്‍പ്പാടു പതിപ്പിച്ചവള്‍.. അവളില്ലതെയായി. ആര്‍ക്കുവേണ്ടി ഒരു ജന്മം മുഴുവന്‍ അവള് എരിച്ചു കളഞ്ഞുവോ അവരെല്ലാം നാല്പ്പത്തെട്ടു മണിക്കൂര്‍ തികയും മുന്‍പ് അവളെ മറന്നു കഴിഞ്ഞു...<br />
<br />
മുകളില്‍,തളര്‍ന്നുറങ്ങുന്ന മകന്റെ മുഖം നോക്കി അവള് ഒരു നിമിഷം നിന്നു<br />
നേരിയ കഷണ്ടി കയറിത്തുടങ്ങിയ അവന്റെ നെറ്റിയില്‍ ഒന്ന് തലോടാന്‍ ഹേമലത കൊതിച്ചു. സോഫയില്‍ മകളും ഉറക്കമായിക്കഴിഞ്ഞു. ഭര്‍ത്താവ് മാത്രം ചാരു കസേരയില്‍ ഇരുട്ടിലേക്ക് നോക്കി വെറുതെ ഇരിക്കുന്നു. വോഡ്കയും ലൈമും ചേര്‍ത്ത അയാളുടെ ഫേവറിറ്റ് ഡ്രിങ്കും കയ്യിലുണ്ട് ..പണ്ഡിറ്റ് ജസ് രാജ് അയാള്‍ക്കായി ഏതോ ഹിന്ദുസ്ഥാനി രാഗം പതിഞ്ഞ സ്വരത്തില്‍ ആലപിച്ചു കൊണ്ടിരുന്നു.<br />
<br />
ഭിത്തിയില്‍ നിന്ന് നവ വധുവായ ഹേമലത തന്റെ വ്രീളാവിവശമായ മിഴികളോടെ അവളെ നോക്കി ചിരിച്ചു. ഇരുപത്തിയാറു വര്‍ഷം ജീവിതത്തിന്റെ ഭാഗമായി കരുതിപ്പോന്ന വീട് എല്ലാ ശക്തി കളോടും കൂടി തന്നെ നിരാകരിക്കുന്നത് ഹേമലതയറിഞ്ഞു.<br />
<br />
<br />
അപ്പോള്‍ ഏഴാം യാമത്തിലെ കാറ്റു വീശാന്‍ തുടങ്ങി. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും മേലുടുപ്പുകളെല്ലാം ഊരിയെറിഞ്ഞു ഹേമലത ആത്മാക്കളുടെ നിര്‍മ്മമമായ ലോകത്തേക്കുള്ള മഹാ പ്രസ്ഥാനമാരംഭിച്ചു.<br />
<br />
<br />
<br />
<br />
<br />
<br />
</div></div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"> </div></div></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com32tag:blogger.com,1999:blog-1362599426626179178.post-7637841590959615922011-10-03T15:38:00.000+05:302011-10-03T15:38:50.363+05:30ഹൃദയത്തിനു മാത്രം മനസ്സിലാവുന്നത്<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><div style="text-align: left;">ബാലചന്ദ്രന് ഒതുക്കുകള്‍ കയറി ചെല്ലുമ്പോള്‍ അമ്മ തുളസിത്തറയില്‍ വിളക്ക് വയ്ക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്തു കണ്ടതിന്റെ യാതൊരു അതിശയവും അമ്മയുടെ മുഖത്തു കണ്ടില്ല. ഇപ്പോള്‍ വരാമെന്ന് പറഞ്ഞു പോയ ആരോ തിരികെ വന്നതു പോലെ. അന്തിത്തിരി തുളസിത്തറയിലെ ഓട്ടു വിളക്കില്‍ വച്ച് കൈ തലയില്‍ തുടച്ചു് അമ്മ ചോദിച്ചു.' എന്തെ ഇത്ര വൈകിയത്..? വണ്ടി കിട്ടാന്‍ താമസോണ്ടായതാ...?'</div></div>അമ്മയുടെ രീതികള്‍ ഇപ്പോഴും ഇങ്ങിനെ ആയിരുന്നുവെന്ന് അയാള്‍ ഓര്‍മ്മിച്ചു. ഇപ്പോള്‍ അതിശയിപ്പിച്ചു കളയാമെന്നു വിചാരിച്ചു ചെയ്യുന്ന ഒന്നും അമ്മയില്‍ അത്ഭുതമുണ്ടാക്കാറില്ല . ഇതെനിക്കെപ്പോഴേ അറിയാമായിരുന്നു എന്നപോലെ അമ്മ ചിരിച്ചു കളയും.<br />
<br />
ശ്രീദേവീം കുട്ടീം കൂടി വരായിരുന്നു. ..എത്ര നാളായി കണ്ടിട്ട്.<br />
<br />
പ്രിയയ്ക്ക് എന്‍ട്രന്‍സ് വര്വല്ലേ അമ്മെ... എപ്പഴും പരീക്ഷേം ഒക്കെയായിട്ട് വല്ലാത്ത തിരക്ക് തന്നെ.<br />
<br />
അറവാതില്‍പ്പടിയില്‍ വിളക്ക് വച്ചിട്ട് അമ്മ അകത്തേക്ക് പോയി. അലക്കിയ മുണ്ടുമായി വന്നു. നിനക്ക് മേല്‍ കഴുകണോ.. വെള്ളം ചൂടാക്കാന്‍ വയ്ക്കട്ടെ...<br />
അയാള്‍ വേണ്ട എന്ന് മൂളി. കിണറിനരികില്‍ ചെന്ന് കാല് കഴുകി വന്നു.<br />
ചൂട് തൊടങ്ങീരിക്കാണ്. മകരം തൊടക്കത്തിലെ തന്നെ കാലാവസ്ഥ യൊക്കെ മാറീരിക്കുന്നു.<br />
<div style="text-align: left;"> എങ്കിലും ഇവിടെ എന്താശ്വാസം. ടൌണി ലാണെങ്കില്‍ കാറ്റും കൂടി വീശില്ല. ഫ്ലാറ്റുകളില്‍ ചൂടും ആവിയും സഹിച്ചു നരകിക്കണം,മൂന്നാല് മാസം.</div><div style="text-align: left;">അമ്മ എന്തോ പറയാനാഞ്ഞു പിന്നെ നിശബ്ദയായി .</div><div style="text-align: left;">വെളിച്ചത്തിന്റെ അവസാന നാളവും പിന് വാങ്ങുന്ന മുറ്റത്തേക്കു നോക്കി അയാള്‍ വെറുതെ ഇരുന്നു. ചോദിക്കാനും പറയാനും ഒന്നുമില്ലാതാവുന്നു. പണ്ട് സന്ധ്യകളില്‍ ഇതേപോലെ സന്ധ്യാ ദീപത്തിനരികില്‍ ഇരുന്നു ഒരമ്മയും മകനും വാ തോരാതെ സംസാരിക്കുമായിരുന്നു. കണ്ണുകളില്‍ നക്ഷ ത്ര ദീപ്തി യുമായി കൌമാരം വിടാത്ത ഒരു കുട്ടി തന്റെ കുതൂഹലങ്ങളുടെ കെട്ടഴിക്കുമ്പോള്‍ അതില്‍ നിറഞ്ഞു തുളുമ്പിയ ഒരമ്മയുടെ ചിരി നിറഞ്ഞ മുഖം ഓര്‍മ്മകളില്‍ എവിടെയോ തിരനോട്ടം നടത്തുന്നതായി അയാള്‍ക്ക് തോന്നി.<br />
<br />
പോരാനിറങ്ങുമ്പോഴും ശ്രീദേവി പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. ഇത്തവണയും പതിവുപോലെ അമ്മെ കാണുമ്പോള്‍ നിങ്ങള്‍ എല്ലാം മറക്കും. കാര്യങ്ങള്‍ ഇത്തവണ ശരിയാക്കാതെ വന്നാല്‍ പ്രിയേടെ മെഡിസിന് പഠിത്തം നടക്കുകില്ല എന്നോര്‍ത്തോണം.<br />
-നീ ഒരുപാട് ക്ഷീണിച്ചിരിക്കാണ് ,ബാലാ. മുടിയൊക്കെ നരച്ചു ഒള്ളേലും പ്രായം തോന്നണു. ഇപ്പൊ കണ്ടാല്‍ ശരിക്കും അച്ഛനെ പ്പോലെ തന്നെണ്ട്.<br />
<br />
വയസായി വര്വല്ലേ അമ്മെ.പിന്നെ എടുത്താ പൊങ്ങാത്ത ഭാരാണ് ജീവിതത്തില്‍. രണ്ടു മക്കള്‍ പ്രൊഫെഷണല്‍ കോഴ്സിനു പഠിക്കണ ചെലവുണ്ടാക്കണമെങ്കില് ചില്ലറ ബുദ്ധിമുട്ടാണോ ഒണ്ടാവണെ<br />
.<br />
ഉള്ളിലെവിടെയോ ഇരുന്നു ശ്രീദേവി അഭിനന്ദിച്ചു ചിരിച്ചു. മിടുക്കന്. ഇത്തവണ പറയണ്ട പോലെ തന്നെ പറഞ്ഞു.<br />
(ഗോകുലിന്റെ കോഴ്സ് കഴിഞ്ഞു എന്നൊന്നും അമ്മയോട് പറയാന്‍ നിക്കണ്ട,കേട്ടോ. രണ്ടു പേരും പഠിക്കണൂന്നെ പറയാവൂ. അല്ലെങ്കില്‍ പൈസേടെ ആവശ്യം ബോധ്യാവില്ല. . )<br />
അയാള്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നു. അരമതിലിന്റെ തൂണില്‍ ചാരിയിരുന്ന അമ്മ പതിയെ അയാളുടെ കയ്യില്‍ തലോടി. എന്താ എന്റെ ബാലന് കുട്ടീടെ ഒരു ജീവിതം.. അമ്മ ചിരിച്ചു. ആകെ പ്രാരാബ്ധക്കാരനായിരിക്കാണ് നീയ്.<br />
<br />
അയാള്‍ക്ക് പെട്ടെന്ന് ഉള്ളിലെന്തൊക്കെയോ തകര്‍ന്നു വീഴുമ്പോലെ തോന്നി. ഏറെ ഇഷ്ടം തോന്നുമ്പോഴോ അല്ലെങ്കില്‍ അയാള്‍ക്കൊരു സ്വാന്തനം ആവശ്യമാണെന്ന് വരുമ്പോഴോ പണ്ടും അമ്മ വിളിക്കാറുള്ള പേരാണ് ബാലന്‍കുട്ടി.<br />
അമ്മ ഒന്നും മറക്കുന്നില്ലല്ലോ. മമതയുടെ ഈയൊരു സ്പര്‍ശം എനിക്കായി അവശേഷിപ്പിക്കുന്നത് എന്റെ അമ്മ മാത്രമാണ്. എന്നിട്ടും ഞാന്‍...<br />
<br />
അടുത്ത മാസം അച്ഛന്റെ ശ്രാദ്ധമാണ്. ഓര്‍മ്മയുണ്ടോ നിനക്ക്... പതിനേഴു വര്‍ഷം കഴിഞ്ഞിരിക്കണു അച്ഛന് പോയിട്ട്. എത്ര വേഗാ കാലം കടന്നു പോയത്.<br />
ബാലചന്ദ്രന് ചുമരിലെ ചിത്രത്തിലേക്ക് നോക്കി. പഴയ പ്രതാപത്തിന്റെയും ഗൌരവത്തിന്റെയും ഭാവം അച്ഛന്റെ മുഖത്തു നിന്ന് മാഞ്ഞു പോയിട്ടില്ല.<br />
ഞാന്‍ അച്ഛനെ പോലെയാണോ..? അയാള്‍ ആലോചിച്ചു. മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എതിര് പറയാത്ത ,ഭാര്യയുടെ പിടിവാശിക്ക് വഴങ്ങുന്ന എനിക്ക് 'മേലെടത്തെ ചന്ദ്ര ശേഖരന് നായരെപ്പോലെ' എന്ന് പറയാന്‍ പോലും അര്‍ഹതയില്ല.<br />
അച്ഛന് ഒരിക്കലും അയാളെ നേരിട്ട് കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്യാറില്ലായിരുന്നു. പകരം ശിക്ഷാ വിധികളെല്ലാം അമ്മയ്ക്കായിരുന്നു ലഭിക്കുക. പത്താം ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ ,കുളിപ്പുര മതിലിനു മറഞ്ഞു നിന്ന് സിഗരട്ട് വലിച്ചപ്പോള്‍,മാനം കാണാത്ത മയില്‍ പീലി പോലെ പുസ്തകത്താളില്‍ സൂക്ഷിച്ചിരുന്ന ആദ്യാനുരാഗത്തിന്റെ തൊണ്ടി ചികഞ്ഞെടുത്തപ്പോള്‍...എല്ലാ തവണയും ഉമ്മറത്തിണ്ണയില്‍ അമ്മ പ്രതിയായി തല കുനിച്ചു നിന്നു. അകത്തെ മുറിയില്‍ കിടക്കുന്ന അയാള്‍ കേള്‍ക്കെ ഉറക്കെയുറക്കെ അമ്മയോട് അച്ഛന് കലഹിച്ചു. അമ്മയുടെ വളര്‍ത്തു ദോഷത്തെപ്പറ്റി,അമ്മാവന്മാരുടെ പിടിപ്പു കേടുകളെപ്പറ്റി.. അമ്മ തല കുനിച്ചു നിന്ന് എല്ലാം സ്വീകരിച്ചു. നിശ്ശബ്ദയായി കണ്ണുനീര് വാര്‍ത്തു. അച്ഛന് പിന്നീട് കലിയിറങ്ങുമ്പോള്‍ ,പറഞ്ഞു പോയ വാക്കുകളെപ്പറ്റി കുററ ബോധം തോന്നുമ്പോള്‍, സ്വയം ന്യായീകരിച്ചു.<br />
<br />
ഇതൊന്നും എനിക്ക് വേണ്ടിയല്ല ഭാഗീരഥീ .നന്നായാല്‍ നിനക്ക് കൊള്ളാം. നാളെ ഞാന്‍ ഇല്ലാതെ യായാലും ഒരിറ്റു വെള്ളം നിനക്ക് തരാനുള്ള പ്രാപ്തി അവനുണ്ടാകാന്‍ വേണ്ടി മാത്രം..<br />
ഒടുവില്‍,കണ്ണീര് കഴുകി,മുഖം അമര്‍ത്തി തുടച്ചു അമ്മ അയാളുടെ അടുത്തു വന്നിരിക്കും. അച്ഛന് സങ്കടായി. അച്ഛന്റെ മനസ്സ് വെഷമിപ്പിക്കാന്‍ പാടുണ്ടോ മക്കള്‍.. ' അത്രയേയുള്ളൂ. എന്തിനു ചെയ്തു എന്ന ചോദ്യമില്ല. ഇനി ചെയ്യരുത് എന്നാ താക്കീതില്ല. എനിക്ക് സങ്കടായി എന്ന പരിദേവനം പോലുമില്ല. അച്ഛന് വെഷമാവരുത് എന്ന അപേക്ഷ മാത്രം.<br />
ബാലചന്ദ്രന്റെ മനസ് വല്ലാതെ പൊള്ളി. അമ്മയ്ക്കുവേണ്ടി ഒന്നും ചെയ്യാനായില്ല. അതും പോരാഞ്ഞു ആ കാല്‍ക്കീഴിലെ അവസാനത്തെ തരി മണ്ണും തട്ടിയെടുക്കാനായി വന്നതാണ് ഞാന്‍. ക്ഷമിയ്ക്കണം എന്ന് പറയാന്‍ പോലും യോഗ്യതയില്ലാത്ത മകന്.<br />
<div style="text-align: left;">പെട്ടെന്ന് ശബ്ദങ്ങളുടേയും ചലനങ്ങളുടെയും ആഘോഷം പോലെ ഒരാള്‍ പടി കടന്നു വന്നു. ബാലച ന്ദ്രന്നായര് വന്നൂന്ന് കേട്ടല്ലോ.. എവിടെ മഹാന്...?</div><div style="text-align: left;">ആഹാ.. ഇത്ര പെട്ടെന്ന് വാര്‍ത്ത അങ്ങോടെത്തിയോ.. അമ്മ ചിരിച്ചു. കേറി വാ അപ്പൂ..പിന്നെ ബാലനോടായി പറഞ്ഞു. ഇപ്പൊ അപ്പുവാണ് എന്റെ സഹായി.</div><div style="text-align: left;">അമ്മയുടെ ഇളയമ്മയുടെ മകന്. ഒറ്റത്തടി. എവിടെയും ആര്‍ക്കും സഹായത്തിന്എപ്പോഴും തയ്യാറായി നടക്കുന്ന അപ്പുമാമയ്ക്ക് ആരോടും ഒന്നിനും പരിഭവിയ്ക്കാനറിയില്ല.</div><div style="text-align: left;">കുറെയേറെ നാട്ടു വര്‍ത്തമാനങ്ങള്‍ക്കും തമാശകള്‍ക്കും ശേഷം അപ്പു മാമ യാത്ര പറഞ്ഞിറങ്ങി. യാത്രയാക്കാന്‍ പടി വരെ ചെന്ന ബാലനോടു അപ്പു നായര്‍ ചോദിച്ചു. ഭാഗിയേടത്തിയെ എത്ര നാളാ ഇങ്ങിനെ തനിച്ചു നിര്‍ത്തണെ ബാലാ.. വയ്യാണ്ടായാ ഒന്ന് വിളിച്ചു പറയാന്‍ പോലും ആരും കൂടെ ഇല്ലാതെ..</div><div style="text-align: left;">ബാലചന്ദ്രന് ഒന്നും മിണ്ടിയില്ല. നാട്ടിലെ സ്ഥലം വില്‍ക്കുന്ന കാര്യം അമ്മയോട് സംസാരിക്കാമെന്ന് ശ്രീദേവിയോട് സമ്മതിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ക്കു പറയാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം മാത്രമായിരുന്നു.</div><div style="text-align: left;">അമ്മേടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തന്നെ. പക്ഷെ എന്താ ബാലേട്ടാ വേറെ വഴി...ഇവിടെ ഫ്ലാറ്റില്‍ ഗോകുലിനും പ്രിയയ്ക്കും പ്രത്യേകം മുറി കൊടുക്കാണ്ട് പറ്റില്ല. മൂന്നു മുറികള്‍ മാത്രം ഉള്ള ഈ ഫ്ലാറ്റില്‍ നമ്മള്‍ക്ക് ആഗ്രഹം ഉണ്ടെന്നു വച്ചാലും എന്താ ചെയ്യാ ബാലേട്ടാ.. </div><div style="text-align: left;">എതിര്‍ക്കാന്‍ പോയില്ല. എതിര്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും,മറ്റുള്ളവരുടെ കാര്യം പറയുന്ന പോലെയും വൃദ്ധ സദനങ്ങളെപ്പറ്റി അവള് പറയുന്നത് പലപ്പോഴും കേട്ടില്ല എന്ന് ഭാവിച്ചു. മനസ്സെന്തോ അവിടെ എത്തുമ്പോള്‍ തിരിഞ്ഞു നടക്കുകയാണ്. ഒരിക്കലും സ്വീകരിയ്ക്കാനാവുന്നില്ല..<br />
.</div><div style="text-align: left;">ബാലനൊന്നും പറഞ്ഞില്ല..അപ്പുമാമ ഓര്‍മ്മിപ്പിച്ചു. </div><div style="text-align: left;">ഞാനെന്താ പറയ്യാ അപ്പു മാമേ.. എന്റെ സാഹചര്യങ്ങള്‍..<br />
<br />
<div style="text-align: left;">തനിക്കോര്മെണ്ടോ എന്റമ്മേ എന്നറിയില്ല. നാല്‍പ്പത്തി രണ്ടാമത്തെ വയസ്സിലാ അമ്മയ്ക്ക് രോഗം തുടങ്ങുന്നത്. എനിക്കന്നു പതിനേഴു വയസ്സാ. അക്കാലത്ത് കുഷ്ഠ രോഗംന്നു കേട്ടാല്‍ ആളുകള്‍ അടുക്കില്ല. രോഗ വിവരം അറിഞ്ഞപ്പോള്‍ തന്നെ അച്ഛന് ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നെ ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായി. വലിയമ്മ പോലും വീടിനു പുറത്തു നിന്നേ സംസാരിയ്ക്കാറുണ്ടായി രുന്നുള്ളു. എത്ര വയ്യാണ്ടായിരുന്നാലും അമ്മ തന്നെ ആഹാരോണ്ടാക്കും. സ്പര്‍ശന ശക്തി ഇല്ലാതിരുന്നത് കൊണ്ട് തീയില്‍ തൊട്ടാല്‍ പൊള്ളുന്നതറിയില്ല. രോഗം കൊണ്ട് മുരടിച്ച പൊള്ളിക്കുടുന്ന വിരലുകള്‍ കൊണ്ട് അമ്മ അഹാരോണ്ടാക്കി വിളമ്പും. എനിക്കത് കഴിക്കാന്‍ ഒരറപ്പും മടീം ഉണ്ടായിരുന്നില്ല. രോഗത്തെ പേടീം തോന്നീട്ടില്ല. എഴുപ ത്തെട്ടാമത്തെ വയസ്സിലാ എന്റമ്മ മരിയ്ക്കണെ. അമ്മ പോയതോടെ ഞാനീ ലോകത്ത് തനിച്ചായി. എങ്കിലും എനിക്കൊട്ടും വെഷമമില്ല,ബാലാ... അമ്മയ്ക്ക് വേണ്ടി ചെയ്യാതെ പോയ കാര്യങ്ങളോര്‍ത്തു എനിക്കൊരിക്കലും കണ്ണീരൊഴുക്കേണ്ടി വന്നിട്ടില്ല.</div><div style="text-align: left;">നീ വിഷമിക്കാന്‍ പറഞ്ഞതല്ല. അയാള്‍ ബാല ചന്ദ്രന്റെ കൈ പിടിച്ചു. ഓരോരുത്തരും എത്ര കാലം ഉണ്ടാവാനാ ഈ ഭൂമീല്. ചെയ്യേണ്ട കാര്യങ്ങള്‍ ശരിയായ സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നെ ദുഖിക്കാനെ സമയോണ്ടാവൂ.<br />
</div><div style="text-align: left;"> രാത്രി... മുരിങ്ങയിലക്കറിയും പയറ് തോരനും പാവയ്ക്കാ കൊണ്ടാട്ടവും വിളമ്പി അമ്മ അയാളെ വയറു നിറയെ ഊട്ടി. അയാളുടെ പഴയ മുറിയില്‍ കോസടിയും ഇലഞ്ഞിപ്പൂ മണക്കുന്ന വിരിപ്പും വിരിച്ച് അമ്മ അയാള്‍ക്ക് കിടക്കയൊരുക്കി. വര്‍ഷങ്ങള്‍ മണക്കുന്ന മുറിയില്‍ അയാള്‍ വീണ്ടും പഴയ ബാലന് കുട്ടിയായി. അമ്മ ജനല്‍ വലിച്ചു തുറന്നു. ഹൃദയ ഹാരിയായ ഏതോ സുഗന്ധം കാറ്റിനൊപ്പം മുറിയിലേക്ക് ഇരച്ചു കയറി.</div><div style="text-align: left;">സര്പ്പക്കാവില് കുറുമുള്ള് പൂത്തൂന്നു തോന്നണു.അമ്മ പറഞ്ഞു. എന്താ ഒരു വാസന...!!</div><div style="text-align: left;">ബാലചന്ദ്രന് കട്ടിലിലേക്ക് ചാഞ്ഞു. കിടക്കയിലെ ചിര പരിചിത ഗന്ധത്തിലേക്ക് മുഖം പൂഴ്ത്തി. എനിക്ക് വയ്യ.. ഒന്നിന് വേണ്ടിയും...ഒരു സ്വാര്‍ഥതയ്ക്ക് വേണ്ടിയും എനിക്കീ സ്വര്‍ഗം ഉപേക്ഷിച്ചു കളയാന്‍ വയ്യ. </div><div style="text-align: left;">ആകെ തളര്‍ന്നു എന്ന് തോന്നുമ്പോള്‍..തല ചായ്ച്ചു മയങ്ങണമെന്ന് തോന്നുമ്പോള്‍..എനിക്കീ മണ്ണ് വേണം. ഈ വീടും അമ്മയുടെ മടിത്തട്ടും വേണം.</div><div style="text-align: left;">ബാലനുറങ്ങിയോ... അമ്മ കടന്നു വന്നു. ഒരു കവര്‍ അയാളുടെ അടുത്തു വച്ചു.</div><div style="text-align: left;">ഞാന്‍ എല്ലാം നിന്റെ പെരിലേക്കെഴുതി. അപ്പൂനെ കൂട്ടീട്ടു പോയിട്ടേ. ഇനിയിപ്പോ,നിന്റെ സൌകര്യത്തിനു..എപ്പഴാ വേണ്ടെന്നു വച്ചാല്‍..</div><div style="text-align: left;">അമ്മ എന്താ ഈ ചെയ്തത്.. അയാളുടെ ശബ്ദം കരച്ചിലിന്റെ വക്കോളമെത്തി.</div><div style="text-align: left;">അതിനെന്താ ബാലന്കുട്ടാ.. അമ്മയ്ക്കിനി എന്തിനാ ഇതൊക്കെ.. ഒക്കെ വ്യവസ്തയാക്യാല് അത്രേം എളുപ്പമായി. അത്ര തന്നെ.</div><div style="text-align: left;">ഉറങ്ങിക്കോളൂ. അമ്മ അയാളുടെ ശിരസ്സില്‍ തലോടി. ഒരു മനുഷ്യായുസ്സെന്നു പറഞ്ഞാല്‍ ഇത്രയൊക്കെയേ ഉള്ളു. ആര്‍ക്കാ ഉപകരിക്കാന്നു വച്ചാല്‍ അതിനോള്ളതാ സ്വത്തും പണോക്കെ,</div><div style="text-align: left;">രാവിലെ ..നേരിയ നനവ് വീണ പുല്ലില്‍ ചവിട്ടി അയാള്‍ പടിയിറങ്ങി. അമ്മ അയാളോടൊപ്പം പടി വരെ ചെന്നു റോഡിലേക്ക് കയറാന്‍ തുടങ്ങവേ അമ്മ പറഞ്ഞു.</div><div style="text-align: left;">ഞാന്‍ വള്ളിക്കാവിലെക്ക് പോകാംന്നു വിചാരിക്യാ ബാലാ..</div><div style="text-align: left;"></div><div style="text-align: left;">എന്തിന്..അയാളുടെ സ്വരം വിറയാര്‍ന്നു.എന്തിനാമ്മേ ഇപ്പൊ..</div><div style="text-align: left;">അവിടെ സുഖാന്നാ കേക്കണെ. അപ്പൂന്റെ കൂടെ നിക്കണംന്ന് അവന് നിര്ബന്ധിക്കണണ്ട്. പക്ഷെ,ഈ നാട്ടില്‍ തന്നെ..അത് വേണ്ട..ശരിയാവില്ല.ഇതിപ്പോ വയസ്സു കാലത്ത്..ഈശ്വരചിന്തയുമായിട്ടു കഴിയാല്ലോ..വൃദ്ധ സദനത്തിന്റെ പോലെ പ്രശ്നങ്ങളും ഉണ്ടാവില്ല. ആലോചിച്ചു നോക്കീട്ടു അത് തന്നെയാ ശരീന്ന തോന്നലാ.</div><div style="text-align: left;">നീ വെഷമിക്കണ്ട.. ഞാന്‍ ഒട്ടും സങ്കടപ്പെട്ടല്ല ഇത് തീരുമാനിച്ചത്. അമ്മ ചിരിച്ചു. അത് തന്നെയാ നല്ലത്.. അതോണ്ടാ..</div><div style="text-align: left;">ഒന്നും ചോദിച്ചില്ല..ഒന്നും ആവശ്യപ്പെട്ടമില്ല. അയാള്‍ക്ക് കുററ ബോധം തോന്നേണ്ട കാര്യവുമില്ല. അയാളായിട്ട് ഒന്നും ചെയ്തില്ലല്ലോ.. എല്ലാം അമ്മയുടെ തീരുമാനം മാത്രം.</div><div style="text-align: left;">ഒരു നിമിഷം നിശ്ശബ്ദനായി നിന്നിട്ട് ബാലചന്ദ്രന് വഴിയിലേക്കിറങ്ങി. കണ്ണീരിന്റെ തിരശീലയ്ക്കിടയിലൂടെ മങ്ങിത്തെളിഞ്ഞ വഴിക്കാഴ്ച്ചകളിലേക്ക് ഇടറുന്ന കാല് വയ്പ്പുകളോടെ അയാള്‍ നീങ്ങി. </div><div style="text-align: left;">.</div><div style="text-align: left;"><br />
</div><div style="text-align: left;"></div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"></div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div></div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"></div><div style="text-align: left;"></div><div style="text-align: left;"><br />
</div><br />
</div><div style="text-align: left;"><br />
</div><div style="text-align: left;"></div><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com32tag:blogger.com,1999:blog-1362599426626179178.post-57478057887850286612011-09-27T15:50:00.000+05:302011-09-27T15:51:01.101+05:30നിശ്ചല ചിത്രങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<br /></div>
<div style="text-align: left;">
കതകിലാരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്.കാറ്റിന്റെ ഇരമ്പലും മഴക്കോളും എന്റെ ബോധത്തിലേക്ക് വരാന്‍ പിന്നെയും കുറെ സമയമെടുത്തു. മഴ പെയ്യാനുള്ള ആരംഭമാണ്. </div>
<div style="text-align: left;">
സാധാരണ ഈ സമയത്ത് ഞാന്‍ വീട്ടില്‍ ഉണ്ടാകാറില്ല. വല്ലാത്തൊരു അസ്വസ്ഥതയും തലവേദനയും കാരണം ഓഫീസില്‍ നിന്ന് അര ദിവസത്തെ ലീവ് എടുത്തു പോന്നതായിരുന്നു. ബസ്സിലിരുന്നു തണുത്ത കാറ്റും കൊണ്ട്. വന്ന ഉടനെ ഉറങ്ങാന്‍ കിടന്നതാണ്. കാറ്റിന്റെ വികൃതി വിളിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും ഉറക്കം തന്നെ ആയിരുന്നേനെ.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
നിയതി ഇതേവരെ എത്തിയിട്ടില്ല എന്ന കാര്യം പെട്ടെന്നാണ് എന്റെ ഓര്‍മയില്‍ എത്തിയത്. സമയം നാലിന് ശേഷം എത്രയെന്കിലുമായി കാണും. ജനാല തുറന്നു പുറത്തേക്കു നോക്കി. വരാന്‍ പോകുന്ന മഴയുടെ ആഘോഷം. ആകെ കറുത്തിരുണ്ട് കഴിഞ്ഞിരിക്കുന്നു.<br />
</div>
<div style="text-align: left;">
നിയതി സാധാരണ എപ്പോഴാണ് വരിക എന്നറിയില്ല. അവള് പോകുന്നതും ഞാന്‍ അറിയാറില്ല.നേരം വെളുക്കും മുന്‍പ് പോകുന്ന ദാസേട്ടന് രാത്രിയാണ് വരാറ്. ധിറുതിയില്‍ രാവിലത്തെ പണികളെല്ലാം തീര്‍ത്തു നിയതിയുടെ ടിഫിനും എടുത്തു വച്ച് ഒരുങ്ങി ബാഗുമെടുത്ത് ഇറങ്ങുമ്പോള്‍ എന്നും എന്റെ സമയം വൈകും. നിയതി ആ സമയത്ത് ടൈം ടേബിള്‍ എടുത്തു തുടങ്ങുന്നതെ ഉണ്ടാവു. താമസിച്ചതിന്റെ വിഷമവും ബസ് തെറ്റുമോ എന്നാ ആശ ങ്കയും എല്ലാം കൂടി നെഞ്ചിലിരുന്നു വിങ്ങുമ്പോള്‍ അവള് എന്ത് ചെയ്യുന്നു എന്ന് തിരിഞ്ഞു നോക്കാന്‍ കൂടി എനിക്ക് കഴിയാറില്ല. പിന്നെ ബസിലെ ഒരു സീറ്റും പുറത്തെ അല്പം കാറ്റും എല്ലാം കൂടി എന്റെ ടെന്‍ഷന്‍ അല്പം കുറക്കുമ്പോളാണ് അവളെപ്പറ്റിയുള്ള വേവലാതികള്‍ എന്റെ ഉള്ളില്‍ നിറയാറ്. അടച്ചിട്ട കതകു തള്ളി തുറന്നോ അല്ലെങ്കില്‍ അവളുടെ അശ്രദ്ധ കൊണ്ട് അകത്തു കയറി പതുങ്ങി ഇരുന്നോ ഉണ്ടാകാനിടയുള്ള ആപത്തിനെപ്പറ്റി ഓര്‍ത്തു എന്റെ മാതൃ ഹൃദയം വിങ്ങും. വലുതായി തുടങ്ങുന്ന പെണ്‍കുട്ടികളെ വീട്ടില്‍ വിട്ടു വരുന്ന ഏതൊരമമയെയും പോലെ നെഞ്ചിലീ പുകയുന്ന നെരിപ്പോടുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വൈകുന്നേരം ഞാന്‍ തിരിച്ചെത്തുമ്പോള്‍ നിയതി ടൂഷനും ഹോം വര്‍ക്കുകളും തീര്‍ത്തു ടി വി സീരിയലിന്റെ മുന്പില് ഇരിപ്പ് പിടിച്ചിരിക്കും.കതകു തുറക്കുമ്പോള്‍ ഹാഫ് സ്കര്ടിനിടയിലൂടെ അവളുടെ വെളുത്തു മെലിഞ്ഞ കണംകാലുകളാവും ഞാന്‍ ആദ്യം കാണുക. പതിമൂന്നു വയസ്സായ പെണ് കുട്ടികള്‍ക്ക് കുറച്ചുകൂടി അച്ചടക്കം വേണം എന്നു പറയാനാണ് എനിക്ക് അപ്പോള്‍ തോന്നാറ്. എങ്കിലും നിയതി ഞങ്ങളുടെ ഏക മകളായതു കൊണ്ട് അവളെ വേദനിപ്പിക്കാതെ ഇരിക്കാനായി 'എഴുന്നേറ്റു പോയി പഠിക്കു കുട്ടി..' എന്നു മാത്രം ഞാന്‍ പറയും. അനിഷ്ടം സൂചിപ്പിക്കുന്ന ഒരു പ്രത്യേക താളത്തോടെ പഠനമുറിയിലേക്കു പോകുന്ന അവളെ ഒന്നു നോക്കി ഞാനെന്റെ വൈകുന്നേരത്തെ ജോലികളിലേക്ക് കടക്കും. രാത്രി വൈകി ഞാന്‍ കിടപ്പു മുറിയില്‍ എത്തും പോളേക്കും അവള് ഉറക്കം പിടിച്ചു കഴിയും. ആകെ തളര്‍ന്നു ഒരു പഴന്തുണിക്കെട്ടു പോലെ ആയികഴിഞ്ഞിരിക്കും അപ്പോള്‍ ഞാന്‍. ഉറങ്ങി കിടക്കുന്ന അവളെ ഒന്നുമ്മ വയ്ക്കാന്‍ പോലുമാകാതെ ഞാന്‍ കിടക്കയിലേക്ക് വീഴും. ഇങ്ങിനെ ഒന്നും അല്ല വേണ്ട ത് എന്നറിയാഞ്ഞിട്ടല്ല. പക്ഷേ എനറെയീ തിരക്കു പിടിച്ച ജീവിതത്തില്‍ മറ്റൊന്നും എനിക്കാവുന്നില്ല.<br />
പൊടുന്നനെ മഴ ആര്‍ത്തു പെയ്യുവാന്‍ തുടങ്ങി. ആകാശത്തിന്റെ കിളിവാതലുകള് എല്ലാം തുറന്ന പോലെ. മഴ ഒരായിരം കൈകള്‍ കൊണ്ട് എന്റെ ജനാലകളില്‍ ആഞ്ഞടിച്ചു. മഴയുടെ ഈര്ച്ചവാളുകള് വീഴുന്ന നിരത്ത്ആകെ ഇരുണ്ടു കഴിഞ്ഞു നിയതി ഇപ്പോള്‍ എവിടെ ആയിരിക്കും...?അവള് സ്കൂളില്‍നിന്ന് നിന്നു തീര്‍ച്ചയായും പോന്നിരി ക്കും.വഴിയില്‍ എവിടെ ആയിരിക്കും അവള്... ഒരുപക്ഷെ സ്കൂളില്‍ നിന്നു പോന്നുകാണുകയില്ലേ.. സ്കൂളില്‍ വിളിച്ച് മദറിനോടു ചോദിക്കാനായി ഞാന്‍ തിരിഞ്ഞു. പെട്ടന്നാണ് അതിലെ അപകട സാധ്യത ഞാനോര്‍ത്തത്. ഇത്തരം കോണ്‍വെന്റ് സ്കൂളൂകളിലെ വൃദ്ധ കനൃകകളെ പോലെ നിയതിയുടെ മദറും എപ്പോഴും സദാചാരത്തെപ്പറ്റി കുട്ടികളെ ബോധവതികളാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. സ്കൂള്‍ അസംബ്ലിയില്‍ , നിയതി സ്കൂള്‍ വിട്ട് വീട്ടിലെത്തുന്നത് എന്നും താമസിച്ചാണെന്ന് അവര്‍ പ്രഖ്യാപിക്കും. പെണ്‍കുട്ടികള്‍ക്ക് നിയതി ഒരു തെറ്റായ മാതൃകയാണെന്ന് അവര്‍ വിളിച്ചു പറയുമ്പോള്‍ ഒരുപാട് കണ്ണുകളുടെ കുററപ്പെടുത്തലുകള്മുന്പില് ചൂളി നില്ക്കേണ്ടിവരും,എന്റെ നിയതിക്ക്.<br />
<br />
വീണ്ടും ഞാന്‍ ജനാലയ്ക്കല്‍ സ്ഥാനം പിടിച്ചു. മങ്ങിയ വെളിച്ചത്തില്‍ ഒരു ഓട്ടോറിക്ഷ വരുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് വീശിയ മിന്നലില്‍ ഒരു നീല ഹാഫ് സ്കര്‍ട്ടും അതിനടിയിലെ വെളുത്ത കണന്കാലുകളും കണ്ടു എന്നെനിക്ക് തോന്നി. അത് നിയതിയുടെ ഓട്ടോ തന്നെയാവും. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള് ഗേറ്റു കടന്നു,കുട ചുരുക്കി മുറിയിലേക്ക് കടന്നു വരും.<br />
ഓട്ടോറിക്ഷ ഒരല്പം കൂടി മുന്നോട്ടു വന്നു പെട്ടെന്ന് വഴിയരികിലേക്ക് ചേര്‍ത്തു നിര്‍ത്തി. ആരോ അതിന്റെ സൈഡിലെ ക്യാന്‍വാസ് വലിച്ചു താഴ്ത്തിയിട്ടു. കൊരിചൊരിയുന്ന മഴയില്‍ മുന്നോട്ടു പോകാനാവാത്തത് കൊണ്ടാവാം അത് ഒരു പക്ഷെ നിര്‍ത്തിയിട്ടത്. ഓട്ടോയുടെ ഹെഡ് ലൈറ്റ് അണഞ്ഞു. മഴയില്‍, ഇരുട്ടില്‍, നിര്‍ത്തിയിട്ട ഓട്ടോയും ഇവിടെ ഈ ജനലരികില്‍ ഞാനും. ഇടയ്ക്കു തെളിയുന്ന മിന്നലില്‍ ഓട്ടോയ്ക്കുള്ളില്‍ നിഴലുകള്‍ അനങ്ങുന്ന പോലെ എനിക്ക് തോന്നി. എന്റെ ഉള്ളില്‍ ഒരു തീ നാളം ഉയര്‍ന്നു. കൊരിചൊരിയുന്ന മഴയും,വിജനമായ നിരത്തും വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയും അതിനുള്ളിലെ ദുര്‍ബ്ബലമായ ഒരു കൌമാരവും. ... ആ ഓട്ടോയില്‍ നിയതി തന്നെ ആയിരിക്കുമോ? അല്ലെങ്കില്‍ അവളെപ്പോലെ മറ്റൊരു കുട്ടി ആയിരിക്കുമല്ലോ. ആ ഓട്ടോ ഡ്രൈവര്‍ ഏതു തരത്തിലുള്ള ആളായിരിക്കും? നിയതിയുടെ ഓട്ടോ ഡ്രൈവര്‍ ആരാണ്? ആ ഓട്ടോ യുടെ പേരെന്താണ്? കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ തന്നെയാണോ ഇത്തവണയും അവളെ കൊണ്ട് പോകുന്നത്? ... ഒന്നും എനിക്കറിയില്ല. എന്റെ തിരക്ക് പിടിച്ച ജീവിതചര്യകള്ക്കിടക്ക് ഒരിയ്ക്കലും അതന്വേഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിയതിയുടെ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചാലോ .. ആരാണവളുടെ കൂട്ട് കാരികള്‍.. അവരുടെ പേര്,ഫോണ്‍നമ്പര്‍.. ഒന്നും എനിക്കറിയില്ല. അവള് ഒന്നും എന്നോട് പറയാറുമില്ല. <br />
<br />
മഴയുടെ താണ്ഡവത്തില്‍,ഇരുട്ടില്‍ ആ ഓട്ടോ അവിടെത്തന്നെ കിടക്കുകയാണിപ്പോഴും. എന്റെ നിയതി ആ ഓട്ടോ യില്‍.. എന്തായിരിക്കുമിപ്പോള്‍.. ഇതിനു മുന്‍പും അവളുടെ ഓട്ടോ ഇതുപോലെ ഇടവഴിയില്‍,ഇരുട്ടില്‍... എനിക്കറിയില്ല...എനിക്കൊന്നുമറിയില്ല.<br />
<br />
ആ ഓട്ടോ കിടക്കുന്നതിനരികിലെ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞാലോ.. അവര്‍ ചെന്ന് നോക്കുകയില്ലേ? അതിനു ആ കെട്ടിടം ആരുടെയാണെന്നു എനിക്കറിയില്ലല്ലോ. അവിടെ താമസിക്കുന്നവരെയും അവരുടെ ഫോണ്‍ നമ്പരും എനിക്കറിയില്ല. അവരെ മാത്രമല്ല, ആ കോളനിയിലെ ആരെയും എനിക്കറിയുമായിരുന്നില്ല. അതിരാവിലെയും വൈകിട്ടും ഞാന്‍ നടന്നു വരുന്ന ഈ വഴിയുടെ ഇരുവശങ്ങളില്‍ നിന്നും ഒരു സൌഹൃദച്ചിരിയോ കുശലാന്വേഷണമോ എനിക്ക് കിട്ടിയിട്ടുമില്ല.<br />
<br />
ഓട്ടോറിക്ഷ അനങ്ങി. അതിന്റെ ഹെഡ്ലൈറ്റുകള് തെളിഞ്ഞു.അത് മെല്ലെ മുന്‍പോട്ടു നീങ്ങി. ഒരു പക്ഷേ അത് എന്റെ ഗേറ്റിനു മുന്പില് നിര്‍ത്തിയേക്കും. അതില്‍ നിന്നും എന്റെ മകള്‍ ഇറങ്ങി വന്നേയ്ക്കും. എങ്ങിനെയായിരിക്കും അവള് വരിക.. ഒരു പക്ഷെ അതില്‍ നിന്ന് നിയതി വന്നില്ലെങ്കില്‍..? അവള് ഇപ്പോള്‍ വേറെ ഏതോ നിരത്തില്‍,മഴയില്‍, വഴിയരികില്‍ നിര്‍ത്തിയിട്ട മറ്റേതോ ഒരു ഓട്ടോറിക്ഷയില്‍..?<br />
<br />
പെട്ടെന്ന് ഒരു നടുക്കത്തോടെ ഞാനറിഞ്ഞു, എനിക്ക് നിയതിയെ അറിയില്ല. ഹാഫ് സ്കര്ടിനടിയിലെ മെലിഞ്ഞ കണന്കാലുകളും ഒരു നിഷേധ നടത്തവും പുതപ്പിനടിയിലെ പാതി മറഞ്ഞ ഒരു കുഞ്ഞു മുഖവുമല്ലാതെ.. എന്റെ ഗേറ്റില്‍ നിര്‍ത്തുന്ന ഓട്ടോ ഇറങ്ങി വരുന്ന കുട്ടി എന്റെ മകളാണോ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയുകയില്ല.<br />
<br />
നിയതി ഇനിയും എത്തിയിട്ടില്ല....<br />
<br />
<br />
<br />
<br /></div>
</div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com44tag:blogger.com,1999:blog-1362599426626179178.post-7329933163637895952011-09-25T12:19:00.000+05:302011-09-25T12:19:50.339+05:30ഒരു പാവം പൂവ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
ഈ പാവം പൂവിനെ പണ്ട്ചേര്ത്തലയിലെ കുറ്റിക്കാടുകളിലും പറമ്പുകളിലുംസ്ഥിരം കണ്ടിരുന്നു. ഇളം പച്ച നീണ്ടഇലകള് നിറഞ്ഞ വള്ളികള്നിലത്തു പടര്‍ന്നും,ചെറുചെടികളില്‍ പിടിച്ചുകയറിയും നിറയെപൂത്തു കിടക്കുമെങ്കിലും ഭയപ്പാടോടെ മാത്രമേ ആ ചെടികളെ കണ്ടിട്ടുള്ളു. എങ്ങാനും ചെന്ന് തോട്ടുപോയാല്‍ വീട്ടില്‍ ആരുടെയെങ്കിലും ശകാരം ഉറപ്പ്. കാരണം 'മേന്തോന്നി ' എന്നറിയപ്പെട്ടിരുന്ന ഇത് നാട്ടിലെ അസംസ്കൃതമായ ഒരു ആത്മഹത്യാ സാമഗ്രി ആയിരുന്നു. രണ്ടു തരം കിഴങ്ങുകള്‍.മേന്തോന്നിക്കായും കീഴ്തോന്നിക്കായും-കോടാലി പോലെ വളവു മേലെയും താഴെയും ആയവ. ഒന്ന് തിന്നാല്‍ മറ്റേതു നല്കി രക്ഷപെടുത്താമെന്നു പറയുമെങ്കിലും രക്ഷ പെടുന്നവര്‍ അപൂര്‍വമായിരുന്നു. ഓര്‍കിഡിന്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ചെടിയാണിത് എന്ന് വളരെ പിന്നീടാണ് മനസ്സിലായത്.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
ആത്മഹത്യ യുടെ പേരുദോഷം കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട മറ്റൊരു സസ്യമായിരുന്നു, ഒതളം.ജലാശയങ്ങളാല്‍ സമ്പുഷ്ടമായ ഞങ്ങളുടെ നാട്ടില്‍ തോടുകളുടെയും കുളങ്ങളുടെയും അരികുകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന ഇവയെ തീര പ്രദേശ ങ്ങളില്‍ അല്ലാതെ അധികം കണ്ടിട്ടില്ല. ആടിന്റെ തീറ്റയായും വളമായും ഇലകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഒതളത്തിനു അല്‍പ്പം സ്വീകാര്യത ഉണ്ടായിരുന്നു എന്ന് മാത്രം. ശുഭ്ര വര്‍ണത്തില്‍ അതീവ ചാരുതയുള്ള അതിന്റെ പൂവുകള്‍ക്ക് ഹൃദയഹാരിയായ സുഗന്ധ്മുണ്ടായിരുന്നു. ഒതളക്കായിന്റെ പരിപ്പെടുത്തു തിന്നാല്‍ വിഷം നേരെ കരളിനെയാണ് ബാധിക്കുക. രക്ഷപെടാന്‍ വളരെ പ്രയാസം. </div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
ഇങ്ങനെ എത്ര സസ്യ വൈവിധ്യങ്ങ ളായിരുന്നു ഞങ്ങളുടെ കരപ്പുറത്തിനു സ്വന്തമായുണ്ടായിരുന്നത്! ഓരോ പുല്ലിനും ചെടിക്കും മരത്തിനും കിളിക്കും പേരുകളുണ്ടായിരുന്നു. അവയുടെ ഉപയോഗങ്ങളും ഗുണങ്ങളും എല്ലാവര്ക്കും അറിയാമായിരുന്നു, നന്മകളാല് സമൃദ്ധമായ ആ നാട്ടിന് പുറത്ത്.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
ലില്ലി ചെടിയോടു സാമ്യമുള്ളതും എന്നാല്‍ പൂവിടാത്തതുമായ ഒരു ചെടി പറമ്പില്‍ നിറയെ കിളിര്‍ക്കും. കാന്തങ്ങ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അതിന്റെ ഇലകള്‍ വെണ്ടക്കും പാവലിനും ഒക്കെ നല്ല വളമായിരുന്നു. മുത്തശ്ശി മാരുടെ നീട്ടി വളര്‍ത്തി തോടയിട്ട കാതുകള്‍ പോലെ കായ്കളുള്ള കരി ങ്ങോട്ട എന്ന മരവും ധാരാളമായി കണ്ടിരുന്നു. കരിങ്ങോട്ടയുടെ ബദാം കായ പോലുള്ള കായിന്റെ കുരു ഉണക്കി അങ്ങാടി മരുന്ന് കടയില്‍ വിറ്റു. ചിത്രശലഭങ്ങള്‍ കൂട്ടമായി വന്നിരുന്നു ജീവന് ഉപേക്ഷിച്ചിരുന്ന കരളുവേഗം എന്ന ചെടിയും ഓര്‍ക്കുന്നു. മുത്തങ്ങ, പരണ്ട, കറുക ഞൊ ട്ടാഞൊടിയന് തുടങ്ങിയ എല്ലാ പുല്ലുകള്‍ക്കും, കദളി, കണ്‍കദളി തന്തല കൊട്ടി, പെരികിലം തുടങ്ങി എല്ലാ കാട്ടു ചെടികള്‍ക്കും പേരുകളുണ്ടായിരുന്നു. മുള്ളന്‍ പായല്‍, അരിപ്പായല്,അവില് പായല്‍ കുടപ്പായല്‍ കപ്പപ്പായല്‍ എന്നിങ്ങനെ പായലുകളെയും വേട്ടാ വളിയന്, അണ്ടിപ്പിറുക്കന്,ഊഴാന്‍ ചാട്ടക്കാരന് എന്ന് പ്രാണി വര്‍ഗങ്ങളെയും പേരിട്ടു വിളിച്ചു. കണ്ണീച്ച, പൂവീച്ച മണിയനീച്ച , പൊട്ടനീച്ച ,പട്ടിയീച്ച എന്നിങ്ങനെ എത്ര ഈച്ചകള്‍..നെയ്യുറുമ്പ്, കാട്ടുറുമ്പു, കട്ടുറുമ്പ്, ചുട്ടുറുമ്പ് ,ചോനല്‍, മിശിര് എന്ന് എത്ര തരം ഉറുമ്പുകള്‍...</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
സന്ധ്യ മയക്കത്തില്‍ വീശുന്ന കാട്ടിലെ സുഗന്ധം ഇലഞ്ഞിയുടെതോ കുറു മുള്ളിന്റെയോ , കാട്ടു പിച്ചിയോ കുടക പ്പാലയോ എന്ന് തിരിച്ചറിയാമായിരുന്നു. മാവുകള്‍ തന്നെ എത്ത്രയോ ഇനങ്ങള്‍.. പ്ലാവ് ചേര്‍ത്തലയില്‍ കുറവായിരുന്നു . കുറേ വീടുകല്ക്കപ്പുറത്തെ വട്ട എന്ന് പേരുള്ള അപൂര്‍വ വൃക്ഷം കാണാന്‍ കൂട്ട് ചേര്‍ന്ന് പോയിരുന്നതും അവിടുത്തെ ചേച്ചി സൌമനസ്യത്തോടെ തന്ന നീണ്ട കാലുകളിലെ പപ്പട വട്ടമുള്ള വട്ടയില കള്‍ കുരുത്തോല പെരുന്നാള്‍ കഴിഞ്ഞു പള്ളിയില്‍ നിന്ന് വരുന്നവരെപ്പോലെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു നടന്നതും ഓര്‍മയിലിന്നുമുണ്ട്.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
എത്ര മോഹനമായിരുന്നു,ആ കുഗ്രാമ ദൃശ്യങ്ങള്‍. ഇന്നത്തെ അണുകുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിശ്വസിക്കാന്‍ പോലും സാധിക്കില്ല. </div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
പ്രകൃതി മാറിയിട്ടൊന്നുമില്ല. മാറിയത് മനുഷ്യന് മാത്രമാണ്. ഇന്നും കുറച്ചു നാള് ഭൂമി വെറുതെ ഇട്ടിരുന്നാല്‍ എന്തെല്ലാം സസ്യ ജാലങ്ങള്‍ മുളച്ചു വരുന്നു. ആ പ്രദേശ ങ്ങളില്‍ കാണാത്തവ പോലും. അത്ഭുതം തോന്നാറുണ്ട്. </div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
എന്തൊരു മഹാത്ഭുതമാണീ പ്രകൃതി..!!! </div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
</div>
<div style="text-align: left;">
<br /></div>
</div>
സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com6tag:blogger.com,1999:blog-1362599426626179178.post-32628396999197423702011-09-23T14:48:00.002+05:302012-03-13T02:11:21.460+05:30വാക്ക്<div dir="ltr" style="text-align: left;" trbidi="on">ശൈശവത്തില്‍ വാക്ക്പെണ്കുട്ടിക്ക്<br />
അമ്മിഞ്ഞപ്പാലായിരുന്നു.<br />
അത് ഒരോമനത്തിങ്കള് കിടാവായി അവള്‍ക്ക്<br />
ഉറക്കു പാട്ടായി<br />
ബാല്യത്തില്‍ വാക്ക് ഒരുപൂമ്പാറ്റയായി<br />
അവള്‍ക്കു ചുറ്റും പൂവുകള്തെണ്ടി<br />
കൌമാരത്തില്‍ വാക്ക്മയിലായി അവള്‍ക്ക്<br />
മുന്നില്‍ പീലിവിടര്‍ത്തി ആടി..<br />
പിന്നെ വാ ക്ക് ഒരു കുഴിയാനയായി തന്റെ<br />
ചതിക്കുഴിയിലേക്ക് അവളെ വീഴ്ത്തി.<br />
യൌവനത്തില്‍ വാക്കവള്‍ക്കു ചാട്ടവാറായി<br />
ഇടിയും മിന്നലും കഴിഞ്ഞ്പേമാരിയായി<br />
അവളുടെ കണ്പീലികളില് രാത്രിമുഴുവനുംപെയ്തു<br />
പിന്നെ വാക്ക്അവളോടു പിണങ്ങി അരികില്‍വരാതെയായി<br />
<br />
ഒടുവില്‍,വാര്‍ദ്ധക്യത്തില്‍,<br />
<br />
ഒരു വൃദ്ധ സദനത്തിന്റെ തണുത്ത ഏകാന്തതയില്‍<br />
അവളെ ഉപേക്ഷിച്ച്<br />
വാക്ക്എങ്ങോ കടന്നു കളഞ്ഞു...</div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com5tag:blogger.com,1999:blog-1362599426626179178.post-21394522925326019532011-09-22T00:26:00.002+05:302012-03-13T02:11:35.586+05:30ജീവിതം<div dir="ltr" style="text-align: left;" trbidi="on"><a href="http://echmuvoduulakam.blogspot.com/">echmuvoduulakam.blogspot.com</a><br />
<div style="text-align: left;"><br />
</div><div style="text-align: left;"> എനിക്ക് ജീവിതം നടുക്കടലിലെ ചെറുതോണി,</div><div style="text-align: left;"> മുറ്റും ഭായാന്ധകാരത്തിന് നടുവില്‍,ചൂഴുന്ന </div><div style="text-align: left;"> ജല പ്രളയത്തിന് തിര ചാര്‍ത്തില്‍</div><div style="text-align: left;"> തുള വീണു മുങ്ങി തകരാന്‍ വെമ്പുമീ ചെറുതോണി... </div><div style="text-align: left;"> ചുറ്റും വിളിച്ചാല്‍ കേള്‍ക്കാത്ത വിദൂരത...</div><div style="text-align: left;"> മേലെ ഘന മേലാപ്പിന്റെ നിസ്സംഗ ശാന്തത ...</div><div style="text-align: left;"><br />
</div><div style="text-align: left;"> എനിക്ക് ജീവിതം തടവറയിലെ നിതാന്ത ബന്ധനം...</div><div style="text-align: left;"> നനഞ്ഞ പാഴ്തറ,വെളിച്ചത്തിന് കുഞ്ഞു കിരണം പോലു-</div><div style="text-align: left;"> മൊന്നൊളിഞ്ഞു നോക്കാത്ത ജഡ വിമൂകത...</div><div style="text-align: left;"><br />
</div><div style="text-align: left;">കനത്ത ഭിത്തികള്‍ ച്ചുഴലുംപോ ളൊന്നു കരയാനാവാതെ, </div><div style="text-align: left;">തളര്‍ന്ന കൈത്തലം തഴുകി 'ഞാനുമുണ്ടിവിടെ ' എന്നോതാ -</div><div style="text-align: left;">നോരുവരില്ല്ലാതെ...</div><div style="text-align: left;"><br />
</div><div style="text-align: left;"> എനിക്ക് ജീവിതം നടന്നു തീരാത്ത പെരുവഴി...</div><div style="text-align: left;"> മേലെ തിളക്കും ചൂടെന്റെ കരളുരുക്കുംപോള് ...</div><div style="text-align: left;"> ഒരിറ്റു വെള്ളത്തിന് നിനവിലെക്കെന്റെ പദം തിരിയുമ്പോള്‍..<br />
മുതുകില്‍ ചാട്ടവാറടി...!! വീണ്ടും പ ഴയതു പോലെ ..<br />
തിരിയുവാന്‍ വയ്യ, കൊടിയ വേദന നിറയും കന്ധമൊന്നനക്കുവാന് വയ്യ..<br />
<br />
നുകത്തിന് കീഴിലെ വെറും പശു ജന്മം..<br />
<br />
എനിക്ക് ജീവിതം അടക്കി വച്ചൊരു നിലവിളി..<br />
പൊട്ടിക്കരയാനാവാതെ, ഒരു നിലാച്ചിരി -<br />
മുഖത്ത് നിത്യമായ് നിവര്താനാവാതെ..<br />
അണിയും വേഷമോന്നഴിക്കാനാവാതെ..<br />
അരങ്ങിലെന് നാട്യം തുടരാനാവാതെ..<br />
സ്വയം തകര്‍ന്നടിഞ്ഞിടുന്നു ഞാന്‍..<br />
ജ്വലിക്കും കണ്ണുകലുയര്ത്തും നട്ടുവന്..<br />
<div style="text-align: left;">ചിരിച്ചു കൂകിയാര്തലയ്ക്കും കാണികള്‍..</div><br />
പദം തളര്‍ന്നാലും തുടരണം നാട്യം...!!<br />
<br />
മനസ്സിലെന്‍ ചിതയെരിയുന്നൂ,പാതി-<br />
ദഹി ച്ച ഞാനതും ചുമന്നിരിക്കുന്നു..<br />
<br />
ഇനിയുമാദിത്യനുദിച്ചേ ക്കാം, നവ-<br />
കിരണ ങ്ങളെന്റെ ജനാല ഭേദി ചിങ്ങ കത്തു വന്നേക്കാം..<br />
ഇനിയും താഴ്വര തളിരണിഞ്ഞി ടാം..<br />
വിടരും പൂവിലെ മധുവുണ്ടും,നിറ കതിര് കൊതി,പാടി =<br />
തിമിര്‍ത്തും വീണ്ടുമാ കിളികുലമിതില് പറന്നു പാറിടാം..<br />
<br />
അതും കാത്തു കാത്തിങ്ങിരിക്കയാണ് ഞാന്‍..<br />
കഠിന വേദന സഹിക്കയാണ് ഞാന്‍,,, <br />
<br />
<br />
</div></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com3tag:blogger.com,1999:blog-1362599426626179178.post-87141901373684675812011-09-20T00:50:00.001+05:302012-03-13T02:10:51.766+05:30ഒരു പുഷ്പം മാത്രം ...<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><br />
ഒരു പുഷ്പമെന്നും നീ കാത്തു വയ്ക്കും ,എന്റെ മുടിയില്‍ തിരുകുവാന്‍ മാത്രമാ,യെ-<br />
ന്നൊരു നാളിലന്നു നീ ചൊല്ലിയപ്പോള്‍ ഞാനന്നൊരു മാത്ര കോരിത്തരിച്ചുപോയി.<br />
അണയുവാനായില്ല നിന്നരികി,ലിന്നുമാ മലരെനിക്കായ് കാത്തിരിക്കയാവാം<br />
(വെറുമൊരു വ്യാമോഹ, മെന്കിലുമങ്ങിനെ കരുതുവാനാനെനിക്കിന്നുമിഷ്ടം<br />
വ്യഥിത മിപ്പോഴുമെന്‍ മാനസം,അന്നത്തെ സ്മരണകള്‍ ക്കാര്ദ്ര സുഗന്ധമിന്നും ....)<br />
<br />
ഒരു വന്‍ പ്രവാഹമായ് കാലം നമുക്കിടയിലലറിപ്പ തഞ്ഞു കടന്നുപോയി..<br />
പടവുകള്‍ നാമെത്ര താണ്ടി,എന്‍ കവിളിലെ പനിനീര് മലരിതള്‍ മാഞ്ഞുപോയി..<br />
അണിയാതെ പോയൊരാ പൂവുപോല്‍ നാം കണ്ട മധുര സ്വപ്നങ്ങള്‍ മറഞ്ഞുപോയി..<br />
<br />
ഒടുവിലീ യാത്രതന്നോടുവിലെന് ജന്മം പോല്‍ ഇരുള് വീണ വിജനമാം നാലുകെട്ടില്‍..<br />
ഒരുപാട് ദൂരം നടന്നു തളര്ന്നഞ്ഞാ നോര് മാത്ര വിശ്രാന്തി പൂണ്ടിരിക്കെ..<br />
ധനുമാസ രാവിന്റെ കുളിരില്‍,നിലാവിനെ പുണരുന്ന കാറ്റിന്റെ ചിറകിലേറി..<br />
അകലെയെങ്ങോ നിന്നോരത്ജ്ഞാത കാമുകന് പ്രണയിനിക്കായ് പാടുമീണമായി..<br />
ഒഴുകിയെതുന്നോരാ പഴയ ഗാനം വീണ്ടും...<br />
......ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍..<br />
ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍..<br />
<br />
ഒരു രാക്കിളിപാട്ടി നോപ്പമാ ഗാനമെന്‍ കിളിവാതിലില്‍ വന്നു തിരയടിക്കെ..<br />
അറിയുന്നു ഞാന്‍, ഭൂവില്‍ പ്രണയികള്‍ വാഴ്വോളം നിലനില്ക്കുമെന്നുമീ പ്രേമഗാനം..<br />
ഇനിയും മരിക്കാതെ നമ്മളില്‍ നിറയുമാ പ്രഥമാനു രാഗത്തിന് ബാക്കിപത്രം... <br />
<br />
<br />
<div style="text-align: left;"><br />
</div></div></div>സേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.com3